
അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്‌ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്‌ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്‌ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത് തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.
APPLY NOW FOR THE LATEST VACANCIES
ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്‌ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈയിൽ 290 കി.മീ വേഗത്തിൽ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം; ഒടുവിൽ കിട്ടി 13 ലക്ഷം…
ദുബൈ: അതെ 13 ലക്ഷം കിട്ടി പക്ഷെ സമ്മാനമായല്ല പിഴയായി കിട്ടിയത് ഏട്ടിന്റെ പണി,….മണിക്കൂറിൽ 290 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്ക് ഓടിക്കുകയും റോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തയാൾക്കെതിരേ നടപടിയുമായി ദുബൈ പൊലീസ്. വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചും ഒരുചക്രത്തിൽ ബൈക്ക് ഓടിച്ചുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രത്യേക ട്രാഫിക് പട്രോൾ സംഘം ബൈക്ക് യാത്രികനെ കണ്ടെത്തി പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2023ലെ ദുബൈ ഡിക്രി നമ്പർ 30 പ്രകാരം ബൈക്ക് വിട്ടുകിട്ടുന്നതിന് 50,000 ദിർഹം (ഏകദേശം 13 ലക്ഷത്തോളം രൂപ) കസ്റ്റഡി ഫീസ് നൽകേണ്ടിവരും. ഇതിന് പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടിവരും.
290 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് പ്രതികരിക്കാൻ യാത്രികന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂവെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. മറ്റൊരു വാഹനം പെട്ടെന്ന് ദിശമാറ്റുന്നതോ റോഡിൽ തടസ്സമുണ്ടാകുന്നതോ റോഡിന്റെ അവസ്ഥ മാറുന്നതോ ഗുരുതര അപകടത്തിന് കാരണമാകാം.
ഒരുചക്രത്തിൽ ബൈക്ക് ഓടിക്കുന്നത് വാഹനത്തിന്റെ സ്ഥിരതയെയും നിയന്ത്രണത്തെയും ബാധിക്കും. മറ്റ് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചുള്ള യാത്ര മറ്റ് ഡ്രൈവർമാരെയും അപകടത്തിലാക്കും. കൂട്ടിയിടി ഒഴിവാക്കാൻ മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ദിശമാറ്റുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അപകടകരമായ ഡ്രൈവിങ് കണ്ടെത്താനും നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കാനും സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക പട്രോൾ സംഘങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു.
റോഡ് അഭ്യാസപ്രകടനങ്ങൾക്കും വേഗപരീക്ഷണങ്ങൾക്കുമുള്ള ഇടമല്ലെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ബിൻ സുവൈദാൻ മോട്ടോർസൈക്കിൾ യാത്രികരോട് ആവശ്യപ്പെട്ടു.
ഒരുചക്രത്തിൽ ബൈക്ക് ഓടിക്കുന്നത് വാഹനത്തിന്റെ സ്ഥിരതയെയും നിയന്ത്രണത്തെയും ബാധിക്കും. മറ്റ് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചുള്ള യാത്ര മറ്റ് ഡ്രൈവർമാരെയും അപകടത്തിലാക്കും. കൂട്ടിയിടി ഒഴിവാക്കാൻ മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ദിശമാറ്റുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അപകടകരമായ ഡ്രൈവിങ് കണ്ടെത്താനും നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കാനും സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക പട്രോൾ സംഘങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു.
റോഡ് അഭ്യാസപ്രകടനങ്ങൾക്കും വേഗപരീക്ഷണങ്ങൾക്കുമുള്ള ഇടമല്ലെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ബിൻ സുവൈദാൻ മോട്ടോർസൈക്കിൾ യാത്രികരോട് ആവശ്യപ്പെട്ടു.