
Indian community pays tribute to Qatar’s Father Amir ദോഹ∙ അന്തരിച്ച ഖത്തർ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരാഞ്ജലി. ഖത്തറിലെ ഇന്ത്യൻ എംബസി, എംബസിക്കു കീഴിലെ വിധ അപെക്സ് ബോഡികളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ , ഇന്ത്യൻ സ്പോർട്സ് സെന്റർ, എന്നിവയുടെ സഹകരണത്തോടെയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.
അറേബ്യൻ മണലാരണ്യത്തിലെ ഒരു ചെറിയ ബെദുവിൻ പ്രവിശ്യയെ ലോകത്തിലെ ഏറ്റവും ധനസമൃദ്ധവും സ്വാധീനശക്തിയുള്ളതുമായ ഒരു രാജ്യമാക്കി മാറ്റിയ ‘ഫാദർ അമീർ’ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗം പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അവസാനത്തെയാണ് അടയാളപ്പെടുത്തുന്നത്. 74-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, കേവലം ഒരു ഗൾഫ് ഭരണാധികാരി എന്നതിനപ്പുറം സമകാലിക ലോക രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും മാറ്റിമറിച്ച മികച്ച ഭരണാധികാരിയെ കൂടിയാണ് ലോകത്തിന് നഷ്ടമായത്.
1995ൽ ഷെയ്ഖ് ഹമദ് അധികാരം ഏറ്റെടുക്കുമ്പോൾ ഖത്തർ ഇന്നത്തെപ്പോലെ ഒരു ആഗോള സാമ്പത്തിക ശക്തിയായിരുന്നില്ല. എന്നാൽ രാജ്യത്തിന്റെ പ്രകൃതിവാതക സമ്പത്തിനെ കൃത്യമായി വിനിയോഗിച്ചുകൊണ്ട് അദ്ദേഹം നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഖത്തറിനെ മാറ്റിമറിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ കൂടി ഫലമായി ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 24 മടങ്ങിലധികം വർധിച്ചു.
ഐസിസി അശോക ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ ആധുനികവും പുരോഗമനപരവും ലോകം ആദരിക്കുന്നതുമായ രാഷ്ട്രമാക്കി ഉയർത്തുന്നതിൽ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ അംബാസഡർ അനുസ്മരിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
The temperature is rising in Qatar ചുട്ടുപൊള്ളാതെ നോക്കണെ… ഖത്തറിൽ താപനില ഉയരും
Qatar Drisya Staff Editor — July 16, 2026 · 0 Comment

The temperature is rising in Qatar ദോഹ: ജൂലൈ 16 മുതൽ ഖത്തറിൽ വേനൽക്കാലത്തിലെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിന് തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ-ഹന’അ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. ഇതോടെ പകൽ സമയത്തെ താപനില ഏറ്റവും ഉയർന്ന നിലയിലെത്തുകയും അന്തരീക്ഷത്തിലെ ഈർപ്പനില വർധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 42 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും.
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുപ്രകാരം, അൽ-ഹന’അ നക്ഷത്രം 13 ദിവസത്തേക്ക് ദൃശ്യമാകും. വേനൽക്കാല നക്ഷത്രഘട്ടങ്ങളിൽ ഇത് നാലാമത്തേതാണ്. വടക്കൻ നക്ഷത്രങ്ങളിൽ ഒന്നായും അൽ-ഹന’അ അറിയപ്പെടുന്നു. ഈ കാലയളവാണ് പ്രാദേശികമായി “ജംറത് അൽ-ഖയ്സ്” എന്നറിയപ്പെടുന്ന വേനൽച്ചൂടിന്റെ ഏറ്റവും തീവ്രമായ ഘട്ടമെന്നും, ശക്തമായ ചൂട് അർധരാത്രിവരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കൂടാതെ, ഈ കാലഘട്ടത്തിൽ വരണ്ട കാലാവസ്ഥയ്ക്ക് ക്രമേണ അവസാനമാകുകയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയരുകയും ചെയ്യും. ഇതുമൂലം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വർധിക്കും. കാറ്റിന്റെ വേഗവും പൊതുവേ കുറയുമെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചൂടുള്ള സമയത്ത് ധാരാളം വെള്ളം കുടിക്കുകയും, ശരീരം എപ്പോഴും ജലാംശം ഉള്ളതായി സൂക്ഷിക്കുകയും ചെയ്യുക. വെയിൽ ഏറ്റവും കൂടുതലുള്ള ഉച്ചസമയങ്ങളിൽ (പ്രത്യേകിച്ച് രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് മൂന്ന്മണി വരെ) അനാവശ്യമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
World leaders continue paying tribute to Qatar’s Father Amirമുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗം; അനുശോചനം അറിയിച്ച് ലോകനേതാക്കൾ
Qatar Drisya Staff Editor — July 15, 2026 · 0 Comment

World leaders continue paying tribute to Qatar’s Father Amir
ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ദോഹയിലെത്തി ലോകനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും. ചൊവ്വാഴ്ച ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാജ്യങ്ങളിലെ തലവന്മാരെയും പ്രതിനിധികളെയും സ്വീകരിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൻ, സൊമാലിയൻ പ്രസിഡന്റ് ഹസ്സൻ ശൈഖ് മെഹമൂദ് , തുർക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, എന്നിവർ ദോഹയിലെത്തി അമീറിനെ കണ്ട് നേരിട്ട് അനുശോചനം അറിയിച്ചു. അർമേനിയൻ പ്രസിഡന്റ് വാഹഗ്ൻ ഖച്ചാതുര്യൻ, ഉസ്ബെകിസ്താൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ്, മൗറിത്താനിയൻ പ്രസിഡന്റ് മുഹമ്മദ് ഉൽ ശൈഖ് എൽ ഗസ്വാനി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്വിസ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഇഗ്നാസിയോ കാസിസ്, ജോർഡൻ രാജകുമാരൻ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, എന്നിവരും ലുസൈൽ കൊട്ടാരത്തിലെത്തി ദുഃഖം പങ്കുവെച്ചു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, അറബ് ലീഗ് സെക്രട്ടറി നബീൽ ഫഹ്മി എന്നിവരും അമീറിനെ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
അനുശോചനം സ്വീകരിക്കുന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം ഖത്തറിലെ ഉന്നത ഭരണാധികാരികളും സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി, അമീറിന്റെ പേഴ്സണൽ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയായിരുന്നു യു.എസ് പ്രസിഡന്റ് ഖത്തർ അമീറുമായി ഫോണിൽ സംസാരിച്ചത്. പിതാവ് അമീറിന്റെ നിര്യാണത്തിലുള്ള കടുത്ത ദുഃഖവും അനുശോചനവും ട്രംപ് ഖത്തർ അമീറുമായി പങ്കുവെച്ചു. തന്റെയും രാജ്യത്തിന്റെയും അനുശോചനം അറിയിച്ച യു.എസ് പ്രസിഡന്റിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ആധുനിക ഖത്തർ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി. ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായിരുന്ന അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.