
UAE airport banned items ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ ലഗേജ് പായ്ക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സാധാരണയായി നിരുപദ്രവകരമെന്ന് കരുതുന്ന ചില വസ്തുക്കൾ പോലും വിമാനത്താവള സുരക്ഷാ പരിശോധനയിലും കസ്റ്റംസ് പരിശോധനയിലും പ്രശ്നങ്ങൾ സൃഷ്ടിക്കാം. യാത്രക്കാരുടെയും വിമാനസുരക്ഷയുടെയും ഭാഗമായി യുഎഇയിൽ കർശനമായ വ്യോമയാന, കസ്റ്റംസ് നിയമങ്ങളാണ് നിലവിലുള്ളത്.
ദുബൈ, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ ഹാൻഡ് ലഗേജിലും ചെക്ക്ഡ് ബാഗേജിലും കൊണ്ടുപോകാൻ പാടില്ലാത്ത നിരവധി വസ്തുക്കൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
APPLY NOW FOR THE LATEST VACANCIES
വിമാനത്തിൽ നിരോധിച്ചിരിക്കുന്ന ചില സാധനങ്ങൾ
അളക്കുന്ന ടേപ്പ്: അളക്കുന്ന ടേപ്പുകൾ ആയുധമായി ഉപയോഗിക്കാമെന്നതിനാൽ ഹാൻഡ് ലഗേജിൽ അനുവദിക്കില്ല.
ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോർഡ്, മീൻപിടുത്ത വടി: സുരക്ഷാ കാരണങ്ങളാൽ ഇത്തരം കായിക ഉപകരണങ്ങൾ ക്യാബിൻ ബാഗേജിൽ കൊണ്ടുപോകാൻ പാടില്ല.
കളിത്തോക്കുകളും വില്ലും അമ്പും: കളിപ്പാട്ട തോക്കുകൾ, ഡമ്മി തോക്കുകൾ, വില്ല്, അമ്പ്, ഡാർട്ട് തുടങ്ങിയവയും ഹാൻഡ് ലഗേജിൽ നിരോധിച്ചിരിക്കുന്നു. സുരക്ഷാ പരിശോധനയിൽ ഇവ കണ്ടുകെട്ടാൻ സാധ്യതയുണ്ട്.
പോപ്പി വിത്തുകൾ: ചില രാജ്യങ്ങളിൽ സാധാരണ ഭക്ഷ്യവസ്തുവായ പോപ്പി വിത്തുകൾ യുഎഇയിൽ നിരോധിതമാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം ഇവ കൈവശം വയ്ക്കുന്നത് നിയമലംഘനമായി കണക്കാക്കാം.
പന്നിയിറച്ചി ഉൽപ്പന്നങ്ങൾ: ബേക്കൺ, ഹാം, പന്നിക്കൊഴുപ്പ്, പന്നിയിറച്ചി ജെലാറ്റിൻ ഉൾപ്പെടെയുള്ള പന്നിയിറച്ചി ഉൽപ്പന്നങ്ങൾ യുഎഇ കസ്റ്റംസ് നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. ഇത്തരം സാധനങ്ങൾ എത്തിച്ചേരുമ്പോൾ പിടിച്ചെടുക്കും.
മരുന്നുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക
വ്യക്തിഗത ആവശ്യത്തിനുള്ള പല മരുന്നുകളും യുഎഇയിലേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിലും, മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ഘടകങ്ങൾ അടങ്ങിയ ചില മരുന്നുകൾക്ക് മുൻകൂർ അനുമതിയും ആവശ്യമായ രേഖകളും വേണം. ആരോഗ്യ മന്ത്രാലയത്തിന്റെ (MoHAP) അനുമതി ആവശ്യമായ മരുന്നുകളും ഉണ്ട്.
അതേസമയം, കഞ്ചാവ് (Cannabis) അല്ലെങ്കിൽ CBD ഓയിൽ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ യുഎഇയിൽ പൂർണമായും നിരോധിച്ചിരിക്കുന്നു.
എയർലൈൻ നിയന്ത്രണങ്ങളും
ചില എയർലൈൻ കമ്പനികൾ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ശക്തമായ ദുർഗന്ധമുള്ള പഴങ്ങൾ വിമാനത്തിൽ കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. ദുരിയാൻ, ചക്ക, ചാമ്പെഡെക്, പെഡലായ്, മരങ് തുടങ്ങിയ പഴങ്ങൾ ചില വിമാനങ്ങളിൽ അനുവദിക്കില്ല.
ദുബൈ കസ്റ്റംസ് നിരോധിച്ചിരിക്കുന്ന മറ്റ് വസ്തുക്കൾ
- ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ
- അസംസ്കൃത ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്
- ചൂതാട്ട ഉപകരണങ്ങൾ
- വ്യാജ കറൻസി
- റേഡിയോ ആക്ടീവ് വസ്തുക്കൾ
- ഉപയോഗിച്ച അല്ലെങ്കിൽ പുതുക്കിയ ടയറുകൾ
- യുഎഇ നിയമങ്ങൾക്കും പൊതുമര്യാദയ്ക്കും വിരുദ്ധമായ പുസ്തകങ്ങൾ, ചിത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ
- കസ്റ്റംസ് നിയമപ്രകാരം നിരോധിച്ചിരിക്കുന്ന മറ്റ് സാധനങ്ങൾ
ഷാർജ വിമാനത്താവളത്തിൽ നിരോധിച്ചിരിക്കുന്നത്
ഷാർജ വിമാനത്താവളത്തിൽ നീളമുള്ള കത്തികൾ, വാളുകൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, കംപ്രസ് ചെയ്ത വാതക സിലിണ്ടറുകൾ, ഫ്ലെയർ പിസ്റ്റളുകൾ, ആയുധങ്ങളായി ഉപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ എന്നിവ ക്യാബിനിലോ ചെക്ക്ഡ് ബാഗേജിലോ അനുവദിക്കില്ല.
അബുദാബി വിമാനത്താവളത്തിലും കർശന നിയന്ത്രണം
അബുദാബി വിമാനത്താവളത്തിലും തോക്കുകൾ, വെടിക്കോപ്പുകൾ, അനുകരണ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, തീപിടിക്കാവുന്ന വസ്തുക്കൾ, അപകടകരമായ രാസവസ്തുക്കൾ, വിഷപദാർത്ഥങ്ങൾ, കംപ്രസ് ചെയ്ത വാതകങ്ങൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.
യാത്രയ്ക്ക് മുമ്പ് യാത്ര ചെയ്യുന്ന എയർലൈനിന്റെയും യുഎഇ കസ്റ്റംസ് അധികൃതരുടെയും ഔദ്യോഗിക മാർഗനിർദേശങ്ങൾ പരിശോധിച്ച് ലഗേജ് തയ്യാറാക്കുന്നത് അനാവശ്യമായ നിയമപ്രശ്നങ്ങളും യാത്രാ തടസ്സങ്ങളും ഒഴിവാക്കാൻ സഹായിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Unstable Weather to Continue Across the UAE Today യുഎഇയിൽ ഇന്നും അസ്ഥിര കാലാവസ്ഥ; ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും മുന്നറിയിപ്പ്
UAE Drisya Staff Editor — July 28, 2026 · 0 Comment

Unstable Weather to Continue Across the UAE Today ദുബൈ: യുഎഇയിൽ ഇന്നും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
APPLY NOW FOR THE LATEST VACANCIES
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ കിഴക്കൻ മലനിരകളിൽ രൂപംകൊള്ളുന്ന സംവഹന മേഘങ്ങൾ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കിഴക്കുനിന്നുള്ള ഉപരിതല ന്യൂനമർദവും മുകളിലെ അന്തരീക്ഷത്തിലെ ന്യൂനമർദ സംവിധാനവും ചേർന്നാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് എൻസിഎം വ്യക്തമാക്കി.
ഉൾപ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും മലനിരകളിൽ 31 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ശക്തമായ കാറ്റിനെ തുടർന്ന് ഉൾപ്രദേശങ്ങളിലും മലനിരകളിലും ചില സമയങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ശനിയാഴ്ചവരെ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ അനുകൂല സാഹചര്യം തുടരുമെന്നും ഇതോടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായും എൻസിഎം അറിയിച്ചു. വ്യാഴാഴ്ച മുതൽ താപനില നേരിയ തോതിൽ ഉയരാനിടയുണ്ടെങ്കിലും ശക്തമായ കാറ്റിന് സാധ്യത തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Dubai Expands E-Bike Delivery Service to Seven New Areas ദുബൈയിലെ ഇ-ബൈക്ക് ഡെലിവറി സേവനം; അറിയാം പുതിയ ഏഴ് മേഖലകൾ
UAE Drisya Staff Editor — July 28, 2026 · 0 Comment

Dubai Expands E-Bike Delivery Service to Seven New Areasദുബൈ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ നാല് മേഖലകളിൽ വിജയകരമായി നടപ്പാക്കിയ പരീക്ഷണ പദ്ധതിക്ക് പിന്നാലെയാണ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
APPLY NOW FOR THE LATEST VACANCIES
അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ മീഡിയ സിറ്റി, ജുമൈറ ലേക്ക്സ് ടവേഴ്സ് (JLT), ദുബൈ മറീന എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മേഖലകൾ. നേരത്തേ അൽ കറാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ പ്രദേശങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്.
പ്രത്യേക കാൽനട-സൈക്കിൾ ട്രാക്കുകളുടെ സൗകര്യം, റെസ്റ്റോറന്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സാന്നിധ്യം, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പുതിയ മേഖലകൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആർ.ടി.എ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഡെലിവറി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തന മാർഗനിർദേശങ്ങളും ആർ.ടി.എ നിർദേശിച്ചിട്ടുണ്ട്. സുസ്ഥിര നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇ-ബൈക്ക് ഡെലിവറി സേവനം വിപുലീകരിച്ചിരിക്കുന്നത്.
സുപ്രധാന മാറ്റത്തിനൊരുങ്ങി യുഎഇ, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; വായ്പ എടുക്കുന്ന പ്രവാസികൾക്ക്
UAE Nazia Staff Editor — July 28, 2026 · 0 Comment

ദുബായ്: സുപ്രധാന മാറ്റത്തിന് കളമൊരുങ്ങി യുഎഇയിലെ സാമ്പത്തിക സേവന മേഖല. ‘ബൈ നൗ, പേ ലേറ്റർ’ പ്ലാറ്റ്ഫോമുകളായ ടാബി, തമാര എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പ്രതിഫലിക്കും. രാജ്യത്തെ ഉപഭോക്താക്കളുടെ സാമ്പത്തിക ബാദ്ധ്യതകളെക്കുറിച്ച് വായ്പാദാതാക്കൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുടെ പുതിയ തീരുമാനം. 2026 ജൂലായ് മുതൽ ഈ സംവിധാനം നിലവിൽ വന്നതായി അധികൃതർ അറിയിച്ചു. നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ നിയമം ബാധകമായിരിക്കും. ഇതുവരെയുള്ള ഇടപാടുകളുടെ ഹിസ്റ്ററിയും ക്രെഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
APPLY NOW FOR THE LATEST VACANCIES
ഉപഭോക്താക്കൾക്ക് ഇതിനകം വേറെ എന്തൊക്കെ സാമ്പത്തിക ബാദ്ധ്യതകളുണ്ടെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇനി വളരെ എളുപ്പത്തിൽ മനസിലാക്കാം. ഇത് പരിശോധിച്ചുകൊണ്ട്, വായ്പ നൽകിയാൽ തിരിച്ചുകിട്ടുമോ ഇല്ലയോ എന്ന റിസ്ക് കൃത്യമായി വിലയിരുത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും ബാങ്കുകൾക്ക് കഴിയും.
ടാബി പണമിടപാടുകൾ കൃത്യസമയത്ത് അടച്ചുതീർക്കുന്നവർക്ക് നല്ലൊരു സാമ്പത്തിക ചരിത്രം ഉണ്ടാക്കിയെടുക്കാൻ സഹായകരമാകുമെന്ന് ടാബി സി.ഇ.ഒ ഹൊസാം അറബ് വ്യക്തമാക്കി. അതുപോലെ ധനകാര്യ മേഖലയിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരാനും, സാധാരണക്കാരെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് തമാരയുടെ യു.എഇ മേധാവി സാഗർ ഷായും അഭിപ്രായപ്പെട്ടു.
അതേസമയം യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ചെറിയ ഷോപ്പിംഗുകൾക്കും ഓൺലൈൻ പർച്ചേസുകൾക്കും ടാബി, തമാര പോലുള്ള ബി.എൻ.പി.എൽ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വാങ്ങുന്ന സാധനങ്ങളുടെ തുക ഗഡുക്കളായി കൃത്യസമയത്ത് അടച്ചുതീർക്കുന്ന പ്രവാസികൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ രൂപപ്പെടുത്താൻ സഹായിക്കും.
ഭാവിയിൽ യു.എഇയിൽ നിന്ന് വ്യക്തിഗത വായ്പകളായ കാർ ലോണുകൾ, ഭവന വായ്പകൾ എന്നിവയെടുക്കാൻ ശ്രമിക്കുമ്പോൾ ക്രെഡിറ്റ് ഹിസ്റ്ററി ആനുകൂല്യമാകും. ബാങ്കുകൾക്ക് പ്രവാസികളുടെ തിരിച്ചടവ് ശേഷിയിൽ കൂടുതൽ വിശ്വാസം ഉണ്ടാകാനും വഴിയൊരുക്കും. എന്നാൽ തിരിച്ചടവുകൾ മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ഗുരുതരമായി ബാധിക്കും. ചെറിയ തുകകളാണെങ്കിൽ പോലും ഇടപാടുകൾ കൃത്യസമയത്ത് അടച്ചു തീർത്തില്ലെങ്കിൽ ഭാവിയിൽ ബാങ്കുകളിൽ നിന്ന് മറ്റ് വായ്പകൾ ലഭിക്കുന്നതിന് തടസമായേക്കാം.