
Qatar Toy Festival Ends in Just a Few Daysദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കും വേനലവധിക്കാലം ആഘോഷമാക്കാൻ ദോഹയിൽ ആരംഭിച്ച ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ജൂലൈ 31 ന് അവസാനിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ നിരവധി പേരാണ് എത്തുന്നത്. ‘കൂടുതൽ സങ്കൽപങ്ങൾ, വിനോദത്തിന്റെ സമ്പൂർണ ലോകം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ടോയ് ഫെസ്റ്റിവൽ നടക്കുന്നത്. 22,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള നാല് ഹാളുകളിലായി ഒരുക്കിയിരിക്കുന്ന ഫെസ്റ്റിവലിൽ വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട് ഏഴ് വ്യത്യസ്ത തീം സോണുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലോകപ്രശസ്തമായ 66ലധികം വിനോദ ബ്രാൻഡുകൾ, 33 ആക്ടിവിറ്റി കോർണറുകൾ, കൂടാതെ ദിവസവും 14 തത്സമയ വിനോദ പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും വൈവിധ്യമാർന്ന വിനോദ-അനുഭവങ്ങൾ ഒരുക്കുന്നതാണ് പരിപാടികൾ.
കുട്ടികൾക്കായുള്ള ഖത്തർ ടോയ് ഫെസ്റ്റിവൽ സമ്മർ ക്യാമ്പും രണ്ടാം പതിപ്പോടെ ഇത്തവണ തിരിച്ചെത്തിയിട്ടുണ്ട്. ജൂലൈ 30 വരെയാണ് സമ്മർ ക്യാമ്പ് നടക്കുക. വേനലവധിക്കാലത്ത് കുട്ടികൾക്ക് പഠനവും വിനോദവും ഒരുമിച്ച് നൽകുന്ന വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
Qatar Sends Letter to the United Nations Over Iranian Attacks ഇറാൻ ആക്രമണത്തിൽ പ്രതിഷേധം; ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് കൈമാറി ഖത്തർ
Qatar Drisya Staff Editor — July 23, 2026 · 0 Comment

Qatar Sends Letter to the United Nations Over Iranian Attacksദോഹ: രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയും ദേശീയ സുരക്ഷയ്ക്കുനേരെയും നടന്നതായി ആരോപിക്കുന്ന ഇറാൻ ആക്രമണങ്ങളെ തുടർന്ന്, ഐക്യരാഷ്ട്രസഭയ്ക്ക് ഔദ്യോഗിക പ്രതിഷേധക്കത്ത് കൈമാറി ഖത്തർ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും യു.എൻ രക്ഷാസമിതി അധ്യക്ഷനും കോംഗോയുടെ സ്ഥിരം പ്രതിനിധിയുമായ സെനോൺ മുകോംഗോ എൻഗേക്കുമാണ് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് അലിയ അഹമ്മദ് ബിൻ സൈഫ് അൽഥാനി കത്തുകൾ കൈമാറിയത്.
കത്തിൽ, ജൂലൈ 7ന് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ‘അൽ-റെക്കയ്യാത്ത്’ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണം വിശദമായി പരാമർശിക്കുന്നു. കൂടാതെ, ജൂലൈ 12നും 17നും ഖത്തറിനെ ലക്ഷ്യമിട്ട് ഉണ്ടായ മിസൈൽ ഭീഷണികൾ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചെന്നും വ്യക്തമാക്കുന്നു. ജൂലൈ 12ന് ഒരു ആക്രമണം തടയുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും കത്തിൽ പറയുന്നു.
ഇറാന്റെ നടപടികൾ 1949-ലെ ജനീവ കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അവ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന യു.എൻ രക്ഷാസമിതിയുടെ 2817 (2026)-ാം നമ്പർ പ്രമേയം ഇറാൻ തുടർച്ചയായി ലംഘിക്കുകയാണെന്നും ഖത്തർ ആരോപിച്ചു.
ഈ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്നും, സംഭവിച്ച എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ഇറാനുണ്ടെന്നും ഖത്തർ വ്യക്തമാക്കി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം ഖത്തറിനുണ്ടെന്നും, ഭാവിയിലെ ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം തയ്യാറാണെന്നും കത്തിൽ പറയുന്നു.
Dr. K. Srikar Reddy Appointed as India’s Ambassador to Qatarഖത്തറിലെ ഇന്ത്യൻ അംബാസഡറായി ഡോ. കെ ശ്രീകര്‍ റെഡ്ഡി എത്തും
Qatar Drisya Staff Editor — July 23, 2026 · 0 Comment

Dr. K. Srikar Reddy Appointed as India’s Ambassador to Qatar ദോഹ: ഖത്തറിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി ഡോ. കെ. ശ്രീകര്‍ റെഡ്ഡിയെ നിയമിക്കും. ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സല്‍ ജനറലും ഇന്ത്യാ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമാണ് ഡോ. കെ. ശ്രീകര്‍ റെഡ്ഡി. 2023 ഓഗസ്റ്റ് മുതല്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയെ നയിച്ചിരുന്ന വിപുലിന്റെ പകരക്കാരനായാണ്, 2001 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ശ്രീകര്‍ റെഡ്ഡി നിയമിതനാകുക.
ശ്രീകര്‍ റെഡ്ഡിയുടെ നിയമനം യാഥാര്‍ഥ്യമായാല്‍, ഇന്ത്യ ഖത്തര്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുന്ന ഘട്ടത്തിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുക. സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകുന്നതിന് മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിയമനം സ്ഥിരീകരിക്കപ്പെട്ടാല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറാകുന്ന തെലങ്കാനയില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാകും ശ്രീകര്‍ റെഡ്ഡി. 1983 മുതല്‍ 1986 വരെ ഒസ്മാനിയ സര്‍വകലാശാലയിലെ ജേണലിസം വിഭാഗം മുന്‍ മേധാവി പ്രൊഫ. എസ്.ബഷീറുദ്ദീനാണ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച ആദ്യത്തെ തെലങ്കാന സ്വദേശി. ഏകദേശം എട്ട് ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്ന ഖത്തറില്‍ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.
Summer Food Poisoning പൊള്ളുന്ന ചൂടാണ് ; ഖത്തറിൽ ഈ രോഗം 40 ശതാമാനത്തിലധികം കൂടി, ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ
Qatar Greeshma Staff Editor — July 23, 2026 · 0 Comment

Summer Food Poisoning വേനൽക്കാലത്ത് ഉയർന്ന താപനില കാരണം ഭക്ഷണം വേഗത്തിൽ കേടാകാനുള്ള സാധ്യത വർധിക്കുന്നതിനാൽ ഭക്ഷ്യവിഷബാധയും ഗ്യാസ്ട്രോഎന്റൈറ്റിസ് (ആമാശയ-കുടൽ അണുബാധ) കേസുകളും വർധിക്കുന്നതായി ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും മുന്നറിയിപ്പ് നൽകി. ഭക്ഷണം ശരിയായ രീതിയിൽ സംഭരിക്കാതിരിക്കുകയോ സുരക്ഷിതമല്ലാത്ത രീതിയിൽ കൊണ്ടുപോകുകയോ ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ നടത്തിയ വിലയിരുത്തലിൽ, മറ്റ് മാസങ്ങളെ അപേക്ഷിച്ച് വേനൽക്കാലത്ത് ഗ്യാസ്ട്രോഎന്റൈറ്റിസ് കേസുകൾ 30 മുതൽ 40 ശതമാനം വരെ വർധിച്ചതായി കണ്ടെത്തി. മൊത്തം എമർജൻസി കേസുകളിൽ 55 മുതൽ 60 ശതമാനം വരെ ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വിദഗ്ധർ പറയുന്നു.
എമർജൻസി മെഡിസിൻ വിദഗ്ധനായ ഡോ. താരെക് ഫൗഡിന്റെ അഭിപ്രായത്തിൽ, ഉയർന്ന ചൂട് കാരണം പ്രത്യേകിച്ച് മയോണൈസ്, ക്രീം സോസ്, അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ എളുപ്പത്തിൽ കേടാകാൻ സാധ്യതയുണ്ട്. ഇവ തെറ്റായ രീതിയിൽ സൂക്ഷിക്കുകയോ ദീർഘനേരം ചൂടിൽ വെക്കുകയോ ചെയ്താൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ഗ്യാസ്ട്രോഎന്റൈറ്റിസ് ബാധിച്ചാൽ ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും ധാതുക്കളും നഷ്ടപ്പെടുന്നതിനാൽ നിർജ്ജലീകരണം ഉണ്ടാകാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.