ഭക്ഷണത്തിന് ഇത്രയും ചെലവോ?’ ഇനി പേടിക്കേണ്ട!പ്രവാസികൾക്കായി കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം, തൊട്ടടുത്ത് തന്നെ; ദുബായിൽ വൻ മാറ്റം

557958

ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി പൂർത്തിയാക്കിയതായി ദുബായ് നഗരസഭ അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES


പ്രധാന തൊഴിൽ കേന്ദ്രങ്ങളിലെ 69,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് ആകർഷകമായ ഈ വിപണന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നിവിടങ്ങളിൽ പദ്ധതി പൂർണമായും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ നാലാമത് വിപണി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്ക് തൊട്ടടുത്ത് തന്നെ കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഈ സംരംഭം നടപ്പിലാക്കിയത്. നിലവിൽ പ്രവർത്തനം ആരംഭിച്ച മൂന്ന് കേന്ദ്രങ്ങളിലുമായി 866 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പച്ചക്കറി, മാംസം, മത്സ്യം, മറ്റ് ഉപഭോഗ വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾക്ക് പുറമെ സലൂണുകൾ, തയ്യൽക്കടകൾ, കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കുള്ള പ്രത്യേക ഇടങ്ങൾ എന്നിവയടക്കം എട്ട് വിഭാഗങ്ങളിലുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.

ആറു ലക്ഷത്തിലേറെ തൊഴിലാളികൾക്ക് ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പദ്ധതിയിലൂടെ 99 ശതമാനം ഉപഭോക്തൃ തൃപ്തി രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. വിപണന കേന്ദ്രങ്ങൾക്ക് പുറമെ 69-ലേറെ സാമൂഹിക പരിപാടികളും 16 ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പ്രഥമശുശ്രൂഷ, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, അടിയന്തര സാഹചര്യങ്ങളെ നേരിടൽ എന്നിവയിൽ പതിനാറായിരത്തോളം തൊഴിലാളികൾക്ക് പരിശീലനം നൽകി. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി യുകെ സേഫ്റ്റി കൗൺസിലിന്റെ രാജ്യാന്തര പുരസ്കാരവും ഈ പദ്ധതി സ്വന്തമാക്കിയിട്ടുണ്ട്. 

സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നഗരസഭ വിപണികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നത്. ഇവിടുത്തെ ശുചിത്വവും സുരക്ഷയും പൂർണമായും ഉറപ്പുവരുത്തുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം തൊഴിലാളികൾക്ക് ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ദുബായ് നഗരസഭ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ അറിഞ്ഞോ???എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി കാർ വാടകയ്ക്ക്; എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

ETHIHAD 1

Etihad Rail rent cars അബുദാബി: എത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ നിന്ന് ദിവസേന 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാറുകൾ വാടകയ്ക്ക് എടുക്കാം. സുരക്ഷാ നിക്ഷേപം ആവശ്യമില്ല, ഇന്ധനച്ചെലവും നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പാക്കേജിലും 60 കിലോമീറ്റർ വരെ ഡ്രൈവിങ് അനുവദിക്കും. യാത്രക്കാർക്ക് ട്രെയിനിൽ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം തുടർയാത്രയ്ക്കായി വാഹനം ലഭ്യമാക്കുന്ന Rail to Road സേവനമാണ് ആരംഭിച്ചിരിക്കുന്നത്. Thrifty Car Rental-ന്റെ Flexy ഉൽപ്പന്നത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. “യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം നൽകേണ്ട ബുദ്ധിമുട്ടോ കാർ തിരികെ നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയോ ഉണ്ടാകില്ല,” Thrifty Car Rental ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു.

എല്ലാ വാടക പാക്കേജുകളിലും മുൻകൂട്ടി അടച്ച ഇന്ധനച്ചെലവും 60 കിലോമീറ്റർ ഡ്രൈവിങ്ങും ഉൾപ്പെടും. അധിക ദൂരം സഞ്ചരിക്കുന്നതിന് പ്രത്യേകം നിരക്ക് നൽകി കൂടുതൽ കിലോമീറ്റർ വാങ്ങാം. എത്തിഹാദ് റെയിൽ യാത്രക്കാർക്കായി നിലവിൽ പ്രത്യേക ആമുഖ ഓഫറും ലഭ്യമാണ്. എന്നാൽ ഓഫറിന്റെ വിശദാംശങ്ങൾ Thrifty വ്യക്തമാക്കിയിട്ടില്ല. കാർ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ട്രെയിൻ എത്തുന്ന സമയത്തോടോ പുറപ്പെടുന്ന സമയത്തോടോ നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ യാത്രാ സമയത്തിൽ മാറ്റമുണ്ടായാലും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ വാഹനം ഉപയോഗിക്കാം

മൂന്ന് വാടക വിഭാഗങ്ങൾ

ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുന്നത്.

Essential: Toyota Yaris, Baleno, Hyundai Accent തുടങ്ങിയ ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും.

Comfort: വലിയ സെഡാനുകളും കോംപാക്ട് എസ്‌യുവികളും. Mazda CX-3, Hyundai Creta, Mazda 6 തുടങ്ങിയ മോഡലുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *