UAE worker accommodation rules യുഎഇയിൽ തൊഴിലാളികൾക്ക് വൻ ആശ്വാസം; ക്യാമ്പുകളിൽ ഇനി സൗജന്യ വൈഫൈയും 24 മണിക്കൂർ ക്ലിനിക്കും

uae parking

UAE worker accommodation rules യുഎഇയിൽ തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. തൊഴിലാളി താമസകേന്ദ്രങ്ങളിലെ സുരക്ഷ, ശുചിത്വം, ആരോഗ്യസൗകര്യങ്ങൾ എന്നിവ ഉയർത്തുന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.

പുതിയ നിർദേശങ്ങൾ പ്രകാരം, തൊഴിലാളി താമസകേന്ദ്രങ്ങൾ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് കിലോമീറ്റർ അകലെയായിരിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ളതോ മലിനീകരണം കൂടുതലുള്ളതോ ആയ സ്ഥലങ്ങളിൽ പുതിയ ക്യാമ്പുകൾ അനുവദിക്കില്ല.

ആയിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ നിർബന്ധമാക്കും. കൂടാതെ എല്ലാ തൊഴിലാളികൾക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

കായിക-വിനോദ സൗകര്യങ്ങൾ, ബാങ്കിംഗ് കിയോസ്കുകൾ, ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും ക്യാമ്പുകളിൽ ഒരുക്കണം. ശമ്പളവും മറ്റ് സാമ്പത്തിക ഇടപാടുകളും എളുപ്പമാക്കുന്നതിനാണ് ബാങ്കിംഗ് സേവനങ്ങൾ ഉൾപ്പെടുത്തുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ആവശ്യമായ റോഡ് സൗകര്യങ്ങളും ഉറപ്പാക്കണം. എല്ലാ താമസകേന്ദ്രങ്ങൾക്കും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അനുമതിയും നിർബന്ധമാണ്.

തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം അവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമവും മെച്ചപ്പെടുത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. അവധി ദിവസങ്ങളിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കാനും തൊഴിലാളികൾക്ക് മികച്ച താമസ അന്തരീക്ഷം ഒരുക്കാനും തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ വികസനത്തിൽ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്നും അതിനാൽ ലോകോത്തര നിലവാരത്തിലുള്ള തൊഴിലാളി ക്ഷേമ സംവിധാനങ്ങളാണ് യുഎഇ നടപ്പിലാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തിഹാദ് റെയിൽ സർവീസ് ഈ ​ദിവസം മുതൽ ; ഉദ്ഘാടന ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നു, ടിക്കറ്റ് നിരക്കിൽ ഈ വിഭാ​ഗക്കാർക്ക് ഇളവുകൾ

UAE Greeshma Staff Editor — June 24, 2026 · 0 Comment

Etihad Rail Passenger Service ദുബായ്: യുഎഇയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിൽ ജൂൺ 30 മുതൽ അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കും. ഉദ്ഘാടന ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നതായി അധികൃതർ അറിയിച്ചു.

സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾ, മുതിർന്ന പൗരന്മാർ, ശിശുക്കൾ എന്നിവർക്കായി പ്രത്യേക നിരക്കുകളും ലഭ്യമാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ടിക്കറ്റ് നിരക്കുകൾ

മുതിർന്നവർക്ക്
സ്റ്റാൻഡേർഡ് ക്ലാസിൽ ഒരു വൺവേ ടിക്കറ്റിന് നിലവിൽ 55 ദിർഹമാണ് നിരക്ക്. പ്രീമിയം ക്ലാസ് ടിക്കറ്റിന് 180 ദിർഹം നൽകണം.

17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്
മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഇളവുള്ള നിരക്കിൽ ടിക്കറ്റ് ലഭിക്കും. കുട്ടികൾക്ക് ഒറ്റയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്
മുതിർന്നവരുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന ഒരു കുഞ്ഞിന് സൗജന്യ യാത്ര അനുവദിക്കും.

60 വയസും അതിൽ കൂടുതലുമുള്ളവർക്ക്
മുതിർന്ന പൗരന്മാർക്ക് സ്റ്റാൻഡേർഡ് ക്ലാസിൽ 44 ദിർഹത്തിനും പ്രീമിയം ക്ലാസിൽ 96 ദിർഹത്തിനും യാത്ര ചെയ്യാം.

യാത്രാ ക്ലാസുകൾ

പ്രീമിയം ക്ലാസ്
കൂടുതൽ സൗകര്യമുള്ള സീറ്റുകൾ, സൗജന്യ വൈ-ഫൈ, ചാർജിങ് പോർട്ടുകൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ ലഭിക്കും.

കംഫർട്ട് ക്ലാസ്
സൗജന്യ വൈ-ഫൈ, ചാർജിങ് സൗകര്യം, ഭക്ഷണ-പാനീയ സേവനങ്ങൾ എന്നിവ ലഭ്യമാകും.

ടിക്കറ്റ് ഓപ്ഷനുകൾ

സേവർ ടിക്കറ്റ്
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണിത്. റദ്ദാക്കാനോ മാറ്റങ്ങളോ അനുവദിക്കില്ല.

വാല്യു ടിക്കറ്റ്
പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വരെ സൗജന്യമായി മാറ്റം വരുത്താം.

ഫ്ലെക്സ് ടിക്കറ്റ്
പരമാവധി സൗകര്യങ്ങളുള്ള ടിക്കറ്റാണിത്. യാത്രയ്ക്ക് മുമ്പ് മാറ്റങ്ങളോ റദ്ദാക്കലുകളോ ചെയ്യാനും ചില സാഹചര്യങ്ങളിൽ റീഫണ്ട് ലഭിക്കാനും കഴിയും.

ടിക്കറ്റ് ബുക്കിങ്

ഇത്തിഹാദ് റെയിൽ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സ്റ്റേഷൻ ടിക്കറ്റ് മെഷീനുകൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

യാത്രാ പദ്ധതികളിൽ മാറ്റമുണ്ടെങ്കിൽ ടിക്കറ്റ് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ സൗകര്യമുണ്ടെങ്കിലും പുറപ്പെടുന്ന സ്റ്റേഷനും ലക്ഷ്യസ്ഥാനവും പിന്നീട് മാറ്റാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തിഹാദ് റെയിൽ സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷാർജയിൽ പാർക്കിംഗ് ഫീസ് സമയം അർധരാത്രിവരെ; പുതിയ നിയമം ജൂലൈ 1 മുതൽ

UAE Greeshma Staff Editor — June 24, 2026 · 0 Comment

Sharjah paid parking hours : ഷാർജയിൽ പാർക്കിംഗ് ഫീസ് സമയം അർധരാത്രിവരെ; പുതിയ നിയമം ജൂലൈ 1 മുതൽ ഷാർജയിൽ പൊതുപാർക്കിംഗ് ഉപയോഗിക്കുന്നവർക്ക് പ്രധാന അറിയിപ്പ്. എമിറേറ്റിലുടനീളമുള്ള പണമടച്ചുള്ള (Paid Parking) പാർക്കിംഗ് മേഖലകളിലെ ഫീസ് ഈടാക്കുന്ന സമയം അർധരാത്രിവരെ നീട്ടിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഷാർജ നഗരം, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിംഗ് സോണുകളിലും രാവിലെ 8 മണി മുതൽ രാത്രി 12 മണിവരെ പാർക്കിംഗ് ഫീസ് ബാധകമാകും.

മുമ്പ് മഞ്ഞ നിറത്തിലുള്ള ബോർഡുകളുള്ള പാർക്കിംഗ് മേഖലകളിൽ ഫീസ് സമയം കുറവായിരുന്നു. പുതിയ തീരുമാനത്തോടെ മഞ്ഞയും നീലയും അടയാളപ്പെടുത്തിയ എല്ലാ പെയ്ഡ് പാർക്കിംഗ് മേഖലകളിലും ഒരേ സമയക്രമം നിലവിൽ വരും.എന്നാൽ വെള്ളിയാഴ്ചകളിലും ഔദ്യോഗിക പൊതുഅവധി ദിവസങ്ങളിലും പൊതുപാർക്കിംഗ് സൗജന്യമായി തുടരും. അവധി ദിവസങ്ങളിലും ആഴ്ചയിൽ ഏഴ് ദിവസവും ഫീസ് ഈടാക്കുന്ന പ്രത്യേക പാർക്കിംഗ് മേഖലകൾക്ക് ഈ ഇളവ് ബാധകമല്ല.

എമിറേറ്റിൽ പാർക്കിംഗ് ആവശ്യകത വർധിച്ചതും നഗര, ജനസംഖ്യ, ടൂറിസം വളർച്ചയും കണക്കിലെടുത്താണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.നിലവിൽ ഷാർജയിൽ ഏകദേശം 1.24 ലക്ഷം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങളുണ്ട്. പുതിയ സമയക്രമം നടപ്പിലാക്കിയാലും സീസണൽ പാർക്കിംഗ് സബ്സ്ക്രിപ്ഷൻ ഫീസിൽ വർധനയുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

രാത്രി സമയങ്ങളിൽ പാർക്കിംഗ് ലഭ്യത വർധിപ്പിക്കാനും ക്രമരഹിത പാർക്കിംഗ് കുറയ്ക്കാനും വ്യാപാര-വിനോദ മേഖലകളിലെ വാഹന തിരക്ക് നിയന്ത്രിക്കാനുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

പാർക്കിംഗ് ഫീസ് എസ്‌എം‌എസ് സേവനം, ഡിജിറ്റൽ ഷാർജ ആപ്പ് എന്നിവ വഴി അടയ്ക്കാമെന്നും, സ്ഥിരമായി പാർക്കിംഗ് ഉപയോഗിക്കുന്നവർക്ക് സീസണൽ സബ്സ്ക്രിപ്ഷൻ സൗകര്യവും ലഭ്യമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തി ഏതാനും മണിക്കൂറുകൾക്കകം ഭർത്താവും ജീവനൊടുക്കി; ഭർത്താവിന്റെ മരണകാരണം പുറത്ത്; കണ്ണീരോടെ പ്രവാസ ലോകം

UAE Nazia Staff Editor — June 24, 2026 · 0 Comment

445283

റിയാദ്∙ സൗദി അറേബ്യയിലെ റിയാദിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സായിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആൽബിൻ തോമസിന്റെ മൃതദേഹം ഇന്നും ലിധിയ തോമസിന്റേത് വ്യാഴാഴ്ചയും കൊണ്ടുപോകും. പുലർച്ചെ 7.15ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ആൽബിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. 10.20ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് ലിധിയ തോമസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. വൈകുന്നേരം 6.30ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.

നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ദമ്പതികളുടെ വിയോഗത്തിലേക്ക് നയിച്ച ദൗർഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. മേയ് അഞ്ചിന് ഉണ്ടായ ആത്മഹത്യാ ശ്രമത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ലിധിയ, ശുമൈസി കിങ് സൗദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മേയ് 20നാണ് മരിച്ചത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ ഭൗതികശരീരം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ മാനസിക വിഷമത്താൽ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു.

ലിധിയ വർഷങ്ങളായി റിയാദിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ആൽബിൻ സൗദിയിലെത്തിയത്. നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ആറ് വയസ്സുകാരി സാറ ആൽബിൻ ഇവരുടെ ഏക മകളാണ്. തോമസ് ജോസഫ്-മിനി തോമസ് ദമ്പതികളുടെ മകനാണ് ആൽബിൻ. തോമസ് മാത്യു-ആൻസി തോമസ് എന്നിവരാണ് ലിധിയയുടെ മാതാപിതാക്കൾ.

നിലവിൽ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നൽകിയത്.

8 ദിർഹവുമായി ദുബൈയിലെത്തിയ യുവാവ്; ഇന്ന് കോടികളുടെ ആസ്തിക്ക് ഉടമ, കണ്ണുനിറയ്ക്കുന്ന വിജയകഥ;ഓരോ പ്രവാസിയും വായിക്കേണ്ട ജീവിതപാഠം

UAE June 24, 2026

445266

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) എന്ന രാജ്യം രൂപീകൃതമാകുന്നതിനും ആറ് വർഷം മുൻപ്, 1965 ഫെബ്രുവരി 26-ന് ഒരു ചെറുപ്പക്കാരൻ ദുബൈ തീരത്ത് കപ്പലിറങ്ങി. കയ്യിലുണ്ടായിരുന്നത് വെറും 200 ഇന്ത്യൻ രൂപ മാത്രം, അതായത് ഇന്നത്തെ കണക്കിൽ ഏകദേശം 7.75 ദിർഹം (എട്ട് ദിർഹത്തിനടുത്ത്). ആറ് പതിറ്റാണ്ടിപ്പുറം, തന്റെ 91-ാം വയസ്സിൽ ആധുനിക ദുബൈയുടെ വളർച്ചയ്ക്കൊപ്പം തലയെടുപ്പോടെ നിൽക്കുകയാണ് ആലപ്പുഴ സ്വദേശിയായ നവൂർ കെ.ആർ. ജമാലുദ്ദീൻ എന്ന പ്രവാസി മലയാളി.

ദുബൈയിലെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ‘ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ’ സ്ഥാപകൻ കൂടിയായ ജമാലുദ്ദീന്റെ ജീവിതം പ്രതിസന്ധികളെ അതിജീവിച്ച പ്രവാസി ചരിത്രത്തിന്റെ നേർസാക്ഷ്യമാണ്.

കഴുതവണ്ടികളും മണ്ണെണ്ണ വിളക്കുകളുമുള്ള പഴയ ദുബൈ

1965-ൽ ബോംബെയിൽ നിന്നും ‘സന്ധ്യ’ എന്ന കപ്പലിൽ കയറി നാല് ദിവസത്തെ കടൽയാത്രയ്ക്ക് ശേഷമാണ് ജമാലുദ്ദീൻ ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിരുന്ന ദുബൈയിൽ എത്തിയത്. അന്നത്തെ ദുബൈയെക്കുറിച്ച് അദ്ദേഹം ഓർക്കുന്നത് ഇങ്ങനെ: “ഞാൻ ദുബൈയിൽ എത്തുമ്പോൾ ഇന്നത്തെപ്പോലെ തുറമുഖങ്ങളോ വൻകിട റോഡുകളോ എയർ കണ്ടീഷനിംഗോ ഇല്ലായിരുന്നു. കപ്പൽ കടലിൽ നങ്കൂരമിട്ട ശേഷം ചെറിയ മരത്തോണികളിലാണ് ഞങ്ങൾ കരയ്ക്കടുത്തത്. പാചകത്തിന് മണ്ണെണ്ണയും വസ്ത്രങ്ങൾ ഇസ്തിരിയിടാൻ കൽക്കരിയുമാണ് ഉപയോഗിച്ചിരുന്നത്. നാട്ടിലേക്ക് വിളിക്കാൻ ഫോൺ സൗകര്യം പോലുമില്ലാത്ത കാലമായിരുന്നു അത്.”

ബാങ്കിങ് തരംഗത്തിൽ നിന്ന് വിദ്യാഭ്യാസ വിപ്ലവത്തിലേക്ക്

ആദ്യത്തെ രണ്ട് പതിറ്റാണ്ട് ജമാലുദ്ദീൻ ദുബൈയിലെ ബാങ്കിങ് മേഖലയിലാണ് ചെലവഴിച്ചത്. ഫസ്റ്റ് നാഷണൽ സിറ്റി ബാങ്കിലും (ഇന്നത്തെ സിറ്റി ബാങ്ക്) പിന്നീട് ബാങ്ക് ഓഫ് ഒമാനിലും (ഇന്നത്തെ മഷ്രെഖ് ബാങ്ക്) അദ്ദേഹം സേവനമനുഷ്ഠിച്ചു. മേഖലയിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക് മാനേജർമാരിൽ ഒരാളായ അദ്ദേഹം, പ്രവാസികൾക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാനുള്ള ‘ഇന്ത്യൻ ഡ്രാഫ്റ്റ് സിസ്റ്റം’ അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

എങ്കിലും, തന്റെ നാട്ടിൽ കുട്ടിക്കാലത്ത് കിലോമീറ്ററുകൾ നടന്ന് വിദ്യാഭ്യാസം നേടേണ്ടി വന്ന അനുഭവം മനസ്സിലുണ്ടായിരുന്ന ജമാലുദ്ദീൻ 1983-ൽ മികച്ച ശമ്പളമുള്ള ബാങ്ക് ജോലി രാജിവെച്ചു. തുടന്ന് 1984-ൽ റാഷിദിയയിലെ ഒരു ചെറിയ വില്ലയിൽ ‘ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ’ ആരംഭിച്ചു.

മറ്റു പലർക്കും വിദ്യാഭ്യാസം ഒരു ബിസിനസ് ആയിരുന്നപ്പോൾ ജമാലുദ്ദീന് അത് സാമൂഹിക സേവനമായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് പഠിക്കാൻ സ്കൂളിലെ ഫീസ് അദ്ദേഹം എപ്പോഴും കുറച്ചുനിർത്തി.

സിബിഎസ്ഇ (CBSE) പാഠ്യപദ്ധതി പിന്തുടരുന്ന ഈ സ്കൂളിൽ ഇന്നും പ്രതിവർഷം ശരാശരി 3,500 ദിർഹം മാത്രമാണ് ഫീസ് ഈടാക്കുന്നത്. ഇത് ദുബൈയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ്. തുടക്കത്തിൽ കുറഞ്ഞ വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,600-ലധികം കുട്ടികൾ പഠിക്കുന്നു. റാഷിദിയയിൽ നിന്ന് പിന്നീട് നാദ് അൽ ഹമ്മറിലേക്കും, 2000-ൽ അൽ ഖുസൈസിലെ വിശാലമായ സ്വന്തം കാമ്പസിലേക്കും സ്കൂൾ മാറി.

യുഎഇ ഭരണാധികാരികളുടെ ആദരവ്

യുഎഇയുടെ മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തുമിന്റെ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജമാലുദ്ദീൻ പ്രവർത്തിച്ചത്. ആറ് പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സേവനങ്ങൾ മുൻനിർത്തി, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും ഈ വർഷം ആദ്യം അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ചു ആദരിച്ചിരുന്നു.

കൂടാതെ, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 60 വർഷത്തെ പ്രവാസജീവിതത്തിന്റെ ഓർമ്മയ്ക്കായി ദുബൈ എയർപോർട്ട് അധികൃതർ അദ്ദേഹത്തിന്റെ പഴയ പാസ്‌പോർട്ടിൽ ഒരു പ്രത്യേക ‘ബാക്ക്-ഡേറ്റഡ്’ എൻട്രി സ്റ്റാമ്പ് പതിപ്പിച്ചു നൽകി സർപ്രൈസ് ഒരുക്കിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *