
ദുബൈ: ആഗോള അവധിക്കാല സീസൺ മുന്നിൽ കണ്ട് വിനോദസഞ്ചാരികളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നതായി സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വിശ്വസനീയമായ എയർലൈനുകളുടെയും ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെയും വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും നിർമ്മിച്ച് ബാങ്കിംഗ് വിവരങ്ങളും ക്രെഡൻഷ്യലുകളും മോഷ്ടിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്.
APPLY NOW FOR THE LATEST VACANCIES
പ്രമുഖ സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കിയുടെ റിപ്പോർട്ട് പ്രകാരം, 2025-ന്റെ രണ്ടാം പകുതിക്കും 2026-ന്റെ ആദ്യ പകുതിക്കുമിടയിൽ യാത്രാ ബ്രാൻഡുകളുടെ പേരിൽ 2,70,000-ഓളം ഫിഷിംഗ് ആക്രമണ ശ്രമങ്ങളാണ് കണ്ടെത്തിയത്. ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ 61 ശതമാനവും ജനപ്രിയ എയർലൈനായ എമിറേറ്റ്‌സിനെ അനുകരിച്ചാണ് നടന്നിട്ടുള്ളത്. പ്രമുഖ ടാക്സി സർവീസായ ഉബറിന്റെ പേരിൽ 37 ശതമാനം തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തു.
പ്രധാന തട്ടിപ്പ് രീതികൾ
വ്യാജ വെബ്‌സൈറ്റുകൾ: എമിറേറ്റ്‌സ്, ബുക്കിംഗ്.കോം (Booking.com) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ വെല്ലുന്ന വ്യാജ പേജുകൾ നിർമ്മിച്ച് പേയ്‌മെന്റ് വിവരങ്ങൾ ചോർത്തുന്നു.
വ്യാജ നഷ്ടപരിഹാര സന്ദേശങ്ങൾ: റയാനെയർ (Ryanair) എയർലൈൻസിന്റെ പേരിൽ വിമാന നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത്, ചെറിയ പ്രോസസ്സിംഗ് ഫീസോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന ഫിഷിംഗ് രീതിയും വ്യാപകമാണ്.
ട്രോജൻ മാൽവെയറുകൾ: ആപ്പ് ഡൗൺലോഡുകൾ വഴി ഫോണുകളിലും കമ്പ്യൂട്ടറുകളിലും ‘ട്രോജൻ-ബാങ്കർ’ മാൽവെയറുകൾ കടത്തിവിട്ട് ബാങ്ക് അക്കൗണ്ടുകൾ നേരിട്ട് ലക്ഷ്യമിടുന്നു.
ചില യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് തങ്ങൾ നടത്തിയത് വ്യാജ ബുക്കിംഗ് ആണെന്ന വിവരം തിരിച്ചറിയുന്നത് തന്നെ. യാത്രാ ആസൂത്രണം കൂടുതൽ ഡിജിറ്റലാകുന്നതും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാനുള്ള തിരക്കും മുതലെടുത്താണ് തട്ടിപ്പുകാർ കെണിയൊരുക്കുന്നത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക: ടിക്കറ്റുകളും താമസസൗകര്യങ്ങളും എയർലൈനുകളുടെയും ഏജൻസികളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ മാത്രം ബുക്ക് ചെയ്യുക.
യു.ആർ.എൽ (URL) പരിശോധിക്കുക: ബാങ്ക് വിവരങ്ങൾ നൽകുന്നതിന് മുൻപ് വെബ്‌സൈറ്റ് വിലാസവും സെക്യൂരിറ്റി ലോക്കും പരിശോധിക്കുക.
വ്യാജ ഓഫറുകൾ തിരിച്ചറിയുക: വൻകിഴിവുകൾ വാഗ്ദാനം ചെയ്യുന്നതും ഉടൻ പണമടയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നതുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
സുരക്ഷിതത്വം ഉറപ്പാക്കുക: ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഉപയോഗിക്കുക.
പബ്ലിക് വൈഫൈ ഒഴിവാക്കുക: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകൾ നടത്താതിരിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.
കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദിർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.