
ദുബായ്∙ ദുബായ് സന്ദർശിക്കാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താമസക്കാർക്ക് അവസരം നൽകുന്ന ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതി വൻ ഹിറ്റ്. ജൂലൈ 20ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ ഏകദേശം 20,000 അപേക്ഷകരാണ് ആനുകൂല്യം നേടിയത്.
APPLY NOW FOR THE LATEST VACANCIES
ആവശ്യക്കാർ വർധിച്ചതിനെ തുടർന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് പദ്ധതിയുടെ ശേഷി മൂന്നിരട്ടിയാക്കി. റജിസ്ട്രേഷൻ അനുവദിച്ച ശേഷി അവസാനിക്കാറായതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ താമസക്കാർക്ക് നഗരത്തിലെ തങ്ങളുടെ അനുഭവങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കാനുള്ള അവസരമാണ് പദ്ധതി നൽകുന്നതെന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിലെ പ്രത്യേക പദ്ധതികളുടെയും പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക മേഖലയുടെയും അസോസിയേറ്റ് വൈസ് പ്രസിഡന്റ് നൂർ അൽ ഗെസിരി പറഞ്ഞു. ഏകദേശം 200 രാജ്യങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന ദുബായിൽ നഗരത്തിന്റെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താമസക്കാരെ ദുബായിയുടെ അംബാസഡർമാരായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ ദുബായിലെത്തുന്ന താമസക്കാരുടെ അതിഥികൾക്ക് ആവശ്യമായ പരിശോധനാ നടപടികൾ പൂർത്തിയാക്കിയാൽ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജീവിതശൈലി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ഇളവുകളും ആനുകൂല്യങ്ങളുമാണ് ലഭിക്കുക. വൗച്ചറുകളും പ്രചാരണ ഓഫറുകളും ഡിസംബർ 31 വരെ ഉപയോഗിക്കാം. ശേഷിക്കുന്ന ആനുകൂല്യ പാക്കേജുകൾ വേഗത്തിൽ സ്വന്തമാകുന്നതിനാൽ താൽപര്യമുള്ള ദുബായ് താമസക്കാർ ഉടൻ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പദ്ധതി പങ്കാളികളുമായി ചേർന്ന് കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.