Travel Disruption Fears Grow Among Expats യാത്രകൾ മുടങ്ങുമെന്ന ആശങ്കയിൽ പ്രവാസികൾ; ആക്രമണം തുടർന്ന് ഇറാൻ

EMRITES

Travel Disruption Fears Grow Among Expats ഖത്തർ: പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് അഞ്ചാംദിവസവും ഡ്രോൺ, മിസൈൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ തീപിടിത്തമുണ്ടായതായി സൈന്യം അറിയിച്ചു. ആളപായമില്ല. ബഹ്റൈനിലെ യുഎസ് സേനയുടെ ഇന്ധനസംഭരണകേന്ദ്രം, ആയുധ‍‍ശാല എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

വാർഷിക അവധിക്കു നാട്ടിലേക്കു പോകുന്ന സമയമായതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്ക പ്രവാസികൾക്കുണ്ട്. വിമാനസർവീസുകളെ സംഘർഷം ബാധിച്ചിട്ടില്ലെന്നു വ്യോമയാനക്കമ്പനികൾ അറിയിച്ചു. ഇന്നലെ കൊച്ചിയിൽനിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനം റദ്ദാക്കി. മറ്റൊരു വിമാനം 3 മണിക്കൂർ വൈകി. യുഎഇയിൽനിന്നു വിമാന സർവീസുകൾ മുടക്കം കൂടാതെ നടന്നു.അതേസമയം, യൂറോപ്പ്, ബ്രിട്ടിഷ് വിമാനക്കമ്പനികൾ പ്രഖ്യാപിച്ച ഗൾഫിലെ സർവീസ് നിയന്ത്രണം ഈ മാസാവസാനം വരെ തുടരും.

വരുംദിവസങ്ങളിൽ ഇറാനിലെ ഊർജനിലയങ്ങളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ഒരാഴ്ചയ്ക്കിടെ ഹോർമുസിൽ ഇറാൻ 7 ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി ഇന്നലെ ഖത്തറിലെത്തി. അന്തരിച്ച മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിക്ക് ആദരം അർപ്പിക്കാനാണു സന്ദർശനമെന്ന് ഇറാൻ വ്യക്തമാക്കി.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

The temperature is rising in Qatar ചുട്ടുപൊള്ളാതെ നോക്കണെ… ഖത്തറിൽ താപനില ഉയരും

Qatar Drisya Staff Editor — July 16, 2026 · 0 Comment

2744409

The temperature is rising in Qatar ദോഹ: ജൂലൈ 16 മുതൽ ഖത്തറിൽ വേനൽക്കാലത്തിലെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിന് തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ-ഹന’അ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. ഇതോടെ പകൽ സമയത്തെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുകയും അന്തരീക്ഷത്തിലെ ഈർപ്പനില വർധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 42 ഡി​ഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും.

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുപ്രകാരം, അൽ-ഹന’അ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. വേനൽക്കാല നക്ഷത്രഘട്ടങ്ങളിൽ ഇത് നാലാമത്തേതാണ്. വടക്കൻ നക്ഷത്രങ്ങളിൽ ഒന്നായും അൽ-ഹന’അ അറിയപ്പെടുന്നു. ഈ കാലയളവാണ് പ്രാദേശികമായി “ജംറത് അൽ-ഖയ്സ്” എന്നറിയപ്പെടുന്ന വേനൽച്ചൂടിന്റെ ഏറ്റവും തീവ്രമായ ഘട്ടമെന്നും, ശക്തമായ ചൂട് അർധരാത്രിവരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കൂടാതെ, ഈ കാലഘട്ടത്തിൽ വരണ്ട കാലാവസ്ഥയ്ക്ക് ക്രമേണ അവസാനമാകുകയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയരുകയും ചെയ്യും. ഇതുമൂലം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിക്കും. കാറ്റിന്റെ വേഗവും പൊതുവേ കുറയുമെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ചൂടുള്ള സമയത്ത് ധാരാളം വെള്ളം കുടിക്കുകയും, ശരീരം എപ്പോഴും ജലാംശം ഉള്ളതായി സൂക്ഷിക്കുകയും ചെയ്യുക. വെയിൽ ഏറ്റവും കൂടുതലുള്ള ഉച്ചസമയങ്ങളിൽ (പ്രത്യേകിച്ച് രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് മൂന്ന്മണി വരെ) അനാവശ്യമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

India national mourning Qatar amir Sheikh Hamad bin Khalifa ഖത്തര്‍ മുന്‍ അമീറിന്റെ വിയോഗം; തിങ്കളാഴ്ച ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം, പ്രഖ്യാപിച്ച് കേന്ദ്രം

Qatar Merlin Staff Editor — July 16, 2026 · 0 Comment

AMIR 1

India national mourning Qatar amir Sheikh Hamad bin Khalifa ന്യൂഡല്‍ഹി: ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വേര്‍പാടില്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുഃഖാചരണം നടക്കുന്ന ദിവസം, പതിവായി ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും, അന്നേ ദിവസം ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവും അനുശോചനം അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീര്‍ഘദര്‍ശി ആയ നേതാവായ ശെഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. 1995 മുതല്‍ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു

അന്താരാഷ്ട്ര പ്രദർശനങ്ങളിൽ നിന്നും അവാർഡ് പരിപാടികളിൽ നിന്നും ഹമദ് വിമാനത്താവളം പിന്മാറുന്നു; മുൻഗണന സുരക്ഷയ്ക്ക്

Qatar Greeshma Staff Editor — March 18, 2026 · 0 Comment

QATAR 1111 2

Hamad International Airport ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

പ്രധാന വിവരങ്ങൾ:

  • പിന്മാറ്റം: എല്ലാവിധ ബാഹ്യ പ്രദർശനങ്ങൾ, വിമാനത്താവള മേഖലയുമായി ബന്ധപ്പെട്ട ആഗോള സമ്മേളനങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ എന്നിവയിൽ നിന്ന് വിമാനത്താവളം വിട്ടുനിൽക്കും.
  • പ്രധാന പരിപാടികൾ: ലണ്ടനിൽ നടക്കാനിരിക്കുന്ന ‘പാസഞ്ചർ ടെർമിനൽ എക്സ്പോ & കോൺഫറൻസ് 2026’, ‘സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ് 2026’ എന്നിവയിൽ ഹമദ് വിമാനത്താവളം പങ്കെടുക്കില്ല.
  • ലക്ഷ്യം: യാത്രക്കാർ, ജീവനക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ വിമാനത്താവള അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് പട്ടികയിൽ നിരന്തരം ഒന്നാമതെത്താറുള്ള ഹമദിന്റെ ഈ തീരുമാനം ശ്രദ്ധേയമാണ്.

നിലവിലെ സാഹചര്യത്തിൽ മാനസികാരോഗ്യം സംരക്ഷിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം

Qatar Greeshma Staff Editor — March 17, 2026 · 0 Comment

Qatar MOI mental health guidelines ദോഹ: നിലവിലെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കണമെന്നും പരിഭ്രാന്തരാകാതെ കാര്യങ്ങളെ സമീപിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

​ചില സാഹചര്യങ്ങളിൽ വാർത്തകൾ പിന്തുടരുന്നത് വ്യക്തികളിൽ ആശങ്കയും ഉത്കണ്ഠയും വർദ്ധിപ്പിച്ചേക്കാം. അതിനാൽ, അമിതമായി വാർത്തകൾ നിരീക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുള്ള മുർസൽ അൽ ഷമ്മരി നിർദ്ദേശിച്ചു. ദൈനംദിന പ്രവൃത്തികളിൽ കൃത്യമായി ഏർപ്പെടുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

​കുടുംബങ്ങളുടെ പങ്ക് നിർണ്ണായകം

മാനസിക സ്ഥിരത നിലനിർത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വീട്ടിൽ സംവാദങ്ങൾക്കും ആശ്വാസവാക്കുകൾക്കും മുൻഗണന നൽകുന്ന ശാന്തമായ അന്തരീക്ഷം ഒരുക്കണം. അനാവശ്യമായ പരിഭ്രാന്തിയും അതിശയോക്തി കലർന്ന സംസാരങ്ങളും ഒഴിവാക്കണം.

​കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക കരുതൽ

കുട്ടികൾ കേൾക്കുന്നതോ കാണുന്നതോ ആയ കാര്യങ്ങൾ അവരെ വേഗത്തിൽ ബാധിച്ചേക്കാം എന്നതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണം. കുട്ടികളുടെ മുന്നിൽ വെച്ച് പരിഭ്രമം പ്രകടിപ്പിക്കരുത്. കാര്യങ്ങൾ ലളിതമായും ആശ്വാസകരമായ ഭാഷയിലും അവർക്ക് വിശദീകരിച്ചു നൽകണം. കുട്ടികളിലും പ്രായമായവരിലും പ്രകടമാകുന്ന പെരുമാറ്റ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഏതൊരു പ്രശ്നത്തെയും കരുതലോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *