
ദുബൈ: ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്‍ധിച്ചതോടെ നിരവധി പ്രധാന പാതകളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ദുബൈയില്‍ ഷെയ്ഖ് സായിദ് റോഡ് (E11), അല്‍ ഗര്‍ഹൂദ്, അല്‍ ഖുസൈസ്, ദെയ്‌റ എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മദീന മാള്‍ പരിസരത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റാസ് അല്‍ ഖോര്‍ മേഖലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അല്‍ ഐന്‍ റോഡ് (E44) ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കും നദ് അല്‍ ഷെബയിലേക്കും ബന്ധിപ്പിക്കുന്ന ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഷാര്‍ജയില്‍ എമിറേറ്റ്‌സ് റോഡ് (E311), ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (E311) എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പ്രത്യേകിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ 6, യൂണിവേഴ്‌സിറ്റി സിറ്റി ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഹയ് അല്‍ ബദീ പ്രദേശത്തേക്കും പോകുന്ന പാതകളിലും ഗതാഗതക്കുരുക്കും ചില സ്ഥലങ്ങളില്‍ റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാവിലെ ദുബൈ -ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍, പ്രത്യേകിച്ച് E311, E44 വഴിയുള്ള യാത്രക്കാര്‍, അധിക സമയം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇത് പൊളിക്കും!!ഒരു സ്പോൺസറും വേണ്ട,അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ദുബൈ; ഇന്ത്യക്കാര്‍ക്കും കൂടുതല്‍ യാത്രാസൗകര്യം
UAE Nazia Staff Editor — July 16, 2026 · 0 Comment

ദുബൈ: ദുബൈയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്ന അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പദ്ധതിക്ക് വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിലൂടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും.
ഓരോ യാത്രയ്ക്കും പ്രത്യേകം ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. അവധിക്കാല യാത്രകള്‍, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍, ഇടയ്ക്കിടെ യുഎഇ സന്ദര്‍ശിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്‌പോണ്‍സറുടെ നിര്‍ബന്ധിത ആവശ്യം ഒഴിവാക്കിയതോടെ ഹോട്ടലുകളെയോ ട്രാവല്‍ ഏജന്‍സികളെയോ ദുബൈയിലെ ബന്ധുക്കളെയോ ആശ്രയിക്കാതെ യോഗ്യതയുള്ള വിദേശികള്‍ക്ക് നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനാകും. ഇതിലൂടെ യാത്രാ ആസൂത്രണത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കും.
ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പേര്‍ വിനോദസഞ്ചാരം, ഷോപ്പിംഗ്, കുടുംബസന്ദര്‍ശനം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ദുബൈ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ പുതിയ വിസ സംവിധാനം യാത്രകള്‍ കൂടുതല്‍ സുഗമമാക്കുമെന്നാണ് പ്രതീക്ഷ.
ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആവര്‍ത്തിച്ചുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ദീര്‍ഘകാല ടൂറിസം വളര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വിസ സംവിധാനത്തെ വിലയിരുത്തുന്നത്.
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ യുഎഇയില്‍ നേരത്തേ നിലവിലുള്ള സംവിധാനമാണ്. എന്നാല്‍ സ്‌പോണ്‍സറില്ലാതെ ദീര്‍ഘകാല യാത്രാസൗകര്യം നല്‍കുന്ന വിസ എന്ന നിലയില്‍ ഇത് വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്.