
Messi and Lamine Yamal photo : വാഷിങ്‌ടൺ ഡിസി: ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിന് ദിവസമടുക്കേ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ് വർഷങ്ങൾക്ക് മുമ്പുള്ളൊരു ചിത്രം. സാക്ഷാൽ ലയണൽ മെസ്സി ഒരു കൊച്ചുകുഞ്ഞിനെ കുളിപ്പിക്കുന്ന 19 വർഷം മുമ്പുള്ളൊരു ചിത്രമാണത്. തിങ്കളാഴ്ച പുലർച്ചെ ഫൈനൽ മത്സരത്തിന് പന്തുരുളുമ്പോൾ മെസ്സിയുടെ മുന്നിൽ മുഖ്യ എതിരാളിയായുണ്ടാകുക അന്ന് താലോലിച്ച ആ കുഞ്ഞാണ്. മറ്റാരുമല്ല, ഫുട്ബോളിലെ അത്ഭുതബാലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്‌പാനിഷ് കൗമാരതാരം ലാമിൻ യമാൽ. അന്ന് മെസ്സി കുളിപ്പിച്ച ആ കുഞ്ഞ് ഇന്ന് ലോകഫുട്ബാളിലെ മുൻനിര താരമാണ്.
നാല് മാസം മാത്രം പ്രായമുള്ള ലാമിൻ യമാലും മെസ്സിയും ഒപ്പമുള്ള ചിത്രങ്ങളാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും വൈറലാകുന്നത്. 2007 ഡിസംബറിലാണ് ഈ ഫോട്ടോ എടുത്തത്. കറ്റാലൻ സ്പോർട്‌സ് പത്രമായ ‘സ്പോർട്ട്’, യൂണിസെഫുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി ഒരു കലണ്ടർ പുറത്തിറക്കിയിരുന്നു. ബാഴ്‌സലോണ കളിക്കാരും പ്രാദേശിക കുടുംബങ്ങളും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു ഇതിൻ്റെ പ്രധാന ആകർഷണം. ബാഴ്‌സലോണയിലെ റോക്കാ ഫോണ്ടയിലെ പ്രാദേശിക കൂട്ടായ്‌മയിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അന്ന് ലാമിൻ യമാലിന്റെ മാതാപിതാക്കളായ മുനീർ നസ്രാവിക്കും ഷെയ്‌ല എബാനക്കും കുഞ്ഞുമായി ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രശസ്‌ത ഫോട്ടോഗ്രാഫർ യോവാൻ മോൺഫോർട്ടാണ് ഈ വിഖ്യാത ചിത്രം പകർത്തിയത്.
നാല് മാസം മാത്രം പ്രായമുള്ള ലാമിൻ യമാലും മെസ്സിയും ഒപ്പമുള്ള ചിത്രങ്ങളാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും വൈറലാകുന്നത്. 2007 ഡിസംബറിലാണ് ഈ ഫോട്ടോ എടുത്തത്. കറ്റാലൻ സ്പോർട്‌സ് പത്രമായ ‘സ്പോർട്ട്’, യൂണിസെഫുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി ഒരു കലണ്ടർ പുറത്തിറക്കിയിരുന്നു. ബാഴ്‌സലോണ കളിക്കാരും പ്രാദേശിക കുടുംബങ്ങളും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു ഇതിൻ്റെ പ്രധാന ആകർഷണം. ബാഴ്‌സലോണയിലെ റോക്കാ ഫോണ്ടയിലെ പ്രാദേശിക കൂട്ടായ്‌മയിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അന്ന് ലാമിൻ യമാലിന്റെ മാതാപിതാക്കളായ മുനീർ നസ്രാവിക്കും ഷെയ്‌ല എബാനക്കും കുഞ്ഞുമായി ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രശസ്‌ത ഫോട്ടോഗ്രാഫർ യോവാൻ മോൺഫോർട്ടാണ് ഈ വിഖ്യാത ചിത്രം പകർത്തിയത്.
മെസ്സി കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്നതും ചിരിച്ചുകൊണ്ട് കയ്യിലെടുക്കുന്നതുമെല്ലാം ആ ചിത്രങ്ങളിലുണ്ടായിരുന്നു. വർഷങ്ങളോളം ഈ ചിത്രം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 2024ലെ യൂറോ കപ്പിനിടെ യമാലിൻ്റെ പിതാവാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്ന ക്യാപ്ഷനോടെ പുറത്തുവിട്ട ചിത്രങ്ങൾ അന്നേ വൈറലായി. യമാലും പിന്നീട് ഈ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. മെസ്സിയുമായുള്ള താരതമ്യം തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ സമ്മർദമാകാതിരിക്കാനാണ് കുടുംബം ചിത്രം ഇത്രയും വർഷം പുറത്തുവിടാതിരുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.
‘മുമ്പ് വിധിയിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു’ എന്നാണ് ഫോട്ടോഗ്രാഫർ യോവാൻ മോൺഫോർട്ട് ഈ ചിത്രത്തെ കുറിച്ച് പിന്നീട് പറഞ്ഞത്. അന്ന് പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങളിൽ ഒന്നായി മാത്രം കരുതിയിരുന്ന ഫോട്ടോയ്ക്ക്, വർഷങ്ങൾക്കുശേഷം ഇത്ര വലിയ ചരിത്രപരമായ പ്രാധാന്യം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നിരവധി വിമാന സർവീസുകളിൽ മാറ്റം, മാറ്റമുണ്ട്, അപ്ഡേറ്റുകൾ പരിശോധിക്കുക
UAE Greeshma Staff Editor — July 16, 2026 · 0 Comment
UAE Travel Update : ദുബൈ, ജൂലൈ 16: മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി നിരവധി വിമാനക്കമ്പനികൾ സർവീസുകളിൽ മാറ്റം പ്രഖ്യാപിച്ചു. ചില റൂട്ടുകളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതോടൊപ്പം യാത്രക്കാർ പുതിയ യാത്രാനിർദേശങ്ങളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സിംഗപ്പൂർ എയർലൈൻസ് സിംഗപ്പൂർ–ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായി അറിയിച്ചു. യാത്ര റദ്ദാക്കിയവർക്ക് ഉപയോഗിക്കാത്ത ടിക്കറ്റിന്റെ തുക മുഴുവനായും തിരികെ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ബ്രിട്ടീഷ് എയർവേസ് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള യാത്രക്കാർക്ക് യാത്ര മാറ്റാനോ റദ്ദാക്കാനോ അനുവദിച്ചിരുന്ന പ്രത്യേക ഇളവ് ഒക്ടോബർ 31 വരെ നീട്ടി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യയിലേക്ക് പോകുന്നവർക്ക് പുതിയ നിർദേശം
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ Air Suvidha 2.0 എന്ന ഡിജിറ്റൽ ആരോഗ്യ പ്രഖ്യാപന ഫോം നിർബന്ധമായും പൂരിപ്പിക്കണം. ലോകാരോഗ്യ സംഘടന (WHO) ചില ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി.
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂരിപ്പിക്കാം. ഇന്ത്യയിലെത്തിയ ശേഷം ഡൗൺലോഡ് ചെയ്ത ഫോം ആരോഗ്യ പരിശോധനാ കേന്ദ്രത്തിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ മതിയാകും.
സൗദിയിലേക്കുള്ള യാത്ര
സൗദി അറേബ്യയിലെ ചില മേഖലകളിൽ മിസൈൽ, ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തടസ്സങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നിരുന്നാലും ചില വിമാന സർവീസുകൾ ഇപ്പോഴും റദ്ദാക്കിയിട്ടുള്ളതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വിവിധ വിമാനക്കമ്പനികളുടെ പുതിയ അറിയിപ്പുകൾ
- എമിറേറ്റ്സ് നിലവിൽ വലിയ സർവീസ് തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് കമ്പനി അറിയിച്ചു.
- ഫ്ലൈദുബൈ യാത്രക്കാർ ഓൺലൈനായി ചെക്ക്-ഇൻ ചെയ്യുകയും കുറഞ്ഞത് നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തുകയും ചെയ്യണമെന്ന് നിർദേശിച്ചു. കൂടാതെ സിറിയയിലെ അലപ്പോയിലേക്ക് പുതിയ പ്രതിദിന സർവീസും ആരംഭിച്ചു.
- എയർ അറേബ്യ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിച്ചു. റോമിലേക്കും ലണ്ടൻ ഗാറ്റ്‌വിക്കിലേക്കും പുതിയ നേരിട്ടുള്ള സർവീസുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
- ഖത്തർ എയർവേസ് ദോഹയിൽ നിന്ന് 160-ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ വികസിപ്പിച്ചു. ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
- എത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചില സർവീസുകൾ ബഹ്റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് റദ്ദാക്കി. മനില സർവീസുകളിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ചില വൈകല്യങ്ങളും റിപ്പോർട്ട് ചെയ്തു.
- സൗദിയ, ഗൾഫ് എയർ, കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയും വിവിധ റൂട്ടുകളിലെ സർവീസുകൾ ക്രമേണ പുനരാരംഭിക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു
യുഎഇയിലെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ഈ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് |
UAE Nazia Staff Editor — July 16, 2026 · 0 Comment

ദുബൈ: ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്‍ധിച്ചതോടെ നിരവധി പ്രധാന പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ദുബൈയില്‍ ഷെയ്ഖ് സായിദ് റോഡ് (E11), അല്‍ ഗര്‍ഹൂദ്, അല്‍ ഖുസൈസ്, ദെയ്‌റ എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മദീന മാള്‍ പരിസരത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റാസ് അല്‍ ഖോര്‍ മേഖലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അല്‍ ഐന്‍ റോഡ് (E44) ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കും നദ് അല്‍ ഷെബയിലേക്കും ബന്ധിപ്പിക്കുന്ന ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഷാര്‍ജയില്‍ എമിറേറ്റ്‌സ് റോഡ് (E311), ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പ്രത്യേകിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ 6, യൂണിവേഴ്‌സിറ്റി സിറ്റി ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഹയ് അല്‍ ബദീ പ്രദേശത്തേക്കും പോകുന്ന പാതകളിലും ഗതാഗതക്കുരുക്കും ചില സ്ഥലങ്ങളില്‍ റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാവിലെ ദുബൈ -ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ച് E311, E44 വഴിയുള്ള യാത്രക്കാര്‍, അധിക സമയം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇത് പൊളിക്കും!!ഒരു സ്പോൺസറും വേണ്ട,അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ദുബൈ; ഇന്ത്യക്കാര്‍ക്കും കൂടുതല്‍ യാത്രാസൗകര്യം
UAE Nazia Staff Editor — July 16, 2026 · 0 Comment

ദുബൈ: ദുബൈയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്ന അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പദ്ധതിക്ക് വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിലൂടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും.
ഓരോ യാത്രയ്ക്കും പ്രത്യേകം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. അവധിക്കാല യാത്രകള്‍, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍, ഇടയ്ക്കിടെ യുഎഇ സന്ദര്‍ശിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്‌പോണ്‍സറുടെ നിര്‍ബന്ധിത ആവശ്യം ഒഴിവാക്കിയതോടെ ഹോട്ടലുകളെയോ ട്രാവല്‍ ഏജന്‍സികളെയോ ദുബൈയിലെ ബന്ധുക്കളെയോ ആശ്രയിക്കാതെ യോഗ്യതയുള്ള വിദേശികള്‍ക്ക് നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനാകും. ഇതിലൂടെ യാത്രാ ആസൂത്രണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കും.
ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പേര്‍ വിനോദസഞ്ചാരം, ഷോപ്പിംഗ്, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ദുബൈ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ പുതിയ വിസ സംവിധാനം യാത്രകള്‍ കൂടുതല്‍ സുഗമമാക്കുമെന്നാണ് പ്രതീക്ഷ.
ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആവര്‍ത്തിച്ചുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ദീര്‍ഘകാല ടൂറിസം വളര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വിസ സംവിധാനത്തെ വിലയിരുത്തുന്നത്.
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ യുഎഇയില്‍ നേരത്തേ നിലവിലുള്ള സംവിധാനമാണ്. എന്നാല്‍ സ്‌പോണ്‍സറില്ലാതെ ദീര്‍ഘകാല യാത്രാസൗകര്യം നല്‍കുന്ന വിസ എന്ന നിലയില്‍ ഇത് വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്.