
Kerala expatriates flight ticket price hike ദുബായ് മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് വിമാന സർവീസുകൾ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ സമ്മർ ഷെഡ്യൂളിൽനിന്ന് 75,000ത്തിലേറെ സർവീസുകളാണ് പൂർണമായി നീക്കം ചെയ്തത്. ഇതു സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് വലിയ തോതിൽ ഉയരുമെന്നാണ് സൂചന.
എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള രാജ്യാന്തര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അതിവേഗം വളർന്നുകൊണ്ടിരുന്ന ഇൻഡിഗോയും യൂറോപ്പിലേക്കുള്ള പ്രമുഖ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സർവീസുകൾ കുറയുന്നതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.
എമിറേറ്റ്സ് എയർലൈൻസ് ഈ മാസത്തെ സർവീസുകൾ 16% വരെ കുറച്ചു. ഇതുമൂലം ഏകദേശം അഞ്ച് ലക്ഷത്തോളം സീറ്റുകളുടെ കുറവ് വിപണിയിലുണ്ടാകും. സുരക്ഷിത വ്യോമപാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് കമ്പനികളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ കൂട്ടി.
വ്യാജ അവധിക്കാല വീട് പരസ്യങ്ങൾ; ഓൺലൈൻ വാടക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസിന്റെ പുതിയ മുന്നറിയിപ്പ്, ഒരു കുടുംബത്തിന് നഷ്ടമായത് 8,000 ദിർഹം
UAE Greeshma Staff Editor — June 6, 2026 · 0 Comment
Dubai home rental scam police warning ദുബായ്: വേനൽക്കാല അവധിക്കാലം പ്രമാണിച്ച് കുടുംബങ്ങൾ കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങൾ തിരയുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ വാടക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് പുതിയ ജാഗ്രതാ നിർദ്ദേശം നൽകി. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വഴി കുറഞ്ഞ വിലയ്ക്ക് അവധിക്കാല വീടുകളും (Holiday Homes) ഷാലെകളും (Chalet) വാടകയ്ക്ക് നൽകാനുണ്ടെന്ന വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ് നടക്കുന്നത്.
8,000 ദിർഹം നഷ്ടമായ കുടുംബം ദുബായ് പോലീസിന്റെ “വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക” എന്ന ബോധവൽക്കരണ കാമ്പെയ്ന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. ആകർഷകമായ വിലയിൽ ഷാലെ വാടകയ്ക്കെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട ഒരു കുടുംബനാഥന് ബുക്കിംഗ് ഡെപ്പോസിറ്റും ഇൻഷുറൻസ് ഫീസുമായി 8,000 ദിർഹം നഷ്ടപ്പെട്ടു. പണം കൈമാറിയ ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. സമാനമായ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
തട്ടിപ്പ് രീതി ഇങ്ങനെ: യഥാർത്ഥ പ്രോപ്പർട്ടി പരസ്യങ്ങളിൽ നിന്ന് ചിത്രങ്ങളും വിവരങ്ങളും മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ നിർമ്മിക്കുന്നത്. വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുക കാണിച്ച് ഇവർ ആളുകളെ ആകർഷിക്കുന്നു. വീട് നേരിട്ട് കാണിക്കുന്നതിന് മുൻപോ ഔദ്യോഗിക കരാർ ഒപ്പിടുന്നതിന് മുൻപോ ബുക്കിംഗ് ഫീസ്, ഇൻഷുറൻസ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയൊക്കെ പറഞ്ഞ് ഇവർ മുൻകൂർ പണം ആവശ്യപ്പെടും. പണം കിട്ടുന്നതോടെ അക്കൗണ്ടുകൾ വ്യാജമാണെന്ന് ഇരകൾ തിരിച്ചറിയും. ആവശ്യക്കാർ കൂടുതലുണ്ടെന്ന് കാണിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ ഇവർ ഇരകളെ സമ്മർദ്ദത്തിലാക്കാറുമുണ്ട്.
സ്വയം എങ്ങനെ സംരക്ഷിക്കാം? യുഎഇക്ക് അകത്തോ പുറത്തോ താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുമ്പോൾ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു:
- വസ്തു നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെടുന്നതിന് മുൻപ് പണം കൈമാറരുത്.
- പ്രോപ്പർട്ടി ഉടമയുടെയോ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ ഐഡന്റിറ്റിയും നിയമസാധുതയും പരിശോധിക്കുക.
- വസ്തുവിന്റെ നിയമപരമായ ഉടമസ്ഥാവകാശവും കരാറുകളുടെ ആധികാരികതയും സ്ഥിരീകരിക്കുക.
- വെറും ചിത്രങ്ങളെയോ ഓൺലൈൻ ചാറ്റുകളെയോ മാത്രം വിശ്വസിക്കരുത്.
- ഇടപാടുകൾ ഔദ്യോഗികവും അംഗീകൃതവുമായ മാർഗ്ഗങ്ങളിലൂടെ മാത്രം നടത്തുക.
- വ്യക്തിഗത അക്കൗണ്ടുകളിലേക്കോ അപരിചിതരുടെ അക്കൗണ്ടുകളിലേക്കോ പണം അയക്കരുത്.
പരാതിപ്പെടാം: ഇത്തരം തട്ടിപ്പ് ശ്രമങ്ങളോ സംശയാസ്പദമായ വെബ്സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ഔദ്യോഗിക ‘ഇ-ക്രൈം’ (e-Crime) പ്ലാറ്റ്ഫോം വഴിയോ, അടിയന്തരമല്ലാത്ത സഹായങ്ങൾക്കായുള്ള 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.
യുഎഇയിൽ ഇന്ന് രാത്രിയിലും നാളെ പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത; ഒപ്പം പൊടിക്കാറ്റും, ഡ്രൈവർമാർ ജാഗ്രത പാലിക്കണം : കാലാവസ്ഥാ കേന്ദ്രം
UAE Greeshma Staff Editor — June 6, 2026 · 0 Comment

UAE weather fog warning NCM : ദുബായ്: യുഎഇയിലെ ചില തീരദേശ മേഖലകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുമെന്നും മൂടൽമഞ്ഞ് (Fog/Mist) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പൊതുവെ ആകാശം തെളിഞ്ഞതായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ അന്തരീക്ഷം പൊടിപടലങ്ങൾ നിറഞ്ഞതായിരിക്കും. കിഴക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനും സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്, ചിലപ്പോൾ 45 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിയും മണലും ഉയരുന്നത് മൂലം കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ പുതിയ ട്രാഫിക് ക്രമീകരണം; വാഹനങ്ങൾ തിരിച്ചുവിടും
UAE Greeshma Staff Editor — June 6, 2026 · 0 Comment

Dubai traffic alert : ദുബായ്: ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ വികസന ജോലികൾ പ്രമാണിച്ച് സബീൽ മേഖലയിൽ പുതിയ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ കൂട്ടാനും വേണ്ടിയാണ് ഈ പരിഷ്കാരം.
പുതിയ മാറ്റങ്ങൾ 2026 ജൂൺ 6 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സബീൽ പാലസ് സറ്റ്രീറ്റിൽ നിന്നും ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അൽ മജ്ലിസ് സ്ട്രീറ്റിലേക്ക് തിരിഞ്ഞുപോകണം. തിരക്കേറിയ സമയങ്ങളിലെ കുരുക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കൂടാതെ, സബീൽ പാലസ് സ്ട്രീറ്റ് – അൽ മുസ്തഖ്ബൽ സ്ട്രീറ്റ് ജംഗ്ഷനിൽ നിന്നുള്ള പ്രവേശനം ‘വൺ സബീൽ’ കെട്ടിടത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. യാത്രാസമയം കൂടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണം. റോഡിലെ നിർദ്ദേശ ബോർഡുകൾ കൃത്യമായി പാലിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.
വേനല്‍ക്കാല യാത്രകള്‍ക്ക് മുന്നോടിയായി വാക്സിന് എടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് യുഎഇ ഡോക്ടര്‍മാര്‍
UAE Merlin Staff Editor — June 6, 2026 · 0 Comment

UAE doctors warn against last minute vaccinations ahead of summer travel season അബുദാബി: സ്കൂളുകള്‍ക്ക് വേനലവധി ആരംഭിക്കുകയും യുഎഇ വിമാനത്താവളങ്ങള്‍ തിരക്കേറിയ യാത്രാ സീസണിലേക്ക് കടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, യാത്രയ്ക്ക് മുമ്പുള്ള വാക്സിനേഷന് അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുന്നത് വലിയ പിഴവാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
യാത്രാ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പലരും വിമാന ടിക്കറ്റുകള്‍, താമസസൗകര്യങ്ങള്‍, വിസ നടപടികള്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാന രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്സിനേഷനുകളെയും ആരോഗ്യ മുന്‍കരുതലുകളെയും കുറിച്ച് അന്വേഷിക്കുന്നത് പലപ്പോഴും വൈകുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഷാര്‍ജയിലെ മെഡ്കെയര്‍ ഷൈഖ് സഖര്‍ അല്‍ ഖാസിമി ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. മലാസ് യബ്രോഡി പറയുന്നത്, സാധാരണ വാക്സിനുകള്‍ മാത്രം എല്ലാ രാജ്യങ്ങള്‍ക്കും മതിയാകുമെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്നാണ്.
‘യാത്രക്കാര്‍ സാധാരണയായി വിമാനവും താമസസൗകര്യവും ബുക്ക് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെ ആരോഗ്യ ആവശ്യകതകള്‍ പലപ്പോഴും അവസാന ഘട്ടത്തിലാണ് മനസ്സിലാക്കുന്നത്,” അദ്ദേഹം പറഞ്ഞു. പ്രായം, ആരോഗ്യനില, രോഗചരിത്രം, യാത്ര ചെയ്യുന്ന രാജ്യത്തിന്റെ പ്രത്യേക ആരോഗ്യ അപകടസാധ്യതകള്‍ എന്നിവ പരിഗണിച്ച് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ശ്രദ്ധ
ഹജ്ജ്, ഉംറ യാത്രകളുമായി ബന്ധപ്പെട്ട വാക്സിനേഷന് വിവരങ്ങളാണ് ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെടുന്നതെന്ന് അല്‍ ഷഹാമയിലെ ബുര്‍ജീല്‍ ഡേ സര്‍ജറി സെന്ററിലെ ഫാമിലി മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. ഖുദ്സിയ അന്‍ജും ഫസിഹ് പറയുന്നു. ഹജ്ജിനും ഉംറയ്ക്കും പോകുന്നവര്‍ക്ക് മെനിംഗോകോക്കല്‍ വാക്സിനും ഇന്‍ഫ്ലുവന്‍സ (ഫ്ലൂ) വാക്സിനും പ്രധാന ആവശ്യകതകളിലൊന്നാണ്. കൂടാതെ, ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്നവര്‍ക്ക് യെല്ലോ ഫീവര്‍ വാക്സിന് നിര്‍ബന്ധമായേക്കാം. ഏഷ്യയിലെ ചില രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് വാക്സിനുകളും പരിഗണിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
മലേറിയ മുന്‍കരുതലുകളും ആവശ്യമാണ്
മലേറിയയ്ക്കായി സാധാരണയായി വാക്സിന് ഉപയോഗിക്കാറില്ലെങ്കിലും, രോഗപ്രതിരോധ മരുന്നുകളും കൊതുകുകടി ഒഴിവാക്കാനുള്ള മുന്‍കരുതലുകളും ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
യാത്രയ്ക്ക് മുമ്പ് മതിയായ സമയം വേണം
ചില വാക്സിനുകള്‍ക്ക് ഒന്നിലധികം ഡോസുകള്‍ ആവശ്യമാണ്. ചിലത് ശരീരത്തില്‍ പ്രതിരോധശേഷി വികസിക്കാന്‍ ആഴ്ചകള്‍ എടുക്കുകയും ചെയ്യും. അതിനാല്‍ യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് വാക്സിന് എടുക്കുന്നത് മതിയായ സംരക്ഷണം നല്‍കാതിരിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. മഹ്മൂദ് അബൗമൂസ പറയുന്നത്, പല യാത്രക്കാരും വിസ നടപടികളിലോ എയര്‍ലൈന്‍ പരിശോധനകളിലോ എത്തിയ ശേഷമാണ് വാക്സിനേഷന് ആവശ്യകതകളെക്കുറിച്ച് അറിയുന്നതെന്നാണ്. ഇത് യാത്രാ തടസ്സങ്ങള്‍ക്കും അനാവശ്യ ആശങ്കകള്‍ക്കും കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
നാല് മുതല്‍ ആറ് ആഴ്ച മുന്‍പ് ഡോക്ടറെ കാണുക
കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ യാത്രയ്ക്ക് 4 മുതല്‍ 6 ആഴ്ച മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
അവസാന നിമിഷ വാക്സിനേഷന് കാരണം ശരീരത്തിന് പ്രതിരോധശേഷി വികസിക്കാന്‍ സമയം ലഭിക്കാതിരിക്കുക, ഒന്നിലധികം ഡോസുകള്‍ പൂര്ത്തിയാക്കാനാകാതിരിക്കുക, യാത്രയ്ക്കിടെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുക, വിമാനത്താവളങ്ങള്‍, മതപരമായ ചടങ്ങുകള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗബാധയുടെ സാധ്യത വര്‍ധിക്കുക എന്നിവ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. യാത്രാ തയ്യാറെടുപ്പുകളുടെ ഭാഗമായി വാക്സിനേഷനും ആരോഗ്യ ഉപദേശവും നേരത്തെ ഉറപ്പാക്കുന്നത് സുരക്ഷിതവും ആശങ്കരഹിതവുമായ യാത്രയ്ക്ക് സഹായകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അപകടങ്ങൾ ഉണ്ടാകുന്നകതിന് മുമ്പ് തടയും ; റോഡ് സുരക്ഷയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സ്മാർട്ട് ട്രാഫിക് സംവിധാനങ്ങൾ ശക്തമാക്കി ദുബായ് പോലീസ്
UAE Greeshma Staff Editor — June 6, 2026 · 0 Comment

Dubai Police AI smart traffic system : ദുബായ്: എമിറേറ്റിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കൃത്രിമബുദ്ധിയും (AI) സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളും വ്യാപകമാക്കി ദുബായ് പോലീസ്. അപകട സാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നത് മുതൽ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ തത്സമയം കണ്ടെത്തുന്നതിന് വരെ ഈ ആധുനിക സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
തത്സമയ ട്രാഫിക് വിവരങ്ങൾ, വാഹനങ്ങളുടെ വേഗത, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ വിശകലനം ചെയ്ത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് തുടർച്ചയായി അമിതവേഗത രേഖപ്പെടുത്തിയാൽ, അവിടെ റഡാർ സംവിധാനങ്ങളും കൂടുതൽ പോലീസിനെയും നിയോഗിച്ച് ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കും.
വാഹനങ്ങളുടെ അമിത ശബ്ദവും അതുണ്ടാക്കുന്ന അസ്വസ്ഥതകളും തിരിച്ചറിയാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും പുതിയ സ്മാർട്ട് സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. വലിയ പരിപാടികൾ നടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണാനും അതിനനുസരിച്ച് റൂട്ടുകൾ ക്രമീകരിക്കാനും പോലീസിന് ഇതിലൂടെ സാധിക്കുന്നു.
ക്യാമറകൾ, കമാൻഡ് സെന്ററുകൾ, മോണിറ്ററിംഗ് സിസ്റ്റങ്ങൾ എന്നിവയുമായി പോലീസ് പട്രോളിംഗ് വാഹനങ്ങളെ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അപകടങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ ഇടപെടാനാകും. സാങ്കേതികവിദ്യകൾക്കൊപ്പം തന്നെ ഡ്രൈവർമാരിൽ നല്ലൊരു ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാൻ ട്രാഫിക് ബോധവൽക്കരണ കാമ്പെയ്നുകളും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. .വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക