Kuwait vehicle fire safety കുവൈത്ത് സിറ്റി: വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാഹനങ്ങളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി.
ഉയർന്ന താപനിലയിൽ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ എൻജിനും ഇലക്ട്രിക്കൽ സംവിധാനങ്ങളും കൃത്യമായി പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ സമയത്ത് നടത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. തകരാറുള്ള വയറിംഗ്, അമിത വൈദ്യുതഭാരം, ഇന്ധനമോ എണ്ണയോ ചോർന്നുപോകുന്നത് തുടങ്ങിയവ തീപിടിത്തത്തിന് കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ലൈറ്ററുകൾ, എയറോസോൾ കാനുകൾ, പെർഫ്യൂം സ്പ്രേകൾ, ലിഥിയം ബാറ്ററികൾ, പവർ ബാങ്കുകൾ തുടങ്ങിയ ചൂടിൽ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ ദീർഘനേരം വെക്കരുതെന്നും ഫയർ ഫോഴ്സ് നിർദേശിച്ചു. പ്രത്യേകിച്ച് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇത്തരം വസ്തുക്കൾ അപകടസാധ്യത വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനങ്ങൾ കഴിയുന്നത്ര തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും, വാഹനം വിട്ടിറങ്ങുന്നതിന് മുമ്പ് എൻജിൻ പൂർണമായും ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.
അതേസമയം, വേനൽക്കാലത്ത് തീപിടിത്തം, മുങ്ങിമരണം തുടങ്ങിയ അപകടങ്ങൾ കുറയ്ക്കാൻ രാജ്യവ്യാപകമായി പ്രത്യേക സുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചതായും ഫയർ ഫോഴ്സ് അറിയിച്ചു. ഷോപ്പിംഗ് മാളുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ പരിപാടികൾ, പരിശീലന ക്ലാസുകൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങളുടെ സഹകരണവും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതുമാണ് അപകടങ്ങൾ കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നും കുവൈത്ത് ഫയർ ഫോഴ്സ് ഓർമ്മിപ്പിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈറ്റിൽ തൊഴിലിട സുരക്ഷയിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പുതിയ ഓർമ്മപ്പെടുത്തൽ; അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കി PAM
Kuwait Greeshma Staff Editor — July 28, 2026 · 0 Comment
Kuwait workplace safety കുവൈത്ത് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തൊഴിലുടമകൾക്കും തൊഴിലാളികൾക്കും തൊഴിലിട സുരക്ഷ സംബന്ധിച്ച പുതിയ നിർദേശങ്ങൾ പുറത്തിറക്കി. തൊഴിൽ സുരക്ഷ എന്നത് തൊഴിലുടമയുടെയും തൊഴിലാളിയുടെയും പങ്കിട്ട ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കി.
“Know Your Rights” (നിങ്ങളുടെ അവകാശങ്ങൾ അറിയുക) എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ നിർദേശം പുറത്തിറക്കിയത്.
Apply Now for the latest vacancies
PAMയുടെ അറിയിപ്പിൽ, തൊഴിലുടമകൾക്ക് തൊഴിലാളികളോട് ജോലിസ്ഥലത്തെ സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും സുരക്ഷാ ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാനും ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നു. സ്വന്തം സുരക്ഷയ്ക്കും സഹപ്രവർത്തകരുടെയും ജോലിസ്ഥലത്തിന്റെയും സുരക്ഷയ്ക്കുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും തൊഴിലാളികളോട് നിർദേശിച്ചിട്ടുണ്ട്.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 87 പ്രകാരം, സുരക്ഷാ ചട്ടങ്ങൾ പാലിക്കുകയും സംരക്ഷണ ഉപകരണങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നത് തൊഴിലാളികളുടെ നിയമപരമായ ബാധ്യതയാണെന്നും PAM ഓർമ്മിപ്പിച്ചു.
അതേസമയം, തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ആർട്ടിക്കിൾ 83, 86 അനുസരിച്ച് തൊഴിലുടമകൾ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (PPE) സൗജന്യമായി നൽകേണ്ടത് നിർബന്ധമാണ്.തൊഴിലിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാനും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ ബോധവത്കരണ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് PAM അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈത്ത് നാഷനൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോയുടെ പേരിൽ മാറ്റം; പുതിയ പേര് ഇങ്ങനെ
Kuwait Drisya Staff Editor — July 28, 2026 · 0 Comment

National Human Rights Bureau Renamedകുവൈത്ത് സിറ്റി: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോയുടെ പേര് നാഷണൽ ഹ്യൂമൻ റൈറ്റ്സ് അതോറിറ്റി എന്നാക്കി മാറ്റി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച പാരീസ് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച ഭേദഗതി ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് ടുഡേ’യിൽ പ്രസിദ്ധീകരിച്ചു.
Apply Now for the latest vacancies
സ്ഥാപനത്തിൻ്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനും നിയമപരമായ ചട്ടക്കൂട് വിപുലീകരിക്കുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwait Appeal Court : വെറും രണ്ട് കെ ഡി വിലയുള്ള സാധനത്തിനായി പലചരക്ക് കട ജീവനക്കാരന്റെ ജീവൻ കവർന്ന പ്രതിയുടെ ശിക്ഷ ശരിവെച്ച് കോടതി
Kuwait Greeshma Staff Editor — July 28, 2026 · 0 Comment

കുവൈത്ത് സിറ്റി: വെറും KD2 വിലയുള്ള സാധനങ്ങൾക്ക് പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലചരക്ക് കടയിലെ ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ കുവൈറ്റ് പൗരന് വിധിച്ച 15 വർഷത്തെ തടവ് ശിക്ഷ കുവൈത്തിലെ രണ്ടാമത്തെ അപ്പീൽ കോടതി ശരിവച്ചു.കോടതി രേഖകൾ പ്രകാരം, അൽ-മുത്ല പ്രദേശത്തെ ഒരു പലചരക്ക് കടയിൽ നിന്നാണ് സംഭവം നടന്നത്. KD2 വിലയുള്ള സാധനങ്ങൾ വാങ്ങിയ പ്രതി പണം നൽകാതെ കടയിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചു.
ഇത് തടയാൻ കടയിലെ ജീവനക്കാരൻ ശ്രമിച്ചതോടെ പ്രതി വാഹനം ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ ജീവനക്കാരൻ വാഹനത്തിൽ കുടുങ്ങി ഏകദേശം 30 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുകളിലും മോഷണക്കേസുകളിലും ഇയാൾക്ക് മുമ്പ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മാരകമായ ആക്രമണത്തിനും ജീവനക്കാരന്റെ മരണത്തിനും ഉത്തരവാദിയായ പ്രതിക്ക് താഴ്ന്ന കോടതി വിധിച്ച 15 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു.
കുവൈത്തിൽ 1500 ലധികം വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ; വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വെയർഹൗസിന് അധികൃതർ പൂട്ടിട്ടു
Kuwait Greeshma Staff Editor — July 28, 2026 · 0 Comment

Kuwait Counterfeit Goods : കുവൈത്ത് സിറ്റി: ഉപഭോക്തൃ വഞ്ചന തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയ കുവൈത്ത് അധികൃതർ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 1,550 വനിതാ വസ്ത്രങ്ങളും പാദരക്ഷകളും പിടിച്ചെടുത്തു.ഹവാലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വ്യാജ ഉൽപ്പന്നങ്ങൾ യഥാർഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളെന്ന പേരിൽ ഉപഭോക്താക്കൾക്ക് വിൽക്കുന്നതായി അധികൃതർ കണ്ടെത്തി.
തുടർന്ന് പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളും കണ്ടുകെട്ടി. ഗോഡൗൺ ഉടൻ അടച്ചുപൂട്ടുകയും ഉടമയ്ക്കെതിരെ വാണിജ്യ തട്ടിപ്പ് കേസെടുത്ത് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.അതേസമയം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ മറ്റൊരു പരിശോധനയിൽ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ ഒരു സലൂണും സ്പായും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി.
Apply Now for the latest vacancies
മന്ത്രിതല ചട്ടങ്ങൾ ലംഘിക്കുകയും ചില സേവനങ്ങൾക്ക് അനുവദനീയമല്ലാത്ത രീതിയിൽ പണമിടപാടുകൾ നടത്തുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിൽ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്നും, എല്ലാ വ്യാപാര സ്ഥാപനങ്ങളും കുവൈത്തിലെ വാണിജ്യ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ പൊടിക്കാറ്റിന് ശമനം; ചൊവ്വാഴ്ചയും അതിശക്തമായ ചൂട് തുടരും
Kuwait Greeshma Staff Editor — July 28, 2026 · 0 Comment

Kuwait Weather Update : കുവൈത്ത് സിറ്റി: കുവൈത്തിൽ അനുഭവപ്പെട്ട പൊടിക്കാറ്റിന് തിങ്കളാഴ്ച രാത്രി മുതൽ ക്രമേണ ശമനമുണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യപരതയും മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചതനുസരിച്ച്, ഉപരിതല ന്യൂനമർദ സംവിധാനത്തിന്റെ വ്യാപനവും അതിശക്തമായ ചൂടുള്ള വായു പ്രവാഹവും കാരണം തിങ്കളാഴ്ച കുവൈത്തിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശി.
ഈ ശക്തമായ കാറ്റ് മണലും പൊടിയും ഉയർത്തിയതിനെ തുടർന്ന് തുറസ്സായ പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി. ചിലയിടങ്ങളിൽ യാത്രക്കാർക്കും വാഹനയാത്രയ്ക്കും ബുദ്ധിമുട്ട് നേരിട്ടു.രാത്രിയോടെ കാറ്റിന്റെ വേഗം കുറയുന്നതിനാൽ പൊടിക്കാറ്റിന്റെ തീവ്രതയും കുറയും. എന്നാൽ തീരപ്രദേശങ്ങളിൽ ഇടയ്ക്കിടെ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസായിരുന്നു.ചൊവ്വാഴ്ചയും കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്അറിയിച്ചു. പകൽ സമയത്ത് അത്യുഷ്ണവും രാത്രിയിൽ ചൂട് മുതൽ നേരിയ ചൂടുള്ള കാലാവസ്ഥയും തുടരും. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും തുറസ്സായ പ്രദേശങ്ങളിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ചൊവ്വാഴ്ച പുലർച്ചെ താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയും പകൽ പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്നാണ് പ്രവചനം.