
അബുദാബി∙ ബിഗ് ടിക്കറ്റിന്റെ 289-ാം സീരീസ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ലക്ഷാധിപതികളായി. ഇവരടക്കം അഞ്ചു പ്രവാസികൾക്ക് 25 ലക്ഷം രൂപയിലേറെ (ഒരുലക്ഷം ദിർഹം) വീതം സമ്മാനം. മലയാളികളായ മൂന്നുപേരും ബംഗ്ലദേശിൽ നിന്നുള്ള രണ്ടുപേരുമാണ് ആശ്വാസസമ്മാനമായി ലക്ഷങ്ങൾ സ്വന്തമാക്കിയത്.
വർഷങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചുവരുന്നവർക്കാണ് ഇത്തവണ സമ്മാനം ലഭിച്ചത്. കൂട്ടുകാരുടെ കൂട്ടായ്മയിൽ ടിക്കറ്റ് എടുത്തവരും വ്യക്തിഗതമായി ടിക്കറ്റ് വാങ്ങിയവരും വിജയികളിലുണ്ട്. സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആർ.പി. അഖിൽ ചന്ദ്രൻ (28), സ്കൂളിൽ സുരക്ഷാ ജീവനക്കാരനായ സൈദലവി കരിയോടൻ (44), ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശരത് ശശിധരൻ (33) എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികൾ.
APPLY NOW FOR THE LATEST VACANCIES
ആദ്യവിജയം ആഘോഷമാക്കി അഖിൽ ചന്ദ്രൻ
കഴിഞ്ഞ അഞ്ചു വർഷമായി യുഎഇയിലുള്ള അഖിൽ ചന്ദ്രൻ സുഹൃത്തുക്കളിൽനിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ ഏഴു വർഷമായി എല്ലാ മാസവും സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ടിക്കറ്റ് എടുത്തുവരികയായിരുന്നു. സുഹൃത്ത് വാങ്ങിയ ടിക്കറ്റിലെ നമ്പർ യാദൃച്ഛികമായി തിരഞ്ഞെടുത്തതായിരുന്നു. ഇതാണ് സംഘത്തിന് ഇത്തവണ ഭാഗ്യം കൊണ്ടുവന്നത്.
ആദ്യമായാണ് അഖിലിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിക്കുന്നത്. വിജയവിവരം അറിയിച്ച ഫോൺവിളി എത്തിയപ്പോൾ സംഘത്തിന് സമ്മാനം ലഭിച്ചെന്നറിഞ്ഞതോടെ വലിയ സന്തോഷമായെന്ന് അഖിൽ പറഞ്ഞു. തന്റെ വിഹിതം സമ്പാദ്യമായി മാറ്റിവയ്ക്കാനാണ് തീരുമാനം.
സൈദലവിക്ക് കിട്ടുന്ന സമ്മാനത്തുക കുടുംബത്തിനായി
കഴിഞ്ഞ 17 വർഷമായി യുഎഇയിൽ കഴിയുന്ന സൈദലവിയും സുഹൃത്തുക്കളിൽനിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ നാലു വർഷമായി എല്ലാ മാസവും സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ടിക്കറ്റ് എടുത്തുവരികയായിരുന്നു. സുഹൃത്ത് അനൂബ് യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇരുവർക്കും ഒരുമിച്ച് ലഭിച്ച ആദ്യ ബിഗ് ടിക്കറ്റ് വിജയമെന്ന പ്രത്യേകതയും ഇതോടെ സ്വന്തമായി.
സമ്മാനത്തുകയുടെ തന്റെ വിഹിതം ഇന്ത്യയിലെ കുടുംബത്തിന് അയക്കാനാണ് സൈദലവിയുടെ തീരുമാനം. അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റും വാങ്ങിക്കഴിഞ്ഞു
അമ്മയും മക്കളും തിരഞ്ഞെടുത്ത ടിക്കറ്റിൽ ശരത്തിന് സമ്മാനം
ശരത് ശശിധരനും ആദ്യ ബിഗ് ടിക്കറ്റ് സമ്മാനമാണ് സ്വന്തമാക്കിയത്. 2007 മുതൽ യുഎഇയിൽ താമസിക്കുന്ന ശരത് സഹപ്രവർത്തകരിൽനിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ചിലപ്പോൾ ഒറ്റയ്ക്കും മറ്റു അവസരങ്ങളിൽ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പവുമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയിരുന്നത്. ഇത്തവണ വിജയിച്ച ടിക്കറ്റ് തിരഞ്ഞെടുത്തത് ശരത്തിന്റെ അമ്മയും പെൺമക്കളുമായിരുന്നു. അതുകൊണ്ടുതന്നെ സമ്മാനവാർത്ത കുടുംബത്തിന് കൂടുതൽ സന്തോഷം പകർന്നു.സമ്മാനത്തുക തന്റെ ആരോഗ്യകാര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ശരത്തിന്റെ തീരുമാനം.
∙ അരിഫുസ്സമാൻ ഷുവോയ്ക്ക് രണ്ടു വർഷത്തെ കാത്തിരിപ്പിന് സമ്മാനം
ബംഗ്ലദേശുകാരനായ അരിഫുസ്സമാൻ ഷുവോ (38) ആണ് വിജയികളിൽ ഒരാൾ. മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ 17 വർഷമായി അജ്മാനിലാണ് താമസം. കുടുംബം ബംഗ്ലദേശിലാണെങ്കിലും യുഎഇയിൽ തുടരുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു.
പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം മിക്ക മാസങ്ങളിലും ടിക്കറ്റ് എടുത്തിരുന്നത്. വിജയവിവരം അറിയിച്ച ഫോൺവിളി ലഭിച്ചപ്പോൾ സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും അത്രയേറെ സന്തോഷമായിരുന്നെന്നും അരിഫുസ്സമാൻ പറഞ്ഞു. സമ്മാനത്തുക എന്തുചെയ്യണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ഭാവിയിലേക്ക് പണം സൂക്ഷിക്കാനാണ് നിലവിലെ തീരുമാനം.
സബൂജിന് യുഎഇയിലെ ജീവിതച്ചെലവുകൾക്ക് തുണ
ബംഗ്ലദേശുകാരനായ 32 വയസ്സുകാരൻ സബൂജ് മുഹമ്മദ് ദെലോവാർ മുന്ഷിക്കും ഒരുലക്ഷം ദിർഹം സമ്മാനം ലഭിച്ചു. ഏഴര വർഷമായി യുഎഇയിൽ കഴിയുന്ന സബൂജ് നാലു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഏറ്റവും ഒടുവിൽ എടുത്ത ടിക്കറ്റിലൂടെ ആദ്യമായി സമ്മാനം ലഭിച്ച വിവരം ഫോൺവിളിയിലൂടെ അറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്ന് സബൂജ് പറഞ്ഞു. ദൈനംദിന ചെലവുകൾക്കും യുഎഇയിലെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി സമ്മാനത്തുക ഉപയോഗിക്കാനാണ് തീരുമാനം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.