യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:ഇതൊന്നും ഇനി പാടില്ല ;ചിലപ്പോള്‍ യാത്ര തന്നെ റദ്ധാകും

514720

ദുബൈ: വേനല്‍ അവധിക്കാലമായതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലഗേജുകള്‍ പാക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബാഗേജിലും ക്യാബിന്‍ ബാഗേജിലും അനുവദനീയ വസ്തുക്കളെ കുറിച്ച് ധാരണ ഉണ്ടായില്ലെങ്കില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലോ കസ്റ്റംസിലോ വലിയ പ്രയാസങ്ങള്‍ നേരിട്ടേക്കാം. യാത്ര വൈകുന്നതിനോ ചിലപ്പോള്‍ റദ്ദാക്കപ്പെടുന്നതിനോ പോലും ഇത് കാരണമാവും.

സ്ഥിരമായി പായ്ക്ക് ചെയ്യുന്നവര്‍ക്ക് പോലും വ്യോമയാന, കസ്റ്റംസ് നിയമപ്രകാരം അനുവദനീയമല്ലാത്ത വസ്തുക്കളെ കുറിച്ച് ധാരണയില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കളിത്തോക്ക് മുതല്‍ മുതല്‍ കസ്‌കസ് വരെ ഇതില്‍ പെടുന്നു. ശക്തമായ ദുര്‍ഗന്ധമുള്ള കേടാകുന്ന പഴങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നത് ഇത്തിഹാദ് എയര്‍വേയ്‌സ് നിരോധിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണിത്. മലയാളികളുടെ പ്രിയങ്കരമായ ചക്കയും നിയന്ത്രിത പഴങ്ങളില്‍ പെടും.

APPLY NOW FOR THE LATEST VACANCIES

നിരുപദ്രവകരമാണെന്ന് തോന്നാമെങ്കിലും ദുബൈ വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ലഗേജില്‍ അളക്കുന്ന ടേപ്പുകള്‍ അനുവദനീയമല്ല. അവ ആയുധങ്ങളായി ഉപയോഗിക്കാമെന്നതാണ് കാരണം. സുരക്ഷാ ആശങ്കകള്‍ കാരണം ക്രിക്കറ്റ് ബാറ്റുകള്‍, മീന്‍ചൂണ്ട വടികള്‍, സ്‌കേറ്റ്‌ബോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള കായിക ഉപകരണങ്ങള്‍ ക്യാബിന്‍ ബാഗേജില്‍ നിരോധിച്ചിരിക്കുന്നു.

തോക്കുകളുടെ മാതൃക, കളിത്തോക്ക്, അമ്പും വില്ലും, ചാട്ടുളി, ഗെയിമുകളില്‍ എറിഞ്ഞ് കൊള്ളിക്കാന്‍ ഉപയോഗിക്കുന്ന അമ്പ് എന്നിവ ഹാന്‍ഡ് ലഗേജില്‍ നിരോധിച്ചിരിക്കുന്നു. സുരക്ഷാ പരിശോധനയിലൂടെ കൊണ്ടുപോകുകയാണെങ്കില്‍ അവ കണ്ടുകെട്ടാവുന്നതാണ്.

ഇന്ത്യന്‍ വീടുകളില്‍ സാധാരണമായി കാണപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമായ കസ്‌കസ് (പോപ്പി വിത്തുകള്‍) യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും നിരോധിത വസ്തുവാണ്. അമിതോപയോഗം മയക്കു മരുന്ന് ഉപയോഗം പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് കരുതുന്നത് കൊണ്ടും വിത്തില്‍ നിന്ന് കറുപ്പ് ചെടി വളര്‍ത്തിയേക്കും എന്ന ആശങ്ക കാരണവുമാണ് പൊതുവെ ഗള്‍ഫ് രാജ്യങ്ങളടക്കം പല രാജ്യങ്ങളിലും കസ്‌കസ് കൊണ്ട് പോകുന്നതിന് വിലക്കുള്ളത്. പോപ്പി സീഡ്‌സ് കറുപ്പിന്റെ വിത്താണ്. കറുപ്പ് ചെടിയുടെ കായയുടെ പുറം തൊലിയില്‍ നിന്ന് ഓപിയം ഉണ്ടാക്കുന്നു. ഇതേ കായയുടെ അകത്ത് കാണുന്ന വിത്തുകള്‍ തന്നെയാണ് പോപ്പി സീഡ്‌സ്.

ഹലാല്‍ അല്ലാത്ത മാംസവും പന്നിയിറച്ചി ഉല്‍പ്പന്നങ്ങളും (ബേക്കണ്‍, ഹാം, പന്നിയിറച്ചി ജെലാറ്റിന്‍ എന്നിവയുള്‍പ്പെടെ) നിരോധിത ഇനങ്ങളാണ്. യു.എ.ഇ കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം കണ്ടുകെട്ടപ്പെടും.

ഡോക്ടറുടെ കുറിപ്പടിയിലൂടെ ലഭിക്കുന്ന മിക്ക മരുന്നുകളും വ്യക്തിഗത ഉപയോഗത്തിനായി യുഎഇയിലേക്ക് കൊണ്ടുവരാം. എന്നിരുന്നാലും, വിദേശത്ത് നിയമവിധേയമായേക്കാവുന്ന മയക്കുമരുന്ന്, സൈക്കോട്രോപിക് അല്ലെങ്കില്‍ മറ്റ് നിയന്ത്രിത വസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ക്ക് അധിക രേഖകള്‍ ആവശ്യമായി വന്നേക്കാം. ചിലതിന് ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

പല രാജ്യങ്ങളിലും നിയമപരമാണെങ്കിലും കഞ്ചാവും ഇതില്‍ നിന്നുള്ള എണ്ണകള്‍ ഉള്‍പ്പെടെയുള്ള സി.ബി.ഡി ഉല്‍പ്പന്നങ്ങളും യു.എ.ഇയില്‍ നിരോധിച്ചിരിക്കുന്നു.

ദുബൈ വിമാനത്താവളത്തില്‍ ഹാഷിഷ്, കൊക്കെയ്ന്‍, ഹെറോയിന്‍, ഹാലുസിനോജെനിക് ഗുളികകള്‍ എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്ന് മരുന്നുകള്‍, ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും, മൂന്ന് തട്ടുള്ള മത്സ്യബന്ധന വലകള്‍, ഉപയോഗിച്ചതോ റീ സോള്‍ ചെയ്തതോ ആയ ടയറുകള്‍, റേഡിയോ ആക്ടീവ് അല്ലെങ്കില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍, യുഎഇ നിയമങ്ങളോ പൊതു മര്യാദയോ ലംഘിക്കുന്ന അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, പെയിന്റിംഗുകള്‍, പുസ്തകങ്ങള്‍, മാസികകള്‍, ശില്‍പങ്ങള്‍, വ്യാജ കറന്‍സി, യുഎഇ കസ്റ്റംസ് അല്ലെങ്കില്‍ മറ്റ് നിയമങ്ങള്‍ പ്രകാരം നിരോധിച്ചിരിക്കുന്ന സാധനങ്ങള്‍ അനുവദനീയമല്ല.

ഷാര്‍ജ വിമാനത്താവളത്തില്‍ 6 സെന്റിമീറ്ററോ അതില്‍ കൂടുതലോ നീളമുള്ള കത്തികള്‍, നീളമുള്ള കത്രികകള്‍, യുഎഇ നിയമപ്രകാരം നിരോധിച്ചിരിക്കുന്ന കത്തികള്‍, വാളുകള്‍, ബോക്‌സ് കട്ടറുകള്‍, വേട്ടയാടല്‍ ഉപകരണങ്ങള്‍, ആയോധനകല ആയുധങ്ങള്‍, തോക്കുകളും പിസ്റ്റളുകളും, അഗ്‌നിശമന ഉപകരണങ്ങള്‍, കംപ്രസ് ചെയ്ത ഓക്‌സിജന്‍, അമോണിയ ലായനികള്‍, പടക്കങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, പൊട്ടിത്തെറിക്കുന്ന ഫ്യൂസുകള്‍, ദുരിത സിഗ്‌നലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും നിരോധിച്ചിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സുഹൃത്തിന്റെ ജനന തീയതിയില്‍ തുടങ്ങുന്ന ടിക്കറ്റ്; 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യം

UAE July 29, 2026

Big Ticket established in 1992 is the largest and longest running raffle draw in the region

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യം. ഇന്ത്യയില്‍ നിന്നും ഡൊമിനിക്കയില്‍ നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്‍ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതം സമ്മാനം നേടിയത്. മലയാളികളായ ലിന്റോ ജോസ് മെച്ചേരി, അജീഷ് പൊന്നപ്പന്‍ എന്നിവരാണ് ഭാഗ്യം തുണച്ച മലയാളികള്‍.

മൊത്തം ഒരു ലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് നല്‍കിയത്. രണ്ടു മലയാളികളും ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും ഡൊമിനിക്കന്‍ സ്വദേശിയുമാണ് വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

ഷാര്‍ജയില്‍ ബിസിനസ്സ് നടത്തുന്ന ചെന്നൈ സ്വദേശിയായ കാജിനിമുഹമ്മദ് ബഹാറുദീനാണ് സമ്മാനം നേടിയ ഇന്ത്യക്കാരില്‍ ഒരാള്‍. കഴിഞ്ഞ 24 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണ് 44-കാരനായ കാജിനിമുഹമ്മദ്. 2019 മുതല്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ തന്റെ രണ്ട് വയസ്സുള്ള മകള്‍ തിരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് ആദ്യമായി അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള 56-കാരനായ ലിന്റോ ജോസ് മെച്ചേരി 30 വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ്. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ലിന്റോ എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുന്നത്. ലിന്റോയുടെ ജനന തിയതിയായ 23-ല്‍ തുടങ്ങുന്ന ടിക്കറ്റ് നമ്പര്‍ സുഹൃത്താണ് തെരഞ്ഞെടുത്ത് നല്‍കിയത്. ബിഗ് ടിക്കറ്റില്‍ ആദ്യമായി ലഭിച്ച ഈ സമ്മാനത്തുക സംഘത്തിലെ അംഗങ്ങളെല്ലാവരും വീതിച്ചെടുക്കും.

മലയാളിയായ അജീഷ് പൊന്നപ്പനാണ് (57) സമ്മാനം നേടിയ മൂന്നാമത്തെയാള്‍. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന അജീഷ്, കഴിഞ്ഞ ഒന്നര വര്‍ഷമായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബി?ഗ് ടിക്കറ്റ് വിജയിച്ചെന്ന ഫോണ്‍കോള്‍ അജീഷിനെ തേടിയെത്തിയത്. തന്റെ ഭാഗ്യനമ്പറായ ഏഴ് ഉള്‍പ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും തനിക്ക് ലഭിക്കുന്ന സമ്മാനത്തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്നും അജീഷ് വ്യക്തമാക്കി. ഡൊമിനിക്കയില്‍ ജനിച്ച മഹര്‍ അല്‍ദാഗറാണ് ഡൊമിനിക്കയില്‍ നിന്നുള്ള വിജയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *