Kuwait Home Garden Permit : കുവൈത്തിൽ വീടുകൾക്ക് മുന്നിൽ തണലും ഹോം ഗാർഡനും നിർമ്മിക്കാൻ ഇനി എളുപ്പമാകുമോ? പുതിയ നിർദ്ദേശം

jobs 777777 1

Kuwait Home Garden Permit : കുവൈത്ത് സിറ്റി, ജൂലൈ 15: കുവൈത്തിൽ വീടുകൾക്ക് മുന്നിൽ തണലുകളും ഹോം ഗാർഡനുകളും നിർമ്മിക്കുന്നതിനുള്ള അനുമതി നടപടികൾ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലിൽ പുതിയ നിർദ്ദേശം. മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള അൽ-അനസിയാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.

സ്വകാര്യ, മാതൃകാ പാർപ്പിട മേഖലകളിലെ വീടുടമകൾക്ക് പെർമിറ്റ് ലഭിക്കുന്ന നടപടിക്രമങ്ങൾ എളുപ്പമാക്കുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യുകയാണ് നിർദ്ദേശത്തിന്റെ പ്രധാന ലക്ഷ്യം.

നിലവിൽ ഇത്തരം നിർമ്മാണങ്ങൾക്ക് ലൈസൻസുള്ള എഞ്ചിനീയറിംഗ് ഓഫീസുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് സാധാരണ കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി വ്യാപകമായ പരാതിയുണ്ടെന്ന് അൽ-അനസി പറഞ്ഞു.

തണലുകളും ഹോം ഗാർഡനുകളും നിർമ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ ഇതിനകം തന്നെ നിലവിലുണ്ടെന്നും, എല്ലാ സാഹചര്യങ്ങളിലും പ്രത്യേക എഞ്ചിനീയറിംഗ് ഡിസൈൻ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാൽ, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ രീതിയിൽ പെർമിറ്റ് അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരാസൂത്രണ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത വേ​ഗത വേണ്ട ; ജഹ്റ റോഡിൽ സ്പീഡ് ലിമിറ്റ് മറികടന്ന് പാഞ്ഞ കാർ അധികൃതർ പിടിച്ചെടുത്തു ; ഡ്രൈവർ കസ്റ്റഡിയിൽ

Kuwait Greeshma Staff Editor — July 16, 2026 · 0 Comment

police

Kuwait Speeding Driver : കുവൈത്ത് സിറ്റി, ജൂലൈ 15: ജഹ്റ റോഡിൽ മണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച പൗരനെ ട്രാഫിക് പൊലീസ് പിടികൂടി. തുടർന്ന് ഇയാളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.വേഗപരിധി ലംഘിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

വാഹനമോടിക്കുന്നവർ നിർബന്ധമായും നിശ്ചിത വേഗപരിധി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് വീണ്ടും ഓർമ്മിപ്പിച്ചു. ജഹ്റ റോഡിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററാണ്.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.

അമിതഭാര ട്രക്കുകൾക്ക് കടിഞ്ഞാണിടാൻ കുവൈത്തിന്റെ പുതിയ നീക്കം; റോഡുകൾ സംരക്ഷിക്കാൻ വമ്പൻ പദ്ധതി

Kuwait Greeshma Staff Editor — July 16, 2026 · 0 Comment

kuwait saved 7777

Kuwait Truck Weighing Stations : കുവൈത്ത് സിറ്റി, ജൂലൈ 15: ട്രക്കുകളുടെ അമിതഭാരവും നിയമവിരുദ്ധ റൂട്ടുകളിലെ സഞ്ചാരവും മൂലം റോഡുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ കുറയ്ക്കുന്നതിനായി പൊതുമരാമത്ത് മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുന്നു. ട്രക്ക് വെയിംഗ് സ്റ്റേഷനുകൾ, അവയുടെ റൂട്ടുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ പഠിച്ച് രൂപകൽപ്പന ചെയ്യുന്നതിനുള്ള ടെൻഡർ ഉടൻ ക്ഷണിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അമിതഭാരമുള്ള ട്രക്കുകൾ കാരണം സംസ്ഥാനത്തിന് ഓരോ വർഷവും കോടിക്കണക്കിന് കുവൈത്ത് ദിനാറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് കുറയ്ക്കുകയും ദേശീയ റോഡ് ശൃംഖല കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ട്രക്കുകളുടെ എണ്ണം, തരം, സഞ്ചരിക്കുന്ന റൂട്ടുകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സാങ്കേതികവും ഫീൽഡ് തലത്തിലുള്ളതുമായ പഠനങ്ങൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ റോഡുകളുടെ രൂപകൽപ്പന കൂടുതൽ കാര്യക്ഷമമാക്കാനും ഭാവിയിലെ അറ്റകുറ്റപ്പണികൾ എളുപ്പമാക്കാനും കഴിയുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

റെസിഡൻഷ്യൽ പ്രദേശങ്ങളിലൂടെയുള്ള ട്രക്ക് ഗതാഗതം കുറയ്ക്കുന്നതിനും ട്രക്കുകൾക്കായി പ്രത്യേക റൂട്ടുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനും പദ്ധതിയിൽ നിർദേശമുണ്ട്. ഇതിലൂടെ പൊതുസുരക്ഷ മെച്ചപ്പെടുകയും ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും.

ട്രക്കുകളുടെ ഭാരം അളക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സ്മാർട്ട് ഇലക്ട്രോണിക് സംവിധാനങ്ങളും നടപ്പാക്കും. ഇതുവഴി നിയമലംഘനങ്ങൾ കൂടുതൽ ഫലപ്രദമായി കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കും.

പദ്ധതിയുടെ ചെലവ് 75,000 കുവൈത്ത് ദിനാറിൽ കൂടുതലായതിനാൽ ടെൻഡർ നടപടികൾക്കായി പൊതുമരാമത്ത് മന്ത്രാലയം സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT)-യുമായി ഏകോപനം നടത്തുകയാണ്. ടെൻഡർ ക്ഷണിക്കുകയും യോഗ്യമായ കമ്പനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യുക CAPT-യുടെ ചുമതലയായിരിക്കും.

പരമാധികാരത്തിന്മേലുള്ള ലംഘനമായി ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ

Uncategorized Drisya Staff Editor — July 16, 2026 · 0 Comment

KUWAIT MINISTERY

Iran’s Attacks Deemed a Violation of Sovereignty കുവൈത്ത് സിറ്റി: ഇറാനും അനുബന്ധ സായുധ സംഘങ്ങളും കുവൈത്തിനുനേരെ നടത്തുന്ന ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ അക്രമങ്ങൾ. യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെ വെല്ലുവിളിയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ അവകാശവും ചൂണ്ടികാട്ടി. ഇറാഖിലെ ബസ്രയിലെ കുവൈത്ത് കോൺസുലേറ്റ് ജനറലിനു നേരെ തുടരുന്ന ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. 1963 ലെ കോൺസുലാർ ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ ഇറാഖി സർക്കാർ നിറവേറ്റേണ്ടതിന്റെയും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയും ഉണർത്തി.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, ജോർഡൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. സൗദിക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിൽ സൗദിയുടെയും യു.എ.ഇയുടെയും കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളും സൂചിപ്പിച്ചു. ഇത് ആഗോള ഊർജ്ജ വിതരണത്തിനും സമുദ്ര നാവിഗേഷനും നേരിട്ടുള്ള ഭീഷണിയാണെന്ന് മന്ത്രിസഭ മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ് മന്ത്രിസഭയിൽ വിവരിച്ചു. രാജ്യത്തിനെതിരായ ഏത് ഭീഷണിയെയും നേരിടാൻ സായുധ സേന സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Kuwait air defense explosions :കുവൈത്തിൽ കേട്ട സ്ഫോടനങ്ങൾ വ്യോമ പ്രതിരോധ നടപടിയുടെ ഭാഗമെന്ന് ജനറൽ സ്റ്റാഫ്

Kuwait Greeshma Staff Editor — July 16, 2026 · 0 Comment

kuwait neww

Kuwait air defense explosions : കുവൈത്ത് സിറ്റി, ജൂലൈ 16: കുവൈത്തിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ ലക്ഷ്യങ്ങളെ വിജയകരമായി തടഞ്ഞതിന്റെ ഭാഗമായിരുന്നുവെന്ന് കുവൈറ്റ് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.

സുരക്ഷാ സാഹചര്യം അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഗൾഫിൽ കോടികളുടെ അഴിമതി, അട്ടിമറിച്ചത് 110 നറുക്കെടുപ്പുകൾ

Kuwait Drisya Staff Editor — July 15, 2026 · 0 Comment

135018 2

commerce employee jailed 15 years in Kuwait’s Multi-Million Dinar Raffle Scam കുവൈത്ത് സിറ്റി∙ രാജ്യത്തെ വൻ കൊമേഴ്സ്യൽ റാഫിൾ (സമ്മാനനറുക്കെടുപ്പ്) തട്ടിപ്പുകേസിലെ പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീൽ കോടതി.ക്രമക്കേടിലൂടെ കോടിക്കണക്കിന് ദിനാർ മൂല്യമുള്ള സമ്മാനനറുക്കെടുപ്പുകൾ നിയന്ത്രിച്ച കേസിലാണ് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ കോടതി ശിക്ഷിച്ചിരിക്കുന്നത്.

സംഘം 110 കൊമേഴ്സ്യൽ റാഫിൾ നറുക്കെടുപ്പുകളുടെ ഫലമാണ് കൃത്രിമമായി മാറ്റിമറിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. 96 വാഹനങ്ങൾ, വൻ തുകയുടെ പണം, വിലപിടിപ്പുള്ള സമ്മാനങ്ങൾ, വിദേശ യാത്രാ ടിക്കറ്റുകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച ആളുകൾക്ക് ലഭിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പ്.

കേസിലെ മുഖ്യപ്രതിയായ വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരന്റെ ശിക്ഷ കോടതി 10 വർഷത്തിൽ നിന്ന് 15 വർഷമായി വർധിപ്പിച്ചു.ഇയാൾക്ക് 30 ലക്ഷം കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചു. വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ, കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

ഈജിപ്ത് സ്വദേശിനിക്കും ഭർത്താവിനും ഉൾപ്പെടെ 17 പ്രതികൾക്ക് 10 വർഷം വീതം തടവും 30 ലക്ഷം കുവൈത്ത് ദിനാർ വീതം പിഴയും ശിക്ഷയായി വിധിച്ചു. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, സമ്മാനനറുക്കെടുപ്പിന്റെ ഫലം കൃത്രിമമായി മാറ്റിമറിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ നാല് പ്രതികൾക്ക് നാല് വർഷം വീതം തടവും കോടതി വിധിച്ചു.മതിയായ തെളിവുകളുടെ അഭാവത്തിൽ 13 പ്രതികളെ കുറ്റവിമുക്തരാക്കി. അതേസമയം, 38 പ്രതികൾക്കെതിരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് കോടതി വിട്ടുനിന്നു.

സർക്കാർ സംവിധാനങ്ങളിലുള്ള പൊതുജന വിശ്വാസം തകർക്കുകയും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യതയും കൊമേഴ്സ്യൽ സമ്മാനനറുക്കെടുപ്പുകളുടെ സുതാര്യതയും ഗുരുതരമായി ബാധിക്കുകയും ചെയ്ത കുറ്റകൃത്യങ്ങളാണിതെന്ന് കോടതി നിരീക്ഷിച്ചു.

കൈക്കൂലി വാങ്ങി, സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരനെയാണ് കേസിലെ മുഖ്യസൂത്രധാരനായി കോടതി വിശേഷിപ്പിച്ചത്. ഏകദേശം 2.82 ലക്ഷം കുവൈത്ത് ദിനാർ കൈക്കൂലി സ്വീകരിച്ചതായും കള്ളപ്പണം വെളുപ്പിച്ചതായും വ്യാജരേഖ ചമച്ചും സർക്കാർ പദവി ദുരുപയോഗം ചെയ്ത് റാഫിൾ സംവിധാനം കുറ്റവാളികൾക്ക് അനുകൂലമായി ഉപയോഗിച്ചതായും കോടതി കണ്ടെത്തി.

Kuwait intercepts missiles and drones ഇറാൻ ആക്രമണം: ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി കുവൈത്ത്; നാല് നാവിക ഉദ്യോഗസ്ഥർക്ക് പരിക്ക്

Kuwait Greeshma Staff Editor — July 15, 2026 · 0 Comment

KUWAIT 5555 1

Kuwait intercepts missiles and drones കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുണ്ടായ ആക്രമണത്തിനിടെ ഒരു ബാലിസ്റ്റിക് മിസൈലും അഞ്ച് ക്രൂയിസ് മിസൈലുകളും 33 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി കുവൈത്ത് സായുധ സേന അറിയിച്ചു. ആക്രമണത്തിനിടെ കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും നാല് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചതനുസരിച്ച്, ഇന്ന് വൈകുന്നേരം മുതൽ രാജ്യത്തിനെതിരെ ഉണ്ടായ എല്ലാ ഭീഷണികളും സായുധ സേന കണ്ടെത്തി സമയോചിതമായി പ്രതിരോധിച്ചു.

ആക്രമണത്തിനിടെ നാവികസേനയുടെ ഒരു കപ്പലിൽ മിസൈൽ പതിച്ചതിനെ തുടർന്ന് നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമായി സായുധ സേന പൂർണ ജാഗ്രതയോടെയും പ്രവർത്തന സന്നദ്ധതയോടെയും തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുവൈത്തിൽ തീപിടിത്തം; അപായ സൈറണുകൾ മുഴങ്ങി

Kuwait Drisya Staff Editor — July 15, 2026 · 0 Comment

WAR 1

Iran’s Missile-Drone Attack: Sirens Sounded കുവൈത്ത് സിറ്റി: യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ കുവൈത്തിനു നേരെ ഉണ്ടായ ഇറാന്റെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ഒരിടത്ത് വൻ തീപിടിത്തമുണ്ടായി. ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ നാഷനൽ ഗാർഡിന്റെയും കുവൈത്ത് കരസേനയുടെയും പിന്തുണയോടെ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണെന്നും ഏതു തരത്തിലുള്ള ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും ജോർദാൻ വ്യക്തമാക്കി.ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ലോജിസ്റ്റിക്സ് വിഭാഗം, ഇന്ധന സംഭരണശാലകൾ, സൈനിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവ തകർത്തതായാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്.

കപ്പൽ ഗതാഗത റൂട്ടുകൾ നിയന്ത്രിച്ച് മേഖലയിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതി തടയാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിൽ, തങ്ങളുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന മറ്റ് കയറ്റുമതി റൂട്ടുകൾ അടച്ചുപൂട്ടാൻ മടിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഊർജ വിഭവങ്ങളുടെ വിതരണം ഒന്നുകിൽ എല്ലാവർക്കും ലഭ്യമാകുമെന്നും അല്ലെങ്കിൽ ആർക്കും ലഭിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും രംഗത്തെത്തിയപ്പോൾ, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സായുധ സേന അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ആശങ്കയിലായി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും പരിഭ്രാന്തരാകരുതെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി. അതേസമയം സംഭവത്തിൽ കൂടുതൽ ആളപായമില്ലെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടക്കമുള്ള സുരക്ഷാ സേനകൾ സജ്ജമാണെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *