
അബൂദബി: യു.എ.ഇയുടെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളിലേക്ക് അസ്ഥിരമായ കാലാവസ്ഥ തിരിച്ചെത്തുന്നതിനാല്‍ അടുത്തയഴ്ച ആദ്യദിനങ്ങളില്‍ മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കിഴക്കും തെക്കും ഭാഗങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപം കൊള്ളുമെന്നും ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
നിലവിലെ എല്‍ നിനോ പ്രതിഭാസം ശക്തിപ്പെട്ടതാണ് കാലാവസ്ഥ വ്യതിയാനത്തിനും മഴയ്ക്കും ശക്തമായ കാറ്റിനും ഇടയാക്കുന്നത്. കിഴക്ക് നിന്ന് വ്യാപിക്കുന്ന ഒരു ഉപരിതല താഴ്ന്ന മര്‍ദ്ദവും രാജ്യത്തെ ബാധിക്കുന്ന ഒരു മുകളിലെ താഴ്ചയും ചേര്‍ന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
APPLY NOW FOR THE LATEST VACANCIES
ഇന്ന് ശനിയാഴ്ച രാജ്യത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകല്‍ സമയത്ത് കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ മേഘങ്ങള്‍ രൂപം കൊള്ളും. തെക്ക്കിഴക്ക് നിന്ന് വടക്ക്പടിഞ്ഞാറോട്ട് മാറുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ അനുഭവപ്പെടുന്ന കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ ആയിരിക്കും. അറബിക്കടലും ഒമാന്‍ കടലിലും ശാന്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച, ആകാശം മേഘാവൃതമായി തുടരും. ഉച്ചകഴിഞ്ഞ് കിഴക്കന്‍ പര്‍വതങ്ങളില്‍ മഴമേഘങ്ങള്‍ വര്‍ധിക്കും. കാറ്റിന്റെ ശക്തി ഇടയ്ക്കിടെ വര്‍ധിക്കുമെന്നും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ ഉയരുമെന്നും സമുദ്രസാഹചര്യങ്ങള്‍ നേരിയ തോതില്‍ തുടരുമെന്നും പ്രവചിക്കപ്പെടുന്നു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ട് ദിവസവും ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക്കിഴക്ക് മുതല്‍ വടക്ക്കിഴക്ക് വരെയുള്ള കാറ്റ് ശക്തി പ്രാപിക്കുകയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ എത്തുകയും തുറന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിയും മണലും ഉയരുന്നതിന് കാരണമാവുകയും ചെയ്യും.
വേനല്‍ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ്
അബൂദബി: യു.എ.ഇയില്‍ ചുട്ടുപൊള്ളുന്ന വേനലിനിടെ മഴ ലഭിക്കുന്നതിന് സഹായകമായി ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍. താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്ക്കുമ്പോള് ആശ്വാസം പകര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍മഴ ലഭിക്കുന്നതിന് കാരണം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയ വിജയകരമായ ക്ലൗഡ് സീഡിംഗ് നടപടികളാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയും തുടര്‍ന്നേക്കും. കടുത്ത ചൂട് അന്തരീക്ഷത്തിലെ ‘കണ്‍വെക്റ്റീവ്’ മേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നതിനാലാണ് വേനല്‍ക്കാലത്തും യുഎഇയില്‍ മഴ ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ കനത്ത മഴയ്ക്കൊപ്പം ശക്തമായ പൊടിക്കാറ്റും വീശിയിരുന്നു. മസാഫിയിലും അല്‍ ഐനിലും ആലിപ്പഴ വര്‍ഷവുമുണ്ടായി.
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
APPLY NOW FOR THE LATEST VACANCIES
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ