
Wage Growth in Gulf Countries Faces Uncertain Outlook ദുബൈ:യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ വർഷം ശമ്പള വർദ്ധനവ് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്. മേഖലയിലെ അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ മുൻപ് പ്രവചിച്ച ശമ്പള വളർച്ച ഇനിയുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, കമ്പനികൾ ശമ്പള വർദ്ധനവ് പൂർണ്ണമായി മരവിപ്പിച്ചിട്ടില്ലെന്നും മികച്ച പ്രകടനം നടത്തുന്നവർക്ക് ഇപ്പോഴും മിതമായ രീതിയിൽ പ്രതിഫലം നൽകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
എണ്ണ, സ്വർണ്ണം, വജ്ര വിപണികളിലെ അസ്ഥിരതയും ഐപിഒ രംഗത്തെ മന്ദതയും ബിസിനസ്സ് മേഖലയിലെ ആത്മവിശ്വാസത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. വിപണിയിലെ കടുത്ത സാമ്പത്തിക സാഹചര്യങ്ങളും ആവശ്യത്തിലധികം ഉദ്യോഗാർത്ഥികളുടെ സാന്നിധ്യവും കാരണം ഈ വർഷം ഗൾഫിൽ വലിയ ശമ്പള വളർച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻനിര കൺസൾട്ടൻസിയായ ‘കൂപ്പർ ഫിച്ച്’ വ്യക്തമാക്കുന്നു. മുൻപ് പ്രവചിച്ച 2.5 മുതൽ മൂന്ന് ശതമാനം വരെയുള്ള വർദ്ധനവ് ഇനിയുണ്ടാകില്ല. പുതിയ പ്രതിഭകൾക്കായുള്ള ഡിമാൻഡ് കുറഞ്ഞതും കമ്പനികൾ യാത്രാ ബജറ്റുകളും മറ്റ് അധിക ചെലവുകളും കർശനമായി നിയന്ത്രിക്കുന്നതും കാരണം വലിയ ശമ്പളത്തിനായി ജീവനക്കാർ തുടർച്ചയായി ജോലി മാറുന്ന രീതിക്ക് ഇതോടെ ഏതാണ്ട് വിരാമമാകും.
പല കമ്പനികളും ശമ്പള വർദ്ധനവിന്റെ തോത് കുറച്ചിട്ടുണ്ടെങ്കിലും ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ശമ്പള ഘടന പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. പണപ്പെരുപ്പ പ്രതിസന്ധികൾ മറികടക്കാൻ ജീവനക്കാരെ സഹായിക്കുന്നതിനായി പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളിലും വേരിയബിൾ പേ സ്കീമുകളിലുമാണ് പല സ്ഥാപനങ്ങളും ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിച്ച് മികച്ച രീതിയിൽ മുന്നേറാൻ യുഎഇ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുമെന്നാണ് തൊഴിൽ മേഖലയിലെ വിദഗ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതേസമയം, ഇത് ശമ്പള വിപണിയിലെ പൂർണ്ണമായ സ്തംഭനാവസ്ഥയാണെന്ന വിലയിരുത്തലുകളോട് റിക്രൂട്ട്മെന്റ് സ്ഥാപനമായ ‘അഡെക്കോ’ യോജിക്കുന്നില്ല. മറിച്ച്, അച്ചടക്കമുള്ള ഒരു ശമ്പള ക്രമീകരണത്തിന്റെ കാലഘട്ടമാണിതെന്നാണ് അവരുടെ വിലയിരുത്തൽ. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും അവരെ നിലനിർത്തുന്നതിനും ജിസിസിയിലെ കമ്പനികൾ ഇപ്പോഴും വലിയ മുൻഗണന നൽകുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് ഏറ്റവും നിർണ്ണായകമായ തസ്തികകളിൽ ഉള്ളവർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്കും സ്ഥാപനങ്ങൾ ഇപ്പോഴും കൃത്യമായി പ്രതിഫലം നൽകുന്നുമുണ്ട്.
UAE Drunk Driving Law 2026 :മദ്യപിച്ച് വാഹനം ഓടിക്കറുണ്ടോ… ? എന്നാൽ ദുബൈയിൽ നിങ്ങളെ കാത്തിരിക്കുന്നത്…. ഡ്രൈവിങിനോട് തന്നെ നിങ്ങൾക്ക് ബൈ പറയേണ്ടി വരും
UAE Greeshma Staff Editor — July 17, 2026 · 0 Comment

UAE Drunk Driving Law 2026 : ദുബായ്: യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പുതിയ ട്രാഫിക് നിയമം. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന 2024-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 14 പ്രകാരം നിയമലംഘകർക്കെതിരെ വൻ പിഴ, ജയിൽ ശിക്ഷ, ലൈസൻസ് സസ്‌പെൻഷൻ, ലൈസൻസ് റദ്ദാക്കൽ എന്നിവ വരെ ലഭിക്കും.മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും തടവും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.
ഡ്രൈവിംഗ് ലൈസൻസിനും കർശന നടപടികളുണ്ട്. ആദ്യ കുറ്റത്തിന് കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. രണ്ടാമത്തെ കുറ്റത്തിന് ആറുമാസത്തേക്കും, മൂന്നാം തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് പൂർണമായും റദ്ദാക്കും.മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നവർക്ക് 30,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. ആദ്യ കുറ്റത്തിന് ആറുമാസം, രണ്ടാമത്തെ കുറ്റത്തിന് ഒരു വർഷം ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.
സസ്‌പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 10,000 ദിർഹം പിഴയും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.
മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളുടെ മരണത്തിന് കാരണമായാൽ കുറഞ്ഞത് 100,000 ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും ലഭിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പുതിയ നിയമം കർശനമായി നടപ്പാക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.
വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല’; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ തള്ളി ദുബായ് മീഡിയ ഓഫീസ്
UAE Greeshma Staff Editor — July 17, 2026 · 0 Comment

ദുബായ്: ദുബായിൽ സ്ഫോടനം ഉണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് തള്ളി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വിവരം ശരിയല്ലെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.
ദുബായിലെ ഡൗൺടൗൺ മേഖലയിൽ സ്ഫോടനം ഉണ്ടായെന്നും സ്ഫോടന ശബ്ദം കേട്ടെന്നുമായിരുന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഈ വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് ആശങ്ക ഉയർന്നിരുന്നു.
എന്നാൽ, അത്തരത്തിൽ ഒരു സ്ഫോടനവും നടന്നിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മാധ്യമങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, കഴിഞ്ഞ 67 ദിവസമായി യുഎഇയിൽ വ്യോമഭീഷണി ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഏറ്റവും ഒടുവിൽ ഈ വർഷം മേയ് 10-നാണ് രണ്ട് ഡ്രോണുകളെ സുരക്ഷാസേന ലക്ഷ്യമിട്ടത്. നിലവിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വസിക്കേണ്ടതെന്നും അധികൃതർ ആവർത്തിച്ചു.
ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; എമിറേറ്റ്‌സ് വിമാന ടിക്കറ്റ് തുക തവണകളായി അടയ്ക്കാം
UAE Drisya Staff Editor — July 17, 2026 · 0 Comment

Indian Travellers Can Now Pay Emirates Airfares in Easy Installments ദുബൈ: ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ ഇഎംഐ പ്ലാനുകളുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്. ഇനിമുതൽ ടിക്കറ്റ് തുക മുഴുവൻ ഒറ്റത്തവണയായി നൽകുന്നതിന് പകരം, പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് ഈ പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.
ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസവും സൗകര്യവും നൽകുന്നതാണ് എമിറേറ്റ്‌സിന്റെ പുതിയ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാൻ. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ emirates.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ രീതിയിൽ തവണകളുടെ കാലാവധി നിശ്ചയിക്കാം. 3 മാസം മുതൽ 36 മാസം വരെയുള്ള ലളിതമായ പ്രതിമാസ തവണകളായി ടിക്കറ്റ് തുക അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക