
ദുബായ്∙ കഴിഞ്ഞ ദിവസം പുലർച്ചെ 3.30. ദുബായ് പൊലീസ് ഓപ്പറേഷൻസ് റൂമിലെ ഫോൺ ബെല്ലടിച്ചു. അറബികിൽ വളരെ പതറിയ ശബ്ദത്തോടെ ഒരു യുവതി പറഞ്ഞു: ‘സഹോദരാ, ഞാനീ കവലയിലുണ്ട്…’ ഇത്രയും പറഞ്ഞ് ലൈൻ നിശ്ശബ്ദമായി. പിന്നീട് കേട്ടത് അവ്യക്തമായ ചില മൂളലുകൾ മാത്രം. അപായസൂചന തിരിച്ചറിഞ്ഞ കോൾ ഹാൻഡ്ലർ സമയം പാഴാക്കാതെ ദുബായ് പൊലീസിന്റെ അത്യാധുനിക എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തു.
APPLY NOW FOR THE LATEST VACANCIES
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നാദ് അൽ ഷെബ മേഖലയിലാണ് ഫോൺ സന്ദേശം എത്തിയതെന്ന് മനസ്സിലായതോടെ പ്രദേശത്തെ മുഴുവൻ പൊലീസ് പട്രോളിങ് സംഘങ്ങൾക്കും സന്ദേശമയച്ചു. മിനിറ്റുകൾക്കകം റോഡരികിലെ മണൽത്തിട്ടയിൽ നിർത്തിയിട്ട പൂട്ടിയ കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവതിയെ പൊലീസ് കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴ്ന്നതിനെ തുടർന്ന് (ബ്ലഡ് ഷുഗർ ഡ്രോപ്പ്) യുവതിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
വാഹനത്തിനുള്ളിൽ കടന്ന റെസ്ക്യൂ ടീം യുവതിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ദുബായ് പൊലീസ് ലഫ്. ജനറൽ ധാഹി ഖൽഫാൻ തമീം എഴുതിയ ‘ഓപ്പറേഷൻസ് മാനേജ്മെന്റ് ഇൻ ക്രിട്ടിക്കൽ ഇൻസിഡന്റ്സ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്’ എന്ന പുസ്തകത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ധാഹി ഖൽഫാൻ നേരിട്ട് ഇടപെട്ട് യുവതിയുടെ ആരോഗ്യാവസ്ഥ അന്വേഷിക്കുകയും ഉറപ്പാക്കുകയും ചെയ്തിരുന്നു.
‘നിങ്ങൾ വളരെ വേഗത്തിലെത്തി. എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു’ എന്ന് ആശുപത്രിയിൽ സുഖം പ്രാപിച്ച ശേഷം യുവതി പൊലീസിനോട് നന്ദിയോടെ പറഞ്ഞു
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ പൊലീസിന്റെ ‘ക്രിട്ടിക്കൽ മെഡിക്കൽ കേസസ്’ പ്രോഗ്രാമിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്ന് ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ് പൊലീസ് അഭ്യർഥിച്ചു. ഇത് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
റഷ്യയിലെ കസാനിൽ നിന്നുപോലും ‘യുവർ സെക്യൂരിറ്റി അറ്റ് ദ് ടച്ച് ഓഫ് എ ബട്ടൺ’ എന്ന ദുബായ് പൊലീസ് ആപ്പിലൂടെ പ്രവാസി അയച്ച അടിയന്തര സന്ദേശം സ്വീകരിച്ച് യുഎഇയിലുണ്ടായിരുന്ന കായികതാരത്തിന് അതിവേഗം ചികിത്സ ലഭ്യമാക്കിയ സംഭവവും മുൻപ് നടന്നിട്ടുണ്ട്. അപകടഘട്ടങ്ങളിൽ ലൊക്കേഷൻ കൃത്യമായി പറയാൻ സാധിക്കാത്ത സാഹചര്യങ്ങളിലും ജിപിഎസ് വഴി പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിച്ച് ജീവൻ രക്ഷിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.
കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.
മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദിർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.