Bushehr Nuclear Power Plant airstrike വീണ്ടും അശാന്തിയുടെ നാളുകൾ… അമേരിക്കൻ ആക്രമണത്തിന് പിന്നാലെ തിരിച്ചടി, ജോർദാനിലും ബഹ്റൈനിലും യുഎസ് ബേസിന് നേരെ ആക്രമണവുമായി ഇറാൻ

WAR 1

Bushehr Nuclear Power Plant airstrike തെഹ്റാൻ: ഇടവേളക്ക് ശേഷം പരസ്പരം ആക്രമണവുമായി അമേരിക്കയും ഇറാനും. വെടിനിർത്തലിന് ശേഷം ഇരുപക്ഷവും ആക്രമണം തുടരുകയാണ്. ഇറാനിൽ ശക്തമായ ആക്രമണവുമായി അമേരിക്ക രം​ഗത്തെത്തിയതിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ജോർദാനിൽ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിൽ ഡ്രോൺ കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു. പരമോന്നത നേതാവിന് എതിരെയുള്ള വധ ഭീഷണിയിൽ തിരിച്ചടി മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കണമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാൾക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ മാഹ്ഷാഹറിൽ വാട്ടർ പംബിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ സെൻട്രൽ കമാൻഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകൾ വർഷിച്ചത്. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും പടർന്നത്.

ഹോർമൂസിൽ പോർവിളികളുമായി ഇറാനും അമേരിക്കയും നേർക്കു നേർ രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമൂസ് അന്താരാഷ്ട്ര ജലപാതയാണെന്നും, കടന്നുപോകുന്ന കപ്പലുകൾക്ക് സംരക്ഷണ നൽകാൻ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചടിച്ചു. ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമൂസെന്നാണ് ഇറാൻ സേനയിലെ വിവിധ നേതാക്കളുടെ പ്രസ്താവന. സംഘർഷം ഇന്നും തുടരുമോ എന്നതാണ് ആശങ്ക.ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപം അമേരിക്ക നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന ഒരു വ്യോമാക്രമണം മേഖലയിൽ ആശങ്ക വർധിപ്പിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം, ആക്രമണം ആണവനിലയത്തിൽ നിന്ന് ഏതാനും മീറ്റർ അകലെയായിരുന്നു നടന്നത്.

ആണവനിലയത്തിന് നേരിട്ട് കേടുപാടുകൾ സംഭവിച്ചതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനാൽ വികിരണ ചോർച്ചയോ മറ്റ് അപകടങ്ങളോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, ആണവനിലയം നേരിട്ട് ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ പേർഷ്യൻ ഉൾക്കടൽ മേഖലയെ ഗുരുതരമായ വികിരണ ഭീഷണി ബാധിക്കുമായിരുന്നുവെന്ന ആശങ്ക ചില നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അധികൃതരുടെ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ്.

കുട്ടികള്‍ അവധിക്കാലം കളറാക്കട്ടെ, പക്ഷേ രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

UAE Merlin Staff Editor — July 13, 2026 · 0 Comment

pool 1

Summer vacation children should be careful when going to pools and beaches ദുബായ്: വേനലവധിക്കാലത്ത് കുട്ടികള്‍ നീന്തല്‍ക്കുളങ്ങള്‍ക്ക് സമീപമോ ബീച്ചുകളിലോ ആയിരിക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറരുതെന്ന് ദുബായ് പോലീസ് ഓര്‍മിപ്പിച്ചു. കുട്ടികളെ ശ്രദ്ധിക്കുമ്പോള്‍ വരുത്തുന്ന ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് ജലവിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് പോലീസിന്റെ ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഹ്യൂമന്‍ റൈറ്റ്സിന് കീഴിലുള്ള ‘ചൈല്‍ഡ് ആന്‍ഡ് വുമണ്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്‌മെന്റ് ഈ മുന്നറിയിപ്പ് നല്‍കിയത്.

കുട്ടികളെ ഒരു കാരണവശാലും ബീച്ചുകളിലോ പൂളുകളിലോ തനിയെ വിടരുത്. അവിടെയുള്ള ലൈഫ് ഗാര്‍ഡുമാരെയോ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങളെയോ മാത്രം വിശ്വസിച്ച് മാതാപിതാക്കള്‍ മാറിനില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ നീന്തുമ്പോള്‍ മുതിര്‍ന്നവരുടെ നേരിട്ടുള്ള ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം. സുരക്ഷിതമായ നീന്തല്‍ സ്ഥലങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും വേണം. അവിടെ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും കര്‍ശനമായി പാലിക്കാനും മാതാപിതാക്കളോട് പോലീസ് അഭ്യര്‍ഥിച്ചു.

കുട്ടികള്‍ വെള്ളത്തില്‍ അപകടത്തില്‍പ്പെടുമ്പോള്‍ പലപ്പോഴും ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വളരെ പെട്ടെന്ന് തന്നെ നിശബ്ദമായി മുങ്ങിത്താഴാന്‍ സാധ്യതയുണ്ട്. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നതിന് മുമ്പു തന്നെ ഇത്തരം അപകടങ്ങള്‍ സംഭവിക്കാം. അതുകൊണ്ട് കുട്ടികള്‍ വെള്ളത്തിലിറങ്ങുമ്പോള്‍ മുതിര്‍ന്ന ഒരാള്‍ എപ്പോഴും അവരുടെ
തൊട്ടടുത്തുണ്ടാകണമെന്നും ചൈല്‍ഡ് ആന്‍ഡ് വുമണ്‍ പ്രൊട്ടക്ഷന്‍ ഡിപാര്‍ട്‌മെന്റ് ചൂണ്ടിക്കാട്ടി.

ശരിയായ അവബോധവും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതുമാണ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള ആദ്യപടിയെന്ന് പോലീസ് ഓര്‍മിപ്പിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ വേനലവധിക്കാലം ദുബായ് പോലീസ് ആശംസിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം; ബാഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!എങ്ങനെയെന്നല്ലേ? അറിയാം

Uncategorized July 13, 2026

AIRPORT

ദുബായ്∙ ജൂലൈ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളങ്ങൾ വഴി 30 ലക്ഷത്തോളം യാത്രക്കാർ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ വേനൽക്കാല യാത്രാത്തിരക്ക് സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേഗത്തിലും സുരക്ഷിതമായും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്. ദുബായ് സാമ്പത്തിക അജണ്ട (ഡി33) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദുബായിയെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര-വ്യാവസായിക കേന്ദ്രമായി നിലനിർത്തുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുന്നതാണ് ഈ ഒരുക്കങ്ങൾ. യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് ദുബായ് എയർപോർട്സിലെ തന്ത്രപ്രധാന പങ്കാളികളുമായി ദുബായ് കസ്റ്റംസ് ഏകോപന യോഗങ്ങൾ പൂർത്തിയാക്കിയിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ പൂർണ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനാ വിഭാഗത്തിൽ വെറും 7 സെക്കൻഡിനുള്ളിൽ ബാഗേജ് സ്ക്രീനിങ് പൂർത്തിയാക്കാൻ സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഈ വേഗമെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. വിവിധ ടെർമിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് ദുബായ് കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്.

ഇതോടൊപ്പം ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി പ്രത്യേക പരിശോധനാ മുറികളും സജ്ജമാക്കുന്നുണ്ട്. കസ്റ്റംസ് സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കാര്യക്ഷമവും വേഗത്തിലുള്ളതുമായ വെറ്ററിനറി പരിശോധനകൾ നടത്താൻ ഇത് സഹായിക്കും. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ മുറികൾ തയാറാക്കുന്നത്.

സമ്മാനങ്ങൾക്ക് നികുതി ഇളവ്
യുഎഇയിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള സാധനങ്ങളെക്കുറിച്ചും കസ്റ്റംസ് ഇളവുകളെക്കുറിച്ചും വ്യക്തമാക്കുന്ന ‘ട്രാവലർ ഗൈഡ്’ യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണമെന്ന് ദുബായ് കസ്റ്റംസ് ഓർമിപ്പിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതും വാണിജ്യപരമായ ലക്ഷ്യങ്ങളില്ലാത്തതുമായ 3,000 ദിർഹം വരെയുള്ള സമ്മാനങ്ങൾക്ക് കസ്റ്റംസ് നിയമങ്ങൾക്ക് വിധേയമായി നികുതി ഇളവ് ലഭിക്കും.

എന്നാൽ നിശ്ചിത പരിധിയിൽ കൂടുതൽ മൂല്യമോ അളവോ ഉള്ള സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ബാധകമായിരിക്കും. തിരക്കേറിയ വേനൽക്കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ യാത്രക്കാർക്ക് മികച്ച സേവനവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ ദുബായ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.

അപരിചിത ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത് ; ബാങ്ക് പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ പോലീസ് മുന്നറിയിപ്പ്

UAE Nazia Staff Editor — July 13, 2026 · 0 Comment

479649

ബാങ്ക് അകൗണ്ടിൽ നിന്നും പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

മുൻപത്തെപ്പോലെ എല്ലാവർക്കും ഒരേ രീതിയിലുള്ള വ്യാജ ലിങ്കുകളോ കെണികളോ അല്ല ഹാക്കർമാർ ഇപ്പോൾ ഉപയോഗിക്കുന്നത്. ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും അവരുടെ താല്പര്യങ്ങളും (Needs and interests) നിരീക്ഷിച്ചാണ് ഇപ്പോൾ ഹാക്കർമാർ കെണികൾ ഒരുക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബാങ്കിംഗ്, നിക്ഷേപങ്ങൾ (Investment), ഡെലിവറി സർവീസുകൾ, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾക്ക് വിശ്വാസം തോന്നുന്ന രീതിയിലാണ് വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത്. തങ്ങൾക്ക് ആവശ്യമുള്ള ആപ്പാണെന്ന് കരുതി ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുമ്പോൾ അവർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നുവെന്ന് ദുബായ് പോലീസിലെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

ഈ വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലാകും. ഒട്ടും ഒച്ചപ്പാടില്ലാതെ സൈലന്റായിട്ടാണ് ഈ പ്രക്രിയ നടക്കുക. ഫോണിലെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ചോർത്തുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ കവരാൻ തട്ടിപ്പുകാർക്ക് സാധിക്കും.

സ്വയം രക്ഷയ്ക്കുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ:

ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗികവും അംഗീകൃതവുമായ സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

പാസ്‌വേഡുകൾ, ലോഗിൻ വിവരങ്ങൾ, ഒ.ടി.പി (OTP) കോഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്.

ഫോണുകളിൽ വിശ്വസനീയമായ സെക്യൂരിറ്റി ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.

ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകളുടെ അലർട്ടുകൾ (Banking alerts) എപ്പോഴും ആക്ടിവേറ്റ് ചെയ്തു വെക്കുക.

അപരിചിതമായ ഇടങ്ങളിൽ നിന്ന് വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

പരാതിപ്പെടേണ്ടത് എങ്ങനെ: ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഒട്ടും സമയം കളയാതെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ പോലീസിന്റെ ഔദ്യോഗിക eCrime പ്ലാറ്റ്‌ഫോം വഴിയോ അടിയന്തിരമായി വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെയുള്ള ആദ്യ പ്രതിരോധമെന്നും പോലീസ് ഓർമ്മിപ്പിച്ചു

പ്രവാസികൾക്ക് ജാഗ്രത നിർദേശം;യുഎഇയിൽ വില്ലനായി എൽ നിനോ പ്രതിഭാസം; ഈ കാലാവസ്ഥ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ

UAE July 12, 2026

ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഈ വർഷം ഡിസംബർ വരെ ഈ പ്രതിഭാസം 99 ശതമാനം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും ഉയരാൻ എൽ നിനോ കാരണമാകും. ഈ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ എല്ലാവരും യുഎഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉച്ച വിശ്രമ നിയമം പാലിക്കാനും നിർദേശമുണ്ട്.

അതേസമയം എൽ നിനോ എന്നത് പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന പ്രതിഭാസമാണ്. ഇത് ആഗോളതലത്തിലെ കാറ്റിന്റെ ഗതിയെയും താപനിലയെയും സാരമായി തന്നെ ബാധിക്കും. യുഎഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഇത് എത്തുമ്പോൾ വേനൽക്കാലത്തിന്റെ തീവ്രത ക്രമാതീതമായി വർധിക്കും.

ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് കുറയാനും, പകൽ സമയങ്ങളിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനും ഈ പ്രതിഭാസം കാരണമാകുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എൽനിനോ ഉണ്ടാകാനുള്ള സാധ്യത 99 ശതമാനം എന്ന പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ വരും മാസങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടാനും അതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു. ചൂട് ഉയരുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ കടുത്ത ചൂട് കാരണം നിർജ്ജലീകരണം, സൂര്യാഘാതം , തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. യുഎഇയിൽ താപനില ഉയരുകയാണ്. അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.

യുഎഇയിൽ സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളോടെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ ഇത്തവണ ഒക്ടോബറിലും നവംബറിലും പകൽ സമയങ്ങളിലും ചൂട് കൂടുതലായിരിക്കും. ഡിസംബറിൽ ലഭിക്കുന്ന തണുപ്പു കാലാവസ്ഥ പോലും വൈകിയേ ഇത്തവണ എത്തുകയുള്ളൂ.

നിലവിലെ ഈ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കായി യുഎഇ കൃത്യമായ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. കടുത്ത കാലാവസ്ഥയെ നേരിടാൻ പ്രവാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുക എന്നതാണ് നിലവിൽ ചെയ്യാനുള്ളത്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *