ഒരേ സാധനം… എവിടെയാണ് കുറഞ്ഞ വില? ഷോപ്പിംഗിന് മുമ്പ് ഇത് നോക്കിയില്ലെങ്കിൽ നഷ്ടം നിങ്ങളുടേത്:ആവശ്യ സാധങ്ങളുടെ വില ശരിയാണോ? ഇനി ഒരു ക്ലിക്കിൽ തന്നെ അറിയാം!

531289

ദുബൈ: രാജ്യത്തെ ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങളുടെ വിലനിലവാരം സുതാര്യമായി അറിയാനും ഒത്തുനോക്കാനും സഹായിക്കുന്ന ‘എസൻഷ്യൽ ഗുഡ്സ് പ്രൈസ് പ്ലാറ്റ്‌ഫോമി’ന് വൻ ജനപ്രീതി. യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഈ നൂതന ഡിജിറ്റൽ സംവിധാനത്തിലൂടെ രാജ്യത്തെ 13 പ്രമുഖ റീട്ടെയിലർമാരുടെ 525 ഔട്ട്‌ലെറ്റുകളിലായി ലഭ്യമായ 8,343 അവശ്യ ഉൽപ്പന്നങ്ങളുടെ വിലകൾ ഉപഭോക്താക്കൾക്ക് ഇനി എളുപ്പത്തിൽ താരതമ്യം ചെയ്യാം.

APPLY NOW FOR THE LATEST VACANCIES

പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകളും പുരോഗതിയും

2026 ഏപ്രിൽ പകുതിയിൽ പ്രവർത്തനം ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം ജൂലൈ വരെയുള്ള ചുരുങ്ങിയ കാലയളവിൽ 1,43,720-ലധികം സന്ദർശകരെയാണ് ആകർഷിച്ചത്. പ്രതിദിനം ശരാശരി 1,451-ൽ അധികം ആളുകൾ വില നിലവാരം പരിശോധിക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഉപഭോക്താക്കൾക്ക് ലാഭകരമായ രീതിയിൽ സാധനങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതോടൊപ്പം വിപണിയിലെ അനാവശ്യ വിലക്കയറ്റവും നിരക്കുകളിലെ വ്യതിയാനങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാൻ മന്ത്രാലയം ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ റീട്ടെയിലർമാരെയും കൂടുതൽ ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തി പ്ലാറ്റ്‌ഫോമിന്റെ ഘടന വിപുലീകരിക്കാനാണ് സാമ്പത്തിക മന്ത്രാലയം ലക്ഷ്യമിടുന്നത്. ഡിജിറ്റൽ നിരീക്ഷണത്തെ നേരിട്ടുള്ള ഫീൽഡ് പരിശോധനകളുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. തത്സമയ വില ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ വിപണിയിലെ വിതരണ തടസ്സങ്ങളും കൃത്രിമ വിലക്കയറ്റവും തടയാൻ അധികാരികൾക്ക് വേഗത്തിൽ സാധിക്കുന്നു.

അവശ്യസാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഈ ഡിജിറ്റൽ ഉപകരണം മികച്ച പിന്തുണയാണ് നൽകുന്നതെന്ന് സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിലെ നിയന്ത്രണ, വാണിജ്യ ഭരണ മേഖല അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സഫിയ അൽ സഫി വ്യക്തമാക്കി. വിപണിയിലെ കൃത്യമായ വിവരങ്ങൾ മുൻനിർത്തി ശരിയായ പർച്ചേസിംഗ് തീരുമാനങ്ങൾ എടുക്കാൻ ഇത് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇ നിവാസികൾ അറിയാൻ; ഇനി നോ ടെൻഷൻ!! പാസ്പോർട്ട് അപേക്ഷകളിൽ ഇനികാലതാമസം ഇല്ല:പുതിയ മാറ്റം ഇങ്ങനെ

UAE August 6, 2026

Benefits-of-Indian-Passport
Benefits of Indian Passport

ദുബായ്: പുതിയ സേവനദാതാവിലേക്കുള്ള മാറ്റത്തെ തുടർന്ന് അടിയന്തര പാസ്‌പോർട്ട് അപേക്ഷകളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിലവിൽ തത്കാൽ സേവനം അർഹതയുള്ള അപേക്ഷകർക്ക് മാത്രമാണ് ലഭ്യമാകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി.


ഈ ആഴ്‌ച ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ ഇ വിഷ്‌ണു വർധൻ റെഡ്ഡി, പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് മാറിയതിന്റെ തുടക്കത്തിൽ ചില സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചു.

ഇന്ത്യയിലെ നിയമപരമായ തടസ്സങ്ങളെ തുടർന്ന് ആഴ്‌ചകളോളം സേവനങ്ങൾ തടസപ്പെട്ട ശേഷമാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യുഎഇയിലെ പാസ്‌പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ കമ്പനി യുഎഇയിലുടനീളമുള്ള 16 ഐസിഎസി കേന്ദ്രങ്ങളിലൂടെ കുറഞ്ഞത് മൂന്ന് മാസത്തേക്കുള്ള ഇടക്കാല സേവനദാതാവായി പ്രവർത്തിക്കുകയാണ്.

സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ തത്കാൽ അപേക്ഷകളിൽ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് അപേക്ഷകളിലെ കാലതാമസം പൂർണമായും ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കാൻ കോൺസുലേറ്റ് മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തത്കാൽ പദ്ധതി, അടിയന്തരമായി പുതിയ പാസ്‌പോർട്ട് ലഭിക്കുകയോ പാസ്‌പോർട്ട് പുതുക്കുകയോ ചെയ്യേണ്ടവർക്ക് ഇന്ത്യ സർക്കാർ നൽകുന്ന അതിവേഗ സേവനമാണ്. ഇതിനായി അപേക്ഷകർ സാധാരണയേക്കാൾ ഉയർന്ന ഫീസ് അടയ്‌ക്കണം. ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫീസ് പ്രകാരം, മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ നിരക്ക് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായും, 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായും ഉയർത്തി.

തത്കാൽ പദ്ധതിയിൽ 36 പേജുള്ള പാസ്‌പോർട്ടിന് 900 ദിർഹവും, 60 പേജുള്ള പാസ്‌പോർട്ടിന് 1080 ദിർഹവും ഫീസ് ഈടാക്കും. മുമ്പ് ഇവ യഥാക്രമം 855 ദിർഹവും 950 ദിർഹവും ആയിരുന്നു. യഥാർഥ അടിയന്തര സാഹചര്യം തെളിയിക്കാൻ കഴിയുന്ന അപേക്ഷകർക്ക് ഇപ്പോഴും അതേ ദിവസം തന്നെ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കി നൽകുന്ന സംവിധാനം കോൺസുലേറ്റിൽ തുടരുന്നുണ്ടെന്ന് കോൺസൽ ജനറൽ അറിയിച്ചു.

തത്കാൽ സേവനത്തെ ഒരു സൗകര്യസേവനമായി കാണരുതെന്നും, അത് യഥാർഥ അടിയന്തര ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട് അപേക്ഷകർ, എമർജൻസി സർട്ടിഫിക്കറ്റ് (സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാരേഖ) ആവശ്യമായവർ എന്നിവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *