
UAE Expats Face Passport Renewal Delays ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാൻ ശ്രമിക്കുന്ന നിരവധി പ്രവാസികൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാത്തത് വലിയ പ്രതിസന്ധിയായി മാറുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുമ്പോൾ പലർക്കും ‘No Slots Available’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതോടെ പാസ്‌പോർട്ട് പുതുക്കൽ അടിയന്തരമായി ആവശ്യമായവർ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്.
APPLY NOW FOR THE LATEST VACANCIES
പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടും ആവശ്യത്തിന് അപ്പോയിന്റ്മെന്റ് ലഭ്യമാകുന്നില്ലെന്നാണ് പരാതികൾ. പ്രത്യേകിച്ച് അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്നവരും വിസ പുതുക്കൽ നടപടികളിലുള്ളവരും കൂടുതൽ ആശങ്കയിലാണ്. പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കാൻ അടുത്തവരും ജോലി, യാത്ര, മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖ പുതുക്കേണ്ടവരും സമയബന്ധിതമായി സേവനം ലഭിക്കാതെ വലയുകയാണ്.
ഔട്ട്‌സോഴ്‌സിങ് സ്ഥാപനമായ അൽഹിന്ദ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി 16 സേവന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. അബൂദബിയിൽ ആറ്, ദുബൈയിൽ രണ്ട്, ഷാർജയിൽ രണ്ട്, വടക്കൻ എമിറേറ്റുകളിൽ ആറ് കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. എന്നാൽ പ്രധാന കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് ബർ ദുബൈയിലെ യു.ഡബ്ല്യു. മാളിലുള്ള ഓഫീസിൽ, ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സാധാരണ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനാൽ പലരും ഉയർന്ന ഫീസ് നൽകി തത്കാൽ സേവനം തിരഞ്ഞെടുക്കേണ്ട സാഹചര്യമാണുള്ളത്. 36 പേജുള്ള സാധാരണ പാസ്‌പോർട്ട് പുതുക്കാൻ 477 ദിർഹം ഈടാക്കുമ്പോൾ, തത്കാൽ അപേക്ഷയ്ക്ക് 927 ദിർഹം നൽകേണ്ടിവരുന്നു.
consularsevainuae.com വെബ്‌സൈറ്റ് വഴിയാണ് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത്. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ തുറക്കുന്നുണ്ടെങ്കിലും അവ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ബുക്ക് ചെയ്യപ്പെടുന്നതായി അപേക്ഷകർ പറയുന്നു. അപ്പോയിന്റ്മെന്റ് ലഭിച്ചാലും സേവന കേന്ദ്രങ്ങളിലെ തിരക്ക് കാരണം മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Ajman Records Sharp Increase in Taxi Bookings അജ്മാനിൽ ടാക്സി സേവനങ്ങൾ അടിപൊളി; ബുക്കിങ്ങിൽ 95.29 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി
UAE Drisya Staff Editor — August 1, 2026 · 0 Comment

Ajman Records Sharp Increase in Taxi Bookings അജ്മാനിൽ ടാക്സി സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ ലഭിച്ച 7,46,046 ടാക്സി സർവീസ് അഭ്യർഥനകളിൽ 95.29 ശതമാനവും മൊബൈൽ ആപ്പുകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വഴിയായിരുന്നു.
APPLY NOW FOR THE LATEST VACANCIES
ഊബർ, കരീം, അജ്മാൻ വൺ, യാംഗോ തുടങ്ങിയ ആപ്പുകൾ മുഖേന 7,10,905 ടാക്സി ബുക്കിങ്ങുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ ഉണ്ടായിരുന്ന 5,54,414 ബുക്കിങ്ങുകളെ അപേക്ഷിച്ച് ഇത് 28 ശതമാനം വർധനവാണ്.
അതേസമയം, ബുക്കിങ് ആൻഡ് ഡിസ്പാച്ച് സെന്റർ വഴി 35,141 സർവീസ് അഭ്യർഥനകളും ലഭിച്ചു. കോൾ സെന്റർ വഴിയുള്ള ബുക്കിങ്ങുകൾ ആകെ അഭ്യർഥനകളുടെ 4.71 ശതമാനം മാത്രമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന മാറ്റം ടാക്സി സേവനങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും മെച്ചപ്പെടുത്തിയതായി സപ്പോർട്ട് സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റഷാ ഖലഫ് അൽ ശംസി പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE rain forecast : ശക്തിപ്രാപിച്ച് എല്‍ നിനോ: യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ അടിമുടി മാറും; പ്രധാന മുന്നറിയിപ്പ്
UAE Nazia Staff Editor — August 1, 2026 · 0 Comment

അബൂദബി: യു.എ.ഇയുടെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളിലേക്ക് അസ്ഥിരമായ കാലാവസ്ഥ തിരിച്ചെത്തുന്നതിനാല്‍ അടുത്തയഴ്ച ആദ്യദിനങ്ങളില്‍ മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കിഴക്കും തെക്കും ഭാഗങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപം കൊള്ളുമെന്നും ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
നിലവിലെ എല്‍ നിനോ പ്രതിഭാസം ശക്തിപ്പെട്ടതാണ് കാലാവസ്ഥ വ്യതിയാനത്തിനും മഴയ്ക്കും ശക്തമായ കാറ്റിനും ഇടയാക്കുന്നത്. കിഴക്ക് നിന്ന് വ്യാപിക്കുന്ന ഒരു ഉപരിതല താഴ്ന്ന മര്‍ദ്ദവും രാജ്യത്തെ ബാധിക്കുന്ന ഒരു മുകളിലെ താഴ്ചയും ചേര്‍ന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
APPLY NOW FOR THE LATEST VACANCIES
ഇന്ന് ശനിയാഴ്ച രാജ്യത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകല്‍ സമയത്ത് കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ മേഘങ്ങള്‍ രൂപം കൊള്ളും. തെക്ക്കിഴക്ക് നിന്ന് വടക്ക്പടിഞ്ഞാറോട്ട് മാറുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ അനുഭവപ്പെടുന്ന കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ ആയിരിക്കും. അറബിക്കടലും ഒമാന്‍ കടലിലും ശാന്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച, ആകാശം മേഘാവൃതമായി തുടരും. ഉച്ചകഴിഞ്ഞ് കിഴക്കന്‍ പര്‍വതങ്ങളില്‍ മഴമേഘങ്ങള്‍ വര്‍ധിക്കും. കാറ്റിന്റെ ശക്തി ഇടയ്ക്കിടെ വര്‍ധിക്കുമെന്നും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ ഉയരുമെന്നും സമുദ്രസാഹചര്യങ്ങള്‍ നേരിയ തോതില്‍ തുടരുമെന്നും പ്രവചിക്കപ്പെടുന്നു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ട് ദിവസവും ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക്കിഴക്ക് മുതല്‍ വടക്ക്കിഴക്ക് വരെയുള്ള കാറ്റ് ശക്തി പ്രാപിക്കുകയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ എത്തുകയും തുറന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിയും മണലും ഉയരുന്നതിന് കാരണമാവുകയും ചെയ്യും.
വേനല്‍ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ്
അബൂദബി: യു.എ.ഇയില്‍ ചുട്ടുപൊള്ളുന്ന വേനലിനിടെ മഴ ലഭിക്കുന്നതിന് സഹായകമായി ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍. താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുമ്പോള്‍ ആശ്വാസം പകര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍മഴ ലഭിക്കുന്നതിന് കാരണം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയ വിജയകരമായ ക്ലൗഡ് സീഡിംഗ് നടപടികളാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും തുടര്‍ന്നേക്കും. കടുത്ത ചൂട് അന്തരീക്ഷത്തിലെ ‘കണ്‍വെക്റ്റീവ്’ മേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നതിനാലാണ് വേനല്‍ക്കാലത്തും യുഎഇയില്‍ മഴ ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ പൊടിക്കാറ്റും വീശിയിരുന്നു. മസാഫിയിലും അല്‍ ഐനിലും ആലിപ്പഴ വര്‍ഷവുമുണ്ടായി.