Posted By Nazia Staff Editor Posted On

Eid al adha holidays;ബലിപെരുന്നാള്‍ ദുബായില്‍ അടിച്ചുപൊളിക്കാം; പക്ഷെ ബീച്ചിലെത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

Eid al adha holidays;ദുബായ്: ബലിപെരുന്നാള്‍ തിയതികള്‍ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിലെ ആഘോഷങ്ങള്‍ക്കായി മുന്നൊരുക്കങ്ങളുമായി ദുബായ്. ദുബായിലെ എട്ട് പൊതു ബീച്ചുകള്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് കുടുംബങ്ങള്‍ക്കായി നീക്കിവയ്ക്കും. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിവസങ്ങളില്‍ എല്ലാവര്‍ക്കും എമിറേറ്റിലെ ബീച്ചുകള്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഇത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഖോര്‍ അല്‍ മംസാര്‍ ബീച്ച്, കോര്‍ണിഷ് അല്‍ മംസാര്‍, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി ബീച്ച് എന്നിവിടങ്ങളിലെ ബീച്ചുകളില്‍ കുടുംബങ്ങളുമായി വരുന്നവര്‍ക്ക മാത്രമായിരിക്കും പ്രവേശനം എന്ന് ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അറിയിച്ചു. ഈ സമയം ബീച്ചിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സെക്യൂരിറ്റി ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അനുവദിക്കും.
65 അംഗ ഫീല്‍ഡ് കണ്‍ട്രോള്‍ ടീം ബീച്ച് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ബീച്ച് യാത്രക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കും എന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് ബീച്ചുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഡിഎമ്മിലെ പബ്ലിക് ബീച്ച് ആന്‍ഡ് വാട്ടര്‍ കനാല്‍സ് വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.

ബീച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബീച്ച് യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ലോജിസ്റ്റിക് ഉപകരണങ്ങളുമായി സജ്ജീകരിച്ച വിദഗ്ധരായ 140 ഉദ്യോഗസ്ഥരുടെ സംയോജിത സുരക്ഷാ, രക്ഷാപ്രവര്‍ത്തന ടീമിനെ ദുബായ് മുനിസിപ്പാലിറ്റി വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എമിറാറ്റി കുടുംബങ്ങള്‍ക്ക് സുഖവും ക്ഷേമവും മെച്ചപ്പെടുത്തുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

നൂതനമായ ലൈറ്റിംഗ് സംവിധാനങ്ങള്‍, ഇലക്ട്രോണിക് സ്‌ക്രീനുകള്‍, പ്രീമിയം സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് നൈറ്റ് ബീച്ചുകള്‍ കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ ആരംഭിച്ചിരുന്നു. ദുബായിയെ ലോകത്തിലെ ഏറ്റവും ജീവിക്കാന്‍ യോഗ്യമായ നഗരമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. നൂറുകണക്കിന് പേര്‍ രാത്രി നീന്തല്‍ ആസ്വദിക്കാന്‍ എത്തിയതോടെ ഈ സംരംഭത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.

ബീച്ച് ഡെസ്റ്റിനേഷനുകളില്‍ പ്രത്യേക ജീവനക്കാരും സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എമിറേറ്റിലെ വെള്ളചാലുകളുടെയും പൊതു ബീച്ചുകളുടെയും മാനേജ്മെന്റ് ദുബായ് മുനിസിപ്പാലിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. മുനിസിപ്പാലിറ്റി അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നൂതന സേവനങ്ങളും ആകര്‍ഷകമായ സംയോജിത സൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അവരുടെ ക്ഷേമവും സന്തോഷവും വര്‍ധിപ്പിക്കുന്ന ഒരു വിനോദാനുഭവം പ്രദാനം ചെയ്യുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2040-ല്‍ ദുബായിയുടെ തീരപ്രദേശം 400 ശതമാനം വര്‍ധിപ്പിക്കാനുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും 105 കിലോമീറ്റര്‍ പൊതു ബീച്ചുകള്‍ പര്യവേക്ഷണം ചെയ്യാന്‍ കഴിയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *