
traffic Sharjah Dubai routes ഷാർജയിൽ നിന്ന് ദുബായിലേക്ക് ഇന്ന് രാവിലെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ, പ്രത്യേകിച്ച് തിരക്കേറിയ സമയത്ത്, കൂടുതൽ യാത്രാസമയം കണക്കിലെടുക്കണമെന്ന് നിർദേശം. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഷാർജ–ദുബായ് പാത രാജ്യത്തെ ഏറ്റവും തിരക്കേറിയ യാത്രാമാർഗങ്ങളിലൊന്നാണ്.
APPLY NOW FOR THE LATEST VACANCIES
ദുബായിലേക്ക് തെക്കോട്ട് പോകുന്നവർ പ്രധാനമായും ഉപയോഗിക്കുന്ന E311 (ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) രാവിലെ തിരക്കിൽ കനത്ത ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്. ജംക്‌ഷനുകളിലും എക്സിറ്റുകളിലും വാഹനത്തിരക്ക് കൂടുന്നത് യാത്രാസമയം വർധിപ്പിക്കാനും സാധ്യതയുണ്ട്. യാത്രക്കാരുടെ ആരംഭസ്ഥലവും ലക്ഷ്യസ്ഥാനവും അനുസരിച്ച് E611 (എമിറേറ്റ്സ് റോഡ്) ബദൽ മാർഗമായി പരിഗണിക്കാം.
തിരക്കേറിയ സമയങ്ങളിൽ E11, E311 റോഡുകളിലും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ചില ഘട്ടങ്ങളിൽ E611 കൂടുതൽ സുഗമമായ യാത്രാമാർഗമാകാം. അതേസമയം, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 2026ലെ പദ്ധതിയുടെ ഭാഗമായി ഷാർജയിൽ നിന്ന് വാദി അൽ അമർദി സ്ട്രീറ്റിലേക്കുള്ള എമിറേറ്റ്സ് റോഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ ദ്രുതഗതിയിലുള്ള ഗതാഗത പരിഹാരങ്ങൾ നടപ്പാക്കുന്നുണ്ട്.
ഇന്ന് രാവിലെ ദുബായിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുമ്പ് ലൈവ് നാവിഗേഷൻ സേവനങ്ങളിലൂടെ ഗതാഗതസ്ഥിതി പരിശോധിക്കുകയും, തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ബദൽ റോഡുകൾ പരിഗണിക്കുകയും ചെയ്യുന്നത് യാത്ര വൈകുന്നത് ഒഴിവാക്കാൻ സഹായിക്കും
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.