Europe warns airlines to avoid Gulf airspace ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് അടിയന്തര മുന്നറിയിപ്പ്

air routs

Europe warns airlines to avoid Gulf airspace ഖത്തർ: യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ. യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് നിർദ്ദേശം. സിവിൽ ഏവിയേഷൻ മേഖലയ്ക്ക് ഉയർന്ന അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.

ജൂലൈ 29 വരെ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെയുള്ള സർവീസുകൾപൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം.യാത്രാ വിലക്കിൽ ഒമാൻ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗത്തെ വ്യോമാതിർത്തിയും ഉൾപ്പെടുന്നുണ്ട്.

ഈ സുരക്ഷാ ഉപദേശം യൂറോപ്യൻ വ്യോമയാന നിയമങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന എല്ലാ യൂറോപ്യൻ യൂണിയൻ (EU) എയർലൈനുകൾക്കും ബാധകമാണ്. കൂടാതെ, യൂൃറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നതിനായിഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ പ്രത്യേക അനുമതിയുള്ള നോൺ-യൂറോപ്യൻ വിമാനക്കമ്പനികളും ഈ സുരക്ഷാ നിർദ്ദേശം കർശനമായി പാലിക്കേണ്ടതുണ്ട്.

യൂറോപ്യൻ ഏജൻസി സംഘർഷ മേഖല വിവര ബുള്ളറ്റിൻ (CZIB) വഴി നൽകിയിട്ടുള്ള പ്രധാന ശുപാർശകൾ താഴെ പറയുന്നവയാണ്:

യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ യാതൊരു കാരണവശാലും വിമാനങ്ങൾ പറത്തരുത്

മസ്‌കത്ത് ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിൽ (FIR) രേഖാംശം 58°E യുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒമാൻ ഉൾക്കടലിന് മുകളിലൂടെയുള്ള സർവീസുകൾ പൂർണ്ണമായി ഒഴിവാക്കുക.

അതത് രാജ്യങ്ങളിലെ സിവിൽ ഏവിയേഷൻ അധികാരികൾ പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും വിമാനക്കമ്പനികൾ നിരന്തരം വിലയിരുത്തുക.

ഇറാനും യുഎസും തമ്മിൽ മുൻപ് ഉണ്ടാക്കിയ വെടിനിർത്തൽ കരാറുകൾ ആവർത്തിച്ച് ലംഘിക്കപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതരമായത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇറാന്റെ ശ്രമങ്ങളും വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളും ഇതിനെതിരെയുള്ള യുഎസ് സൈന്യത്തിന്റെ പ്രതിരോധ നടപടികളും വ്യോമപാതയിലെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്.

മേഖലയിൽ സൈനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായതിനാൽ, സിവിൽ വിമാനങ്ങൾ സൈനിക വിമാനങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും അപകടത്തിൽപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വളരെ പെട്ടെന്നുണ്ടാകുന്ന സൈനിക നീക്കങ്ങൾക്കിടയിൽ വിമാനങ്ങളുടെ റൂട്ട് പെട്ടെന്ന് മാറ്റാൻ കമ്പനികൾക്ക് ആവശ്യത്തിന് സമയം ലഭിച്ചേക്കില്ല. ഇത് ഒഴിവാക്കാനാണ് മുൻകരുതൽ നടപടിയെന്നോണം വ്യോമാതിർത്തികൾ ഇപ്പോൾ തന്നെ ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

Qatar strongly condemns attack on UAE oil tankers in the Strait of Hormuz യു.എ.ഇയുടെ എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണം: അപലപിച്ച് ഖത്തർ

Qatar Drisya Staff Editor — July 15, 2026 · 0 Comment

https://fad5716145f11a8a6502cc244d0e776f.safeframe.googlesyndication.com/safeframe/1-0-45/html/container.html
qatar forign affairs

Qatar strongly condemns attack on UAE oil tankers in the Strait of Hormuz ദോഹ: യു.എ.ഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ചു ഖത്തർ. അന്താരാഷ്ട്ര നാവിഗേഷൻ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതും ആഗോള ഊർജ വിതരണിൽ പ്രതിസന്ധിയുണ്ടാക്കുന്നതുമായ നടപടിയാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ തുടരുന്നത് പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും വലിയ ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്ന നടപടിയാണിത്. പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ ഉടനടി അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നാവിഗേഷൻ സുരക്ഷയെയോ ആഗോള ഊർജ വിതരണത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കരുതെന്നും ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു.

https://fad5716145f11a8a6502cc244d0e776f.safeframe.googlesyndication.com/safeframe/1-0-45/html/container.html

അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 2817-ഉം പൂർണമായും പാലിക്കാൻ ഇറാൻ തയാറാകണമെന്നും, ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

One Indian crew member killed Iranian missile attack two UAE tankers strait Hormuz ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു: 8 പേര്‍ക്ക് പരിക്ക്; ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ

Kuwait Merlin Staff Editor — July 14, 2026 · 0 Comment

https://8b63dc7f6e464a56280117e017cdd92f.safeframe.googlesyndication.com/safeframe/1-0-45/html/container.html
Hormuz

One Indian crew member killed Iranian missile attack two UAE tankers strait Hormuz റിയാദ്: ഒമാന്‍ പ്രാദേശിക ജലാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ രണ്ട് ഭീമന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ടാങ്കറിലെ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ യുക്രെയ്ന്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

‘മൊംബാസ’, ‘അല്‍ബാഹിയ’ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇരു ടാങ്കറുകള്‍ക്കും വന്‍ തീപിടിത്തമുണ്ടാവുകയും സാരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ യു എ ഇക്ക് പൂര്‍ണ അവകാശമുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

https://8b63dc7f6e464a56280117e017cdd92f.safeframe.googlesyndication.com/safeframe/1-0-45/html/container.html

ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തോടും ഇന്ത്യന്‍ സര്‍ക്കാരിനോടും യുഎഇ അനുശോചനം രേഖപ്പെടുത്തി.

വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോര്‍മുസ് കടലിടുക്ക് ഒരു സാമ്പത്തിക ബലപ്രയോഗത്തിന്റെ ആയുധമാക്കുന്നതും കടല്‍ക്കൊള്ളയ്ക്ക് തുല്യമാണ്. ഇത് ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കും സാമ്പത്തിക മേഖലയ്ക്കും ഭീഷണിയാണ്. ശത്രുതാപരമായ ഇത്തരം നീക്കങ്ങള്‍ ഇറാന്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹോര്‍മുസ്
കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. 

Qatar missile attack : ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണം പരാജയപ്പെടുത്തി സായുധ സേന; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയെന്ന് പ്രതിരോധ മന്ത്രാലയം

Qatar Greeshma Staff Editor — July 13, 2026 · 0 Comment

https://dced2c5bc787a5cd2e5ff9f9aa68307f.safeframe.googlesyndication.com/safeframe/1-0-45/html/container.html
QATAR SAVE

Qatar missile attack : ദോഹ: ഖത്തർ സംസ്ഥാനത്തെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

https://dced2c5bc787a5cd2e5ff9f9aa68307f.safeframe.googlesyndication.com/safeframe/1-0-45/html/container.html

പ്രതിരോധ സംവിധാനങ്ങൾ അതിവേഗം പ്രവർത്തിച്ചതിനാലാണ് മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ തടയാൻ കഴിഞ്ഞതെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ സേനയും ബന്ധപ്പെട്ട എല്ലാ ഏജൻസികളും പരമാവധി ജാഗ്രതയിലാണ് പ്രവർത്തിക്കുന്നതെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സർക്കാർ അറിയിപ്പുകൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വസിക്കേണ്ടതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു.

അതേസമയം, സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *