
World leaders continue paying tribute to Qatar’s Father Amir
ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ദോഹയിലെത്തി ലോകനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും. ചൊവ്വാഴ്ച ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാജ്യങ്ങളിലെ തലവന്മാരെയും പ്രതിനിധികളെയും സ്വീകരിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൻ, സൊമാലിയൻ പ്രസിഡന്റ് ഹസ്സൻ ശൈഖ് മെഹമൂദ് , തുർക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, എന്നിവർ ദോഹയിലെത്തി അമീറിനെ കണ്ട് നേരിട്ട് അനുശോചനം അറിയിച്ചു. അർമേനിയൻ പ്രസിഡന്റ് വാഹഗ്ൻ ഖച്ചാതുര്യൻ, ഉസ്ബെകിസ്താൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ്, മൗറിത്താനിയൻ പ്രസിഡന്റ് മുഹമ്മദ് ഉൽ ശൈഖ് എൽ ഗസ്വാനി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്വിസ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഇഗ്നാസിയോ കാസിസ്, ജോർഡൻ രാജകുമാരൻ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, എന്നിവരും ലുസൈൽ കൊട്ടാരത്തിലെത്തി ദുഃഖം പങ്കുവെച്ചു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, അറബ് ലീഗ് സെക്രട്ടറി നബീൽ ഫഹ്മി എന്നിവരും അമീറിനെ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
അനുശോചനം സ്വീകരിക്കുന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം ഖത്തറിലെ ഉന്നത ഭരണാധികാരികളും സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി, അമീറിന്റെ പേഴ്സണൽ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയായിരുന്നു യു.എസ് പ്രസിഡന്റ് ഖത്തർ അമീറുമായി ഫോണിൽ സംസാരിച്ചത്. പിതാവ് അമീറിന്റെ നിര്യാണത്തിലുള്ള കടുത്ത ദുഃഖവും അനുശോചനവും ട്രംപ് ഖത്തർ അമീറുമായി പങ്കുവെച്ചു. തന്റെയും രാജ്യത്തിന്റെയും അനുശോചനം അറിയിച്ച യു.എസ് പ്രസിഡന്റിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ആധുനിക ഖത്തർ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി. ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായിരുന്ന അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
One Indian crew member killed Iranian missile attack two UAE tankers strait Hormuz ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു: 8 പേര്‍ക്ക് പരിക്ക്; ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ
Kuwait Merlin Staff Editor — July 14, 2026 · 0 Comment

One Indian crew member killed Iranian missile attack two UAE tankers strait Hormuz റിയാദ്: ഒമാന്‍ പ്രാദേശിക ജലാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ രണ്ട് ഭീമന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ടാങ്കറിലെ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ യുക്രെയ്ന്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
‘മൊംബാസ’, ‘അല്‍ബാഹിയ’ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇരു ടാങ്കറുകള്‍ക്കും വന്‍ തീപിടിത്തമുണ്ടാവുകയും സാരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎഇക്ക് പൂര്‍ണ അവകാശമുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തോടും ഇന്ത്യന്‍ സര്‍ക്കാരിനോടും യുഎഇ അനുശോചനം രേഖപ്പെടുത്തി.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോര്‍മുസ് കടലിടുക്ക് ഒരു സാമ്പത്തിക ബലപ്രയോഗത്തിന്റെ ആയുധമാക്കുന്നതും കടല്‍ക്കൊള്ളയ്ക്ക് തുല്യമാണ്. ഇത് ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും ഭീഷണിയാണ്. ശത്രുതാപരമായ ഇത്തരം നീക്കങ്ങള്‍ ഇറാന്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹോര്‍മുസ്
കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അന്താരാഷ്ട്ര പ്രദർശനങ്ങളിൽ നിന്നും അവാർഡ് പരിപാടികളിൽ നിന്നും ഹമദ് വിമാനത്താവളം പിന്മാറുന്നു; മുൻഗണന സുരക്ഷയ്ക്ക്
Qatar Greeshma Staff Editor — March 18, 2026 · 0 Comment

Hamad International Airport ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പ്രധാന വിവരങ്ങൾ:
- പിന്മാറ്റം: എല്ലാവിധ ബാഹ്യ പ്രദർശനങ്ങൾ, വിമാനത്താവള മേഖലയുമായി ബന്ധപ്പെട്ട ആഗോള സമ്മേളനങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ എന്നിവയിൽ നിന്ന് വിമാനത്താവളം വിട്ടുനിൽക്കും.
- പ്രധാന പരിപാടികൾ: ലണ്ടനിൽ നടക്കാനിരിക്കുന്ന ‘പാസഞ്ചർ ടെർമിനൽ എക്സ്പോ & കോൺഫറൻസ് 2026’, ‘സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സ് 2026’ എന്നിവയിൽ ഹമദ് വിമാനത്താവളം പങ്കെടുക്കില്ല.
- ലക്ഷ്യം: യാത്രക്കാർ, ജീവനക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ വിമാനത്താവള അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് പട്ടികയിൽ നിരന്തരം ഒന്നാമതെത്താറുള്ള ഹമദിന്റെ ഈ തീരുമാനം ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യത്തിൽ മാനസികാരോഗ്യം സംരക്ഷിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം
Qatar Greeshma Staff Editor — March 17, 2026 · 0 Comment
Qatar MOI mental health guidelines ദോഹ: നിലവിലെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കണമെന്നും പരിഭ്രാന്തരാകാതെ കാര്യങ്ങളെ സമീപിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ചില സാഹചര്യങ്ങളിൽ വാർത്തകൾ പിന്തുടരുന്നത് വ്യക്തികളിൽ ആശങ്കയും ഉത്കണ്ഠയും വർദ്ധിപ്പിച്ചേക്കാം. അതിനാൽ, അമിതമായി വാർത്തകൾ നിരീക്ഷിക്കുന്നത് നിയന്ത്രിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുള്ള മുർസൽ അൽ ഷമ്മരി നിർദ്ദേശിച്ചു. ദൈനംദിന പ്രവൃത്തികളിൽ കൃത്യമായി ഏർപ്പെടുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കുടുംബങ്ങളുടെ പങ്ക് നിർണ്ണായകം
മാനസിക സ്ഥിരത നിലനിർത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വീട്ടിൽ സംവാദങ്ങൾക്കും ആശ്വാസവാക്കുകൾക്കും മുൻഗണന നൽകുന്ന ശാന്തമായ അന്തരീക്ഷം ഒരുക്കണം. അനാവശ്യമായ പരിഭ്രാന്തിയും അതിശയോക്തി കലർന്ന സംസാരങ്ങളും ഒഴിവാക്കണം.
കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക കരുതൽ
കുട്ടികൾ കേൾക്കുന്നതോ കാണുന്നതോ ആയ കാര്യങ്ങൾ അവരെ വേഗത്തിൽ ബാധിച്ചേക്കാം എന്നതിനാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണം. കുട്ടികളുടെ മുന്നിൽ വെച്ച് പരിഭ്രമം പ്രകടിപ്പിക്കരുത്. കാര്യങ്ങൾ ലളിതമായും ആശ്വാസകരമായ ഭാഷയിലും അവർക്ക് വിശദീകരിച്ചു നൽകണം. കുട്ടികളിലും പ്രായമായവരിലും പ്രകടമാകുന്ന പെരുമാറ്റ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും ഏതൊരു പ്രശ്നത്തെയും കരുതലോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക