
ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ നയതന്ത്രതലത്തില്‍ താല്‍ക്കാലിക ശമനം ഉണ്ടായിട്ടും സുരക്ഷാ സാഹചര്യം പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. എന്നിരുന്നാലും യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളായ ദുബൈ ഇന്റര്‍നാഷണല്‍, അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലെ വിമാന സര്‍വീസുകള്‍ ഇന്ന് സാധാരണ നിലയില്‍ തുടരുകയാണ്.
അതേസമയം ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
APPLY NOW FOR THE LATEST VACANCIES
ഇത്തിഹാദ് എയര്‍വേയ്സ്
അബുദാബി – ബഹ്റൈന്‍ സര്‍വീസുകള്‍ ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. അബുദാബി – കുവൈത്ത് റൂട്ടിലെ E-Y653, E-Y654 വിമാനങ്ങളും റദ്ദാക്കി. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഫ്ലൈദുബൈ
ഫ്ലൈദുബൈ താഴെപ്പറയുന്ന സര്‍വീസുകള്‍ റദ്ദാക്കി.
FZ815 അബ്ഹ
FZ811 അബ്ഹ
എയര്‍ അറേബ്യ
ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന താഴെപ്പറയുന്ന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
G9068 കുവൈത്ത്
G9124 കുവൈത്ത്
G9195 അബ്ഹ
G9160 ദമ്മാം
G9107 ബഹ്റൈന്‍
G9040 ദോഹ
G9138 ദോഹ
G9027 ദോഹ
മറ്റ് വിമാനക്കമ്പനികളുടെ അറിയിപ്പുകള്
സൗദിയ: 2026 ഒക്ടോബര്‍ അവസാനവരെയുള്ള എല്ലാ ഷെഡ്യൂള്‍ മാറ്റങ്ങളും ബുക്കിംഗ് സംവിധാനത്തില്‍ പുതുക്കിയതായി അറിയിച്ചു. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നില നിര്‍ബന്ധമായും പരിശോധിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു.
ഖത്തര്‍ എയര്‍വേയ്സ്: ബഹ്റൈന്‍, എര്ബില്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂലൈ 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഫ്ലൈഅദീല്‍: ദുബൈറിയാദ് റൂട്ടിലെ F3506 വിമാനം റദ്ദാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യാത്രാ മുന്നറിയിപ്പുകള്‍ തുടരുന്നു
യുഎഇയിലെ വിമാനത്താവളങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അനിശ്ചിതമാണെന്ന് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും മുന്നറിയിപ്പ് നല്കി.
യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) യുഎഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഗള്‍ഫ് ഓഫ് ഒമാന്റെ ചില ഭാഗങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നല്കിയ സുരക്ഷാ മുന്നറിയിപ്പ് ഓഗസ്റ്റ് 31 വരെ നീട്ടി.
ബ്രിട്ടന്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും യാത്രക്കാര്‍ വിമാന റദ്ദാക്കലുകള്‍, വ്യോമപാത അടച്ചിടല്‍, യാത്രാ തടസ്സങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികളുടെ അറിയിപ്പുകള് നിരന്തരം പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടത്
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കുക.
വിമാനക്കമ്പനിയുടെ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഏറ്റവും പുതിയ അറിയിപ്പുകള് നിരീക്ഷിക്കുക.
മൊബൈല്‍ നമ്പറും ഇമെയിലും വിമാനക്കമ്പനിയില്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
പ്രവര്‍ത്തനപരമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് നേരത്തേ എത്തുക.
മേഖലയിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവില്‍ യുഎഇയിലെ വിമാനത്താവളങ്ങളില്‍ വ്യാപകമായ തടസ്സങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും
ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?
പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:
നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.
ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും
ടിക്കറ്റ് നിരക്കുകൾ എത്ര?
നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)
ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്