
അബുദാബി: യുഎഇയിൽ നക്ഷത്രമഴയായ പെർസീഡ്സ് മീറ്റിയർ ഷവർ കാണാനായി പോയി മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ 17 വയസ്സുകാരിക്ക് ദാരുണാന്ത്യം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി ഉന്നതപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന നബാനിപ്പ സിൻഹ (17) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ സഹോദരനും കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.
അബുദാബിയിലെ പ്രശസ്തമായ നക്ഷത്രനിരീക്ഷണ കേന്ദ്രമായ അൽ ക്വാ മരുഭൂമിയിൽ നിന്ന് ആകാശക്കാഴ്ചകൾ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാത്രി വൈകിയുള്ള യാത്ര ഒഴിവാക്കാൻ പുലർച്ചെ അഞ്ചിന് ശേഷം മാത്രമേ മടങ്ങാവൂ എന്ന് മാതാപിതാക്കൾ നിർദേശിച്ചിരുന്നു. വീടിന് തൊട്ടടുത്തെത്തിയെന്ന് മാതാപിതാക്കൾക്ക് സന്ദേശം അയച്ച് മിനിറ്റുകൾക്കുള്ളിലാണ് ദുരന്തവാർത്ത കുടുംബത്തെ തേടിയെത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബാനിപ്പയുടെ സഹോദരൻ ദീപ്താങ്ഷു (20) അമേരിക്കയിൽ ഉന്നതപഠനം നടത്തുന്ന രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. അവധിക്കാലത്ത് നാട്ടിലെത്തിയ ദീപ്താങ്ഷു നിലവിൽ ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയകൾക്ക് വിധേയനാകുന്ന അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. വാഹനം ഓടിച്ചിരുന്ന കുടുംബസുഹൃത്ത് നിരഞ്ജനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലാണ്.
APPLY NOW FOR THE LATEST VACANCIES
പന്ത്രണ്ടാം ക്ലാസ് കൊമേഴ്‌സ് വിഭാഗത്തിൽ സ്‌കൂളിൽ രണ്ടാം റാങ്ക് നേടിയ നബാനിപ്പ, ദുബൈയിലെ ഒരു സർവകലാശാലയിൽ അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് കോഴ്‌സിന് 50 ശതമാനം സ്‌കോളർഷിപ്പോടെ പ്രവേശനം നേടിയിരുന്നു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് പുലർത്തിയിരുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും പ്രവാസി സമൂഹത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
നബാനിപ്പയുടെ സംസ്‌കാരച്ചടങ്ങുകൾ ദുബൈ ജബൽ അലിയിലെ ന്യൂ സോനാപ്പൂർ ശ്മശാനത്തിൽ നടന്നു.
സ്റ്റാർഗേസിങ്ങിനായി നിരവധി ആളുകൾ എത്തുന്ന അൽ ക്വാ മേഖലയിലെ പാതയിൽ നടക്കുന്ന രണ്ടാമത്തെ പ്രമുഖ അപകടമാണിത്. കഴിഞ്ഞ വർഷവും ഇതേ വഴിയിൽ മലയാളി യുവാവ് സഞ്ചരിച്ച വാഹനം മറിഞ്ഞ് ജീവൻ നഷ്ടപ്പെട്ടിരുന്നു.
അബുദാബിയിലെ വിജനമായ മരുഭൂമി പാതകളിലൂടെ രാത്രിയിലും പുലർച്ചെയും യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
APPLY NOW FOR THE LATEST VACANCIES
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്