
യുഎഇയിൽ വ്യാഴാഴ്ചയും കടുത്ത ചൂടും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതേസമയം, കിഴക്കൻ-തെക്കൻ മേഖലകളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാനും അത് വഴി മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കിഴക്ക് നിന്ന് രൂപപ്പെടുന്ന ഉപരിതല ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള ന്യൂനമർദ്ദവും ഒത്തുചേരുന്നതാണ് ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ രൂപപ്പെടുന്നതിനും മഴയ്ക്കും അനുകൂല സാഹചര്യം ഒരുക്കുന്നത്. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇത് ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തമാകാനും തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമോ നേരിയ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും. ഉൾപ്രദേശങ്ങൾ 47°C മുതൽ 48°C വരെ, തീരദേശങ്ങളും ദ്വീപുകളും 43°C മുതൽ 47°C വരെ, മലയോര മേഖലകൾ 32°C മുതൽ 37°C വരെ എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ താപനില പ്രവചനം. ഈ കാലാവസ്ഥാ വ്യതിയാനം വെള്ളിയാഴ്ചയും തുടരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ചയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമായേക്കാവുന്ന കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു. കാറ്റിന്റെ വേഗത ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.
മരണം മുഖാമുഖം കണ്ട നിമിഷം!! യുഎ ഇയിൽ 2,000 അടി താഴ്ചയിൽ കുടുങ്ങി യുവാവ്; ഒടുവിൽ സംഭവിച്ചത്

റാസൽഖൈമ: റാസൽഖൈമയിലെ ദുർഘടമായ വാദി ഷാ പർവതനിരകളിൽ 2,000 അടി ഉയരത്തിൽ കുടുങ്ങിപ്പോയ ഇമാറാത്തി പൗരനെ സാഹസികമായി രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ്. കടുത്ത വേനൽച്ചൂടിൽ പാറക്കെട്ടുകൾ നിറഞ്ഞ പർവതപ്രദേശത്ത് കുടുങ്ങിയ ഇയാളെ ഹെലികോപ്റ്റർ മാർഗ്ഗം അടിയന്തരമായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പർവതപ്രദേശത്ത് സ്വദേശി കുടുങ്ങിക്കിടക്കുന്നതായി പൊലിസ് ഓപ്പറേഷൻസ് റൂമിൽ സന്ദേശം ലഭിച്ചയുടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നുവെന്ന് റാസൽഖൈമ പൊലിസ് എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ പൈലറ്റ് അബ്ദുല്ല അലി അൽ ഷെഹി അറിയിച്ചു.
മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനം
വിവരമറിഞ്ഞ് തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ പൊലിസ് ഹെലികോപ്റ്റർ സംഭവസ്ഥലത്തേക്ക് തിരിച്ചു. കഠിനമായ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും അതിജീവിച്ച് രക്ഷാപ്രവർത്തകർ ഇയാളെ വിജയകരമായി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ പരിശോധനകൾക്കായി ഇയാളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റി.
ഏതൊരു അടിയന്തര സാഹചര്യങ്ങളോടും കാലാവസ്ഥാ വെല്ലുവിളികളോടും ഉടനടി പ്രതികരിക്കാൻ തങ്ങളുടെ വ്യോമ സേനാ വിഭാഗം സദാ സന്നദ്ധമാണെന്ന് ലെഫ്റ്റനന്റ് കേണൽ അൽ ഷെഹി വ്യക്തമാക്കി.
സാഹസിക സഞ്ചാരികൾക്കായി റാസൽഖൈമ പൊലിസ് കർശനമായ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് ട്രെക്കിംഗിനും കാൽനടയാത്രയ്ക്കും ഏറെ അനുയോജ്യമായ ജനപ്രിയ കേന്ദ്രമാണ് വാദി ഷാ എങ്കിലും, വേനൽക്കാലത്ത് കടുത്ത ചൂടുള്ളതിനാൽ ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുകയോ അതീവ ജാഗ്രത പാലിക്കുകയോ ചെയ്യണം.
പർവതപ്രദേശങ്ങളിലേക്കും വിദൂരമായ ദുർഘട പാതകളിലേക്കും പോകുന്നതിന് മുൻപ് ആവശ്യമായ സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നിർജ്ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, കടുത്ത ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ, വീഴ്ചകൾ എന്നിവ ഒഴിവാക്കാൻ കൃത്യമായ ആസൂത്രണത്തോടെ മാത്രം ഇത്തരം യാത്രകൾ നടത്തുക.