ഇന്ത്യക്കാര്‍ക്ക് സൗജന്യ അബൂദബി യാത്ര; 30 ദിവസത്തെ ഫ്രീ ടൂറിസ്റ്റ് വിസക്ക് 11 ഏജന്‍സികള്‍ വഴി അപേക്ഷിക്കാം |

അബൂദബി: അബൂദബിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ 30 ദിവസത്തെ യു.എ.ഇ ടൂറിസ്റ്റ് വിസ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി 11 ട്രാവല്‍ പങ്കാളികളെ പ്രഖ്യാപിച്ചു. മേക്ക്‌മൈട്രിപ്പ്, തോമസ് കുക്ക് & എസ്.ഒ.ടി.സി, ത്രില്ലോഫീലിയ, അക്ബര്‍ ഹോളിഡേയ്‌സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴിയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (DCT Abu Dhabi) ആരംഭിച്ച പൈലറ്റ് പദ്ധതിയാണിത്. ഒക്ടോബര്‍ 31 വരെ അബൂദബിയില്‍ കുറഞ്ഞത് മൂന്ന് രാത്രി താമസിക്കുന്ന ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന അര്‍ഹരായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് ഏകദേശം 285 ദിര്‍ഹം മൂല്യമുള്ള 30 ദിവസത്തെ ടൂറിസ്റ്റ് വിസ സൗജന്യമായി ലഭിക്കുക.
ആദ്യഘട്ടത്തില്‍ പദ്ധതിയിലൂടെ 20,000 വിസകള്‍ വരെ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്.

APPLY NOW FOR THE LATEST VACANCIES

11 ട്രാവല്‍ പങ്കാളികള്‍

പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടുള്ള ട്രാവല്‍ ഏജന്‍സികള്‍:

  • Holiday Tribe
  • Thomas Cook & SOTC
  • Thrillophilia
  • Akbar Holidays
  • Utazzo.com
  • Kesari Tours
  • Riya Travels
  • Royal Tours
  • PickYourTrail
  • MakeMyTrip
  • Aaryan Leisure

ഈ പങ്കാളികളില്‍ ഏതെങ്കിലും വഴി യോഗ്യമായ അബൂദബി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്താല്‍ മാത്രമാണ് സൗജന്യ വിസയ്ക്ക് അപേക്ഷിക്കാനാകുക.

മൂന്ന് രാത്രി താമസം നിര്‍ബന്ധം

പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ അബൂദബിയില്‍ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസിക്കുന്ന ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യണം. ഓരോ യാത്രക്കാരനും നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഒരു കുടുംബത്തിലെ സൗജന്യ വിസകളുടെ എണ്ണത്തിന് പ്രത്യേക പരിധിയില്ല. എന്നാല്‍ പദ്ധതിയുടെ ആകെ പരിധി ആദ്യഘട്ടത്തില്‍ 20,000 വിസയാണ്.

യാത്ര ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കണം

ഒക്ടോബര്‍ 31 വരെയുള്ള തീയതികള്‍ യാത്രാ കാലയളവിനാണ് ബാധകം. ഒക്ടോബര്‍ 31ന് മുമ്പ് പാക്കേജ് ബുക്ക് ചെയ്താലും യാത്ര പിന്നീട് നടത്തുകയാണെങ്കില്‍ പദ്ധതിയുടെ സൗജന്യ വിസ ആനുകൂല്യം ലഭിക്കില്ല.

വിസ ഉറപ്പാണോ?

യോഗ്യമായ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്തതുകൊണ്ട് മാത്രം വിസ ഉറപ്പാകില്ല. അപേക്ഷകള്‍ യുഎഇയിലെ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും പരിശോധിക്കുക. ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരുടെ അനുമതി ലഭിച്ചതിന് ശേഷമാണ് വിസ അനുവദിക്കുക.

വിസ അപേക്ഷകള്‍ക്ക് സാധാരണ യു.എ.ഇ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളിലെ സമയക്രമം തന്നെയായിരിക്കും ബാധകം. പദ്ധതിക്കായി പ്രത്യേക വേഗത്തിലുള്ള വിസ പ്രോസസിങ് സംവിധാനം പ്രഖ്യാപിച്ചിട്ടില്ല.

ഒക്ടോബറിന് ശേഷം പദ്ധതി തുടരുമോ?

പദ്ധതി ഒക്ടോബര്‍ 31ന് ശേഷം തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ പൈലറ്റ് പദ്ധതിയുടെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളില്‍ തീരുമാനം എടുക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പൊതുസ്ഥലങ്ങളിൽ പാട്ടുവയ്‌ക്കുന്നതിന് ഇനി പണം എണ്ണിക്കൊടുക്കണം,പുതിയ നിയമവുമായി യുഎഇ

അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്‌ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്‌ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്‌ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത്‌ തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.


ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്‌ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *