UAE child car seat rules :കുട്ടികളെ മടിലിരുത്തി ഡ്രൈവ് ചെയ്യുന്നവരാണോ ?എന്നാൽ ദേ വമ്പൻ പിഴയും 4 ബ്ലാക്ക് പോയിന്റും ഉറപ്പ്

child

UAE child car seat rules : ഷാർജ: വാഹനമോടിക്കുന്നതിനിടെ കുട്ടിയെ ഡ്രൈവറുടെ മടിയിൽ ഇരുത്തുകയോ, 10 വയസ്സിൽ താഴെയുള്ള കുട്ടികളെയോ 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികളെയോ മുൻസീറ്റിൽ ഇരുത്തുകയോ ചെയ്യുന്നത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യമോ അപകടമോ ഉണ്ടായാൽ മുൻസീറ്റിലുള്ള കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് വ്യക്തമാക്കി.

APPLY NOW FOR THE LATEST VACANCIES

യുഎഇ ട്രാഫിക് നിയമപ്രകാരം, 10 വയസ്സിൽ താഴെയുള്ളതോ 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളതോ ആയ കുട്ടികളെ മുൻസീറ്റിൽ ഇരുത്താൻ അനുവദനീയമല്ല. കൂടാതെ, നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രായത്തിനും ശരീരവലിപ്പത്തിനും അനുയോജ്യമായ ചൈൽഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാണ്.നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.ഓരോ യാത്രയിലും കുട്ടികൾക്ക് സീറ്റ് ബെൽറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും കൃത്യമായി ഉപയോഗിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

യുഎഇയിൽ ഇന്നും വിമാനങ്ങൾ റദ്ദാക്കി; പ്രധാന മുന്നറിയിപ്പുകൾ ഇതാ

UAE Drisya Staff Editor — July 27, 2026 · 0 Comment

flydubai 787 9

More Flight Cancellations in the UAE Todayദുബൈ: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് പുറപ്പെടുന്നതും യുഎഇയിലേക്ക് എത്തുന്നതുമായ ചില വിമാന സർവീസുകൾ ഇന്നും (ജൂലൈ 27) റദ്ദാക്കുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ യുഎഇയിലെ വിമാനത്താവളങ്ങളിലെ ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES

സുരക്ഷാ കാരണങ്ങളാൽ ചില റൂട്ടുകളിലാണ് ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് വഴി പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വിമാന സർവീസുകളുടെ സമയക്രമം അവസാന നിമിഷവും മാറാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണം. യാത്രാ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുകയും എയർലൈൻ, വിമാനത്താവള അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

റദ്ദാക്കിയ പ്രധാന സർവീസുകൾ

ഫ്ലൈദുബൈ (flydubai):

  • FZ815 – ദുബൈ – അബ്ഹ
  • FZ811 – ദുബൈ – അബ്ഹ
  • FZ059 – ദുബൈ – കുവൈത്ത്

എമിറേറ്റ്സ് (Codeshare):

  • EK2048 – ദുബൈ – കുവൈത്ത്

എയർ അറേബ്യ:

  • F3506 – റിയാദ്
  • G9068 – ഷാർജ – കുവൈത്ത്
  • G9124 – ഷാർജ – കുവൈത്ത്
  • G9107 – ഷാർജ – ബഹ്റൈൻ
  • G9105 – ഷാർജ – ബഹ്റൈൻ
  • G9195 – ഷാർജ – അബ്ഹ നാളെ ഷാർജയിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, കുവൈത്തിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് സർവീസുകളിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തടസ്സങ്ങൾ തുടരുകയാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ വിമാനത്താവളത്തിന്റെ നിർദേശങ്ങൾ

യാത്രക്കാർക്ക് ദുബൈ ഇന്റർനാഷണൽ എയർപോർട്ട് നൽകിയ നിർദേശങ്ങൾ:

  • പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തുക.
  • സുരക്ഷാ പരിശോധനയ്ക്കും ഇമിഗ്രേഷനും കൂടുതൽ സമയം വേണ്ടിവരാൻ സാധ്യതയുണ്ട്.
  • പുറപ്പെടുന്നതിന് കുറഞ്ഞത് 60 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റിലെത്തുക.
  • റോഡിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നേരത്തെ പുറപ്പെടുക
  • പ്രത്യേകിച്ച് എമിറേറ്റ്സ് ടെർമിനൽ 3 യാത്രക്കാർക്ക് കഴിയുന്നിടത്തോളം ദുബൈ മെട്രോ ഉപയോഗിക്കുക.

ഓൺലൈൻ ചെക്ക്-ഇൻ, സെൽഫ് സർവീസ് കിയോസ്കുകൾ, എയർലൈൻ മൊബൈൽ ആപ്പുകൾ, നേരത്തെയുള്ള ബാഗേജ് ഡ്രോപ്പ് എന്നിവയും ഉപയോഗിക്കുന്നത് നല്ലതാണ്.

യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പ് ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണ സാധ്യതകളും സൈനിക നീക്കങ്ങളും കണക്കിലെടുത്ത് വിമാനക്കമ്പനികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഏജൻസി നിർദേശിച്ചു.

UAE social media age limit 15 വയസ്സിന് താഴെയുള്ള കുട്ടികളുണ്ടോ? യുഎഇയിലെ സോഷ്യൽ മീഡിയ പ്രായ നിരോധനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ

UAE Greeshma Staff Editor — July 27, 2026 · 0 Comment

uae 3

UAE social media age limit അബുദാബി: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതും ഉപയോഗിക്കുന്നതും വിലക്കുന്ന പുതിയ നിയമം യുഎഇയിൽ നടപ്പാക്കാനൊരുങ്ങുകയാണ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2026 ജൂൺ 18-ന് യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ശക്തമായ പ്രായപരിശോധന സംവിധാനം (Age Verification) നടപ്പാക്കണം. പുതിയ സംവിധാനങ്ങൾ പൂർണമായി നടപ്പാക്കാൻ കമ്പനികൾക്ക് 2027 പകുതി വരെ സമയം അനുവദിച്ചിട്ടുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, നിയമം മാത്രം മതിയാകില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളും സ്കൂളുകളും സാങ്കേതിക കമ്പനികളും സർക്കാർ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം അപകടകരം

മാനസികാരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്, കുട്ടികളിലും കൗമാരക്കാരിലും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ-മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാം. ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, ആത്മവിശ്വാസക്കുറവ്, സൈബർ ഭീഷണി, പഠനത്തിലെ പിന്നാക്കാവസ്ഥ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

ചെറിയ കുട്ടികളിൽ ഭാഷാ വികസനവും സാമൂഹിക ഇടപെടലും പോലും പ്രതികൂലമായി ബാധിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കൾ ചെയ്യേണ്ടത്

കുട്ടികളുമായി തുറന്ന് സംസാരിക്കുകയും സോഷ്യൽ മീഡിയ ഉപയോഗം വൈകിപ്പിക്കുന്നതിന്റെ കാരണം അവർക്ക് മനസ്സിലാക്കി നൽകുകയും വേണമെന്ന് മാനസികാരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. നിയന്ത്രണങ്ങൾ ശിക്ഷയായി കാണാതെ കുട്ടികളുടെ സുരക്ഷയ്ക്കായാണെന്ന് ബോധ്യപ്പെടുത്തണം.

അതോടൊപ്പം കായിക വിനോദങ്ങൾ, വായന, ഹോബികൾ, കുടുംബത്തോടൊപ്പമുള്ള സമയം, സുഹൃത്തുക്കളുമായുള്ള നേരിട്ടുള്ള ഇടപെടൽ തുടങ്ങിയ ആരോഗ്യകരമായ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്.

സ്കൂളുകൾക്കും വലിയ പങ്ക്

കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങുന്ന സാഹചര്യം സ്കൂളുകൾ നേരിടുന്നുണ്ടെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ പറയുന്നു. ഡിജിറ്റൽ സുരക്ഷ, ഉത്തരവാദിത്തമുള്ള ഇന്റർനെറ്റ് ഉപയോഗം, സൈബർ ഭീഷണികളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ സ്കൂളുകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.

പ്രായം എങ്ങനെ പരിശോധിക്കും?

പുതിയ നിയമപ്രകാരം, സോഷ്യൽ മീഡിയ കമ്പനികൾ സർക്കാർ അംഗീകരിച്ച ഡിജിറ്റൽ ഐഡിബയോമെട്രിക് പരിശോധനAI അടിസ്ഥാനമാക്കിയുള്ള പ്രായ നിർണയ സാങ്കേതികവിദ്യ, അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച മറ്റ് പ്രായപരിശോധന സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവരും.

VPN ഉപയോഗിച്ചും നിയമം മറികടക്കരുത്

15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ VPN പോലുള്ള മാർഗങ്ങൾ ഉപയോഗിച്ച് നിയമം മറികടക്കാൻ ശ്രമിച്ചാൽ അത് നിയമലംഘനമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

സ്വകാര്യതയും സുരക്ഷയും ഒരുപോലെ പ്രധാനമാണ്

കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനൊപ്പം അവരുടെ സ്വകാര്യ വിവരങ്ങളും സുരക്ഷിതമായി സംരക്ഷിക്കേണ്ടത് നിർണായകമാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. അതിനാൽ പ്രായപരിശോധന സംവിധാനങ്ങൾ കൃത്യവും സുരക്ഷിതവും സ്വകാര്യത സംരക്ഷിക്കുന്നതുമായ രീതിയിൽ നടപ്പാക്കണമെന്നും അവർ നിർദേശിച്ചു.

പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക് കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ അബൂദബിയിൽ ഇനി ഹൈടെക് വഴി

UAE Drisya Staff Editor — July 27, 2026 · 0 Comment

MANGROVE FOREST

Abu Dhabi Adopts High-Tech Solutions to Protect Mangrove Forestsഅബൂദബി: എമിറേറ്റിലെ കണ്ടൽക്കാടുകളുടെ വളർച്ചയും സംരക്ഷണ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കുന്നതിനായി അത്യാധുനിക ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് അബൂദബി പരിസ്ഥിതി ഏജൻസി (EAD). ‘അബൂദബി മാംഗ്രോവ് ഇനിഷ്യേറ്റീവിന്’ കീഴിൽ ഡോൾഫിൻ എനർജി ലിമിറ്റഡിന്റെ അഞ്ചു വർഷത്തെ സാമ്പത്തിക പിന്തുണയോടെയാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.

APPLY NOW FOR THE LATEST VACANCIES

19 സജീവ പദ്ധതികളിൽ നിന്നുള്ള വിവരങ്ങൾ ഒറ്റ സിസ്റ്റത്തിലേക്ക് ഏകോപിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഉപഗ്രഹ ചിത്രങ്ങൾ, ഫീൽഡ് സർവേകൾ, മറ്റ് ഡാറ്റകൾ എന്നിവ ഉപയോഗിച്ച് 1775 ഹെക്ടറിലധികം വരുന്ന കണ്ടൽക്കാടുകളുടെ വളർച്ചയും പുരോഗതിയും തത്സമയം ലഭ്യമാക്കാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും.

നിലവിൽ 1.85 കോടിയിലധികം കണ്ടൽ തൈകൾ നട്ടുവളർത്തുന്ന പദ്ധതികൾ ഈ പ്ലാറ്റ്‌ഫോം വഴി നിരീക്ഷിച്ചു വരുന്നു. ഇതിൽ 1.04 കോടിയിലധികം തൈകൾ മികച്ച രീതിയിൽ വളർന്നതായി കണ്ടെത്തിയിട്ടുണ്ട് (നിലവിലെ സംരക്ഷണ വിജയ നിരക്ക് 46.94 ശതമാനമാണ്).

ശാസ്ത്രീയ അടിത്തറയിലൂന്നിയുള്ള ആസൂത്രണത്തിനും കണ്ടൽക്കാടുകളുടെ ദീർഘകാല സംരക്ഷണത്തിനും ഈ ഡിജിറ്റൽ സംവിധാനം ഏറെ സഹായകരമാകുമെന്ന് പരിസ്ഥിതി ഏജൻസി ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്‌സിറ്റി ഡിവിഷൻ ആക്ടിങ് ഡയറക്ടർ മൈത മുഹമ്മദ് അൽ ഹമേലി പറഞ്ഞു. വെറുമൊരു മരം നടീൽ എന്നതിനപ്പുറം പരിസ്ഥിതി വ്യവസ്ഥയുടെ വീണ്ടെടുപ്പും പ്രതിരോധശേഷിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *