ഭാര്യയെന്ന് തെറ്റിദ്ധരിച്ച് അറബ് സ്‌ത്രീയെ മർദ്ദിച്ചു; പ്രവാസിക്കെതിരെ കേസ്

2025 12 0518 12 61dubai court issues final verdict after six member family stayed two years in hotel without payment

അബുദാബി: അറബ് വനിതയെ ആക്രമിച്ച കേസിൽ വിചാരണ നേരിട്ട് പ്രവാസി. ഷാർജയിലാണ് സംഭവം. ഭാര്യയെന്ന് കരുതിയാണ് ഏഷ്യാക്കാരനായ ഇയാൾ അറബ് സ്ത്രീയെ മക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്. മക്കളോടൊപ്പം ഇവർ തെരുവിലൂടെ നടന്നുപോകവേയായിരുന്നു ആക്രമിക്കപ്പെട്ടത്.
അറബ് സ്ത്രീയുടെ അരികിലെത്തിയശേഷം ഇവർക്ക് മനസിലാകാത്ത ഭാഷയിൽ പ്രതി ശകാരിക്കുകയായിരുന്നു. ഭയന്നുപോയ അവർ അവിടെനിന്ന് ഓടി രക്ഷപ്പെടുകയും സമീപത്തെ കടയിൽ അഭയം പ്രാപിക്കുകയും ചെയ്തു. എന്നാൽ പിന്തുടർന്നെത്തിയ പ്രതി അവിടെവച്ചും സ്ത്രീയെ അധിക്ഷേപിക്കുകയും കഴുത്തിനുപിടിച്ച് ആക്രമിക്കുകയുമായിരുന്നു.
ഈ സംഭവം തന്റെ കുട്ടികളെ ഭയപ്പെടുത്തിയെന്ന് സ്ത്രീ കോടതിയിൽ പറഞ്ഞു. പ്രതിയെ മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്നും ഇയാളുമായി യാതൊരു ബന്ധമോ മുൻ ഇടപാടുകളോ ഉണ്ടായിരുന്നില്ലെന്നും അവർ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് അയാൾ തന്നെ ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES


ചോദ്യംചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചില്ല. എന്നാൽ ഭാര്യയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടെന്നും അറബ് സ്ത്രീയും ഭാര്യയും തമ്മിൽ സാമ്യമുണ്ടായിരുന്നതിനാലാണ് തെറ്റിദ്ധരിച്ചതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
കേസിലെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രതിയുടെ മൊഴികൾ കേട്ടതിനും ആരോപണങ്ങൾ പരിശോധിച്ചതിനും ശേഷം ഷാർജ മിസ്ഡിമെനേഴ്‌സ് കോടതി കേസ് വാദം കേൾക്കുന്നതിലേയ്ക്ക് മാറ്റി. സംഭവത്തിലെ സാക്ഷികളുടെ മൊഴിയെടുക്കാനും കോടതി നിർദേശിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

544064

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.

ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.

ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *