
Dubai Etihad Rail Station : ദുബായ്: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിലിന്റെ അടുത്ത ഘട്ടം സെപ്റ്റംബർ 30 മുതൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ ദുബായ് റെയിൽ സ്റ്റേഷനും അൽ ദൈദ് സ്റ്റേഷനും പൊതുജനങ്ങൾക്കായി തുറക്കും. നിലവിൽ ജൂൺ 30 മുതൽ അബുദാബിയിലെ മദീനത്ത് സായിദ് സിറ്റി സ്റ്റേഷനെയും ഫുജൈറ സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്.
ദുബായിലെ പുതിയ സ്റ്റേഷൻ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിൽ (Jumeirah Golf Estates) ആയിരിക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള ഈ സ്റ്റേഷൻ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 30 മിനിറ്റ് ദൂരത്തിലാണ്. യാത്രക്കാർക്ക് റോഡ് മാർഗവും പൊതുഗതാഗതവും ഉപയോഗിച്ച് എളുപ്പത്തിൽ സ്റ്റേഷനിലെത്താൻ കഴിയും.
അബുദാബിയിലേക്ക് വെറും 57 മിനിറ്റ്
ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് സ്റ്റാൻഡേർഡ് സർവീസിൽ വെറും 57 മിനിറ്റ് മാത്രം മതിയാകും. ഇതിലൂടെ നിലവിലെ യാത്രാസമയം ഏകദേശം 40 ശതമാനം വരെ കുറയും. ദിവസേന യാത്ര ചെയ്യുന്നവർക്ക് സമയം ലാഭിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ഇത് സഹായിക്കും.
ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ട്രെയിനിലെ വൈ-ഫൈയും പവർ ഔട്ട്‌ലെറ്റുകളും ഉപയോഗിച്ച് യാത്രയ്ക്കിടയിലും ജോലി തുടരാനാകും.
ദുബായ് മെട്രോയുമായി നേരിട്ടുള്ള ബന്ധം
എത്തിഹാദ് റെയിൽ സ്റ്റേഷന്റെ പ്രധാന പ്രത്യേകതകളിലൊന്ന് ദുബായ് മെട്രോയുമായുള്ള നേരിട്ടുള്ള ബന്ധമാണ്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ വഴി യാത്രക്കാർക്ക് റെഡ് ലൈൻ മെട്രോയിലേക്ക് എളുപ്പത്തിൽ മാറാം. ഇതിനായി റെയിൽ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പാലവും (Walkway) നിർമ്മിക്കുന്നുണ്ട്.
ഗോൾഡ് ലൈൻ കൂടി എത്തും
ഭാവിയിൽ ദുബായ് മെട്രോയുടെ ഗോൾഡ് ലൈൻ കൂടി ഈ സ്റ്റേഷനുമായി ബന്ധിപ്പിക്കും. 34 ബില്യൺ ദിർഹം ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ 42 കിലോമീറ്റർ ദൈർഘ്യമുള്ള പാതയും 18 സ്റ്റേഷനുകളും ഉൾപ്പെടും. ഇതോടെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് ദുബായിലെ പ്രധാന ഗതാഗത ഹബ്ബുകളിലൊന്നായി മാറും.
നോൾ കാർഡ് ഉപയോഗിച്ച് യാത്ര
യാത്രക്കാർക്ക് മറ്റൊരു വലിയ സൗകര്യമായി നോൾ (Nol) കാർഡ് ഉപയോഗിച്ച് എത്തിഹാദ് റെയിൽ ടിക്കറ്റ് നിരക്ക് അടയ്ക്കാൻ കഴിയും. ഇതിനായി ആർടിഎയും എത്തിഹാദ് റെയിലും നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഇതിലൂടെ ഒരേ നോൾ കാർഡ് ഉപയോഗിച്ച്:
- എത്തിഹാദ് റെയിൽ
- ദുബായ് മെട്രോ
- ബസുകൾ
- ടാക്സികൾ
എന്നിവയിൽ യാത്ര ചെയ്യാൻ സാധിക്കും. ഇതോടെ പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമാകും.
വൻ യാത്രക്കാരെ ലക്ഷ്യമിട്ട്
2030 ഓടെ എത്തിഹാദ് റെയിൽ പ്രതിവർഷം 3.65 കോടി (36.5 മില്യൺ) യാത്രക്കാർക്ക് സേവനം നൽകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഗോൾഡ് ലൈൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ദിവസേന ഏകദേശം 4.65 ലക്ഷം യാത്രക്കാർ ഈ ഗതാഗത ശൃംഖല ഉപയോഗിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
യുഎഇയിലെ വിവിധ എമിറേറ്റുകളെ വേഗത്തിലും സൗകര്യപ്രദമായും ബന്ധിപ്പിക്കുന്ന ഈ പദ്ധതി രാജ്യത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു തൊഴിലാളിക്ക് 5,000 ദിർഹം പിഴ; ഉച്ചവിശ്രമ നിയമത്തിൽ വിട്ടുവീഴ്ചയില്ല ;മുന്നറിയിപ്പുമായി യു എ ഇ തൊഴിൽ മന്ത്രാലയം
UAE Greeshma Staff Editor — July 6, 2026 · 0 Comment

UAE midday break rule 2026 : അബുദാബി: ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5,000 ദിർഹം വരെ പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികൾ നിയമലംഘനത്തിന് ഇരയായാൽ ആകെ 50,000 ദിർഹം വരെ ഭരണപരമായ പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പിഴയ്ക്ക് പുറമെ, ലംഘനത്തിന്റെ ഗുരുതരത്വം അനുസരിച്ച് സ്ഥാപനത്തിന്റെ ഫയൽ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുക, MoHREയുടെ ടയർ സംവിധാനത്തിൽ കമ്പനിയുടെ വിഭാഗം തരംതാഴ്ത്തുക, തൊഴിലാളികൾക്ക് പരിക്കേൽക്കുകയോ തൊഴിൽ നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുക തുടങ്ങിയ നടപടികളും സ്വീകരിക്കാം.അതേസമയം, നിർത്തിവയ്ക്കാൻ കഴിയാത്ത അത്യാവശ്യ ജോലികൾക്ക് മാത്രമാണ് ഉച്ചവിശ്രമ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാൽ അത്തരം ജോലികളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ താപസുരക്ഷാ മാർഗനിർദേശങ്ങളും സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
വേനൽക്കാലത്ത് അതിശക്തമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രാലയം ആവർത്തിച്ചു.
യുഎഇയിലെ ഈ പ്രധാന റോഡിൽ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക്; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്;റോഡ് ഡൈവര്‍ഷനുകളുണ്ട്
UAE Nazia Staff Editor — July 6, 2026 · 0 Comment

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള പ്രധാന യാത്രാമാര്‍ഗങ്ങളില്‍ ഇന്ന് രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഡൈവര്‍ഷനുകള്‍, ഭാഗിക റോഡ് അടച്ചിടലുകള്‍ എന്നിവയ്‌ക്കൊപ്പം ഷാര്‍ജയില്‍ ഉണ്ടായ അപകടങ്ങളും തിരക്ക് വര്‍ധിപ്പിച്ചതായി തത്സമയ ട്രാഫിക് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ മാപ്‌സിന്റെ ലൈവ് ട്രാഫിക് ഡാറ്റ പ്രകാരം, ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളായ ഇ11, ഇ31 എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പതിവിലും കൂടുതല്‍ സമയം യാത്രയ്ക്ക് വേണ്ടിവരുന്നതായി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബൈയില്‍ ഇ 11, ഇ 311 എന്നിവിടങ്ങളില്‍ കനത്ത തിരക്ക്
ദുബൈയില്‍ അല്‍ ഖാന്‍ ഭാഗത്തുള്ള ഇ 11 റോഡിലും മുവൈലെ കൊമേഴ്‌സ്യല്‍ മേഖലയിലെ ഇ311 പാതയിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ സെക്കന്‍ഡ് മേഖലയിലേക്കുള്ള തെക്കോട്ടുള്ള യാത്രയെയും തിരക്ക് ബാധിച്ചിട്ടുണ്ട്.
ഷാര്‍ജയില്‍ ഇ 611 ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വാഹനത്തിരക്ക്
ഷാര്‍ജയിലെ ഇ 611 പാത, സിയൂഹ് സബര്‍ബ്, അല്‍ റുഖൈബ, അല്‍ ബദീ സബര്‍ബ് തുടങ്ങിയ മേഖലകളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13, ഹ ഹോഷി, സഹാറ സെന്റര്‍ പരിസരങ്ങളിലും വാഹനങ്ങള്‍ നീണ്ടനിരയായി കുടുങ്ങിക്കിടക്കുകയാണ്.
ചെറിയ അപകടങ്ങള്‍ തിരക്ക് വര്‍ധിപ്പിച്ചു
ഇന്‍ഡസ്ട്രിയല്‍ ഏരിയ 13, ഹേ ഹോഷി, സഹാറ സെന്റര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ചെറിയ അപകടങ്ങള്‍ രാവിലെ തിരക്കേറിയ സമയത്തെ ഗതാഗതത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതോടെ സമീപ റോഡുകളിലും വാഹനങ്ങളുടെ നീക്കം മന്ദഗതിയിലായി.
റോഡ് ഡൈവര്‍ഷനുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരുന്നു
ദുബൈയിലെയും ഷാര്‍ജയിലെയും വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദീര്‍ഘകാല റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം നിരവധി ഡൈവര്‍ഷനുകള്‍ നിലവിലുണ്ട്.
* ബുര്‍ജ് ഖലീഫ/ദുബൈ മാള്‍ മെട്രോ സ്റ്റേഷനിലേക്കുള്ള ബസ്, ടാക്‌സി സര്‍വീസ് റോഡ് 2026 അവസാനം വരെ അടച്ചിട്ടിരിക്കുകയാണ്.
* എമിറേറ്റ്‌സ് റോഡിലെ അല്‍ അലിയാസ് ടണല്‍ അടച്ചതിനാല്‍ അല്‍ അമര്‍ദി സ്ട്രീറ്റിനും ട്രിപ്പോളി സ്ട്രീറ്റിനും ഇടയിലുള്ള യാത്രയില്‍ ഡൈവര്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
* ഷാര്‍ജയില്‍ ഇത്തിഹാദ് റെയില്‍ ആക്‌സസ് റോഡ് പദ്ധതിയും അല്‍ തആവുന്‍ ടണല്‍ നിര്‍മാണവും തുടരുന്നതിനാല്‍ * യൂണിവേഴ്‌സിറ്റി സിറ്റിക്കും അര്‍ദ് അല്‍ മാഹിദിനും ഇടയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
രാവിലെ 7 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും കഴിയുന്നത്ര യാത്ര ഒഴിവാക്കാനും യാത്രയ്ക്ക് മുമ്പ് ട്രാഫിക് സ്ഥിതി പരിശോധിച്ച് ബദല്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗതാഗതക്കുരുക്കും തുടരുന്നതിനാല്‍ അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഇത് വല്ലാത്ത കഷ്ട്ടം തന്നെ!!! പാസ്‌പോര്‍ട്ട് കാണാനില്ല; വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യന്‍ കുടുംബം
UAE July 6, 2026

അബൂദബി: പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബം ഹോങ്കോങ് വിമാനത്താവളത്തില്‍ കുടുങ്ങി. ഹൈദരാബാദില്‍ നിന്ന് ഹോങ്കോങ് വഴി അമേരിക്കയിലെ ചിക്കാഗോയിലേക്ക് യാത്ര ചെയ്യുന്നതിനിടെ തെലങ്കാന സ്വദേശിനി രാജേശ്വരി ബൊള്ളയുടെയും കുടുംബത്തിന്റെയുമാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളടക്കമുള്ള കുടുംബം വിമാനത്താവളത്തില്‍ 52 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. അടിയന്തര ഇടപെടണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയ വിവരം രാജേശ്വരി ബൊള്ള എക്‌സില്‍ പങ്കുവെച്ചിരുന്നു.