പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയില്‍ നിന്നും നികുതിയില്ലാതെ എത്ര സ്വർണം കൊണ്ടുവരാം;

gold

യുഎഇയിൽ നിന്നുള്ള പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങളുമായി ഇന്ത്യയുടെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules 2026) നിലവിൽ വന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇനി മുതൽ സ്വർണ്ണത്തിന്റെ വിപണി മൂല്യം നോക്കാതെ, നിശ്ചിത ഭാരം വരെ സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും നികുതിരഹിതമായി കൊണ്ടുപോകാം എന്നുള്ളതാണ് കഴിഞ്ഞ ബജറ്റിലെ പ്രധാന പരിഷ്കാരം.

APPLY NOW FOR THE LATEST VACANCIES

മുൻപുണ്ടായിരുന്ന പണത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി, ആഭരണങ്ങളുടെ തൂക്കം മാത്രം മാനദണ്ഡമാക്കിയാണ് പുതിയ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിൽ സ്വർണ്ണവില ഇന്ത്യയേക്കാൾ 13 ശതമാനം വരെ കുറവായതിനാൽ വേനലവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ നേട്ടമാകും.

പുതിയ നിയമപ്രകാരം വിദേശത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ച മടങ്ങുന്ന സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം. പുരുഷന്മാരാണെങ്കില്‍ ഇത് 20 ഗ്രാം വരെയാണ്. ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും എൻആർഐകൾക്കും ഈ ആനുകൂല്യം ലഭിക്കുമെങ്കിലും ചെറിയ കാലത്തെ സന്ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് ഇത് ബാധകമല്ല. അതേസമയം, ഈ ഇളവ് വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ലഭിക്കുക. സ്വർണ്ണക്കട്ടികൾ കോയിനുകൾ, ബിസ്ക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.

നിശ്ചിത അളവിൽ കൂടുതൽ സ്വർണ്ണം കൈവശമുള്ളവർ അത് കസ്റ്റംസിന് മുന്നിൽ ഡിക്ലയർ ചെയ്ത് കൃത്യമായ നികുതി അടയ്ക്കണം, അല്ലാത്തപക്ഷം പിഴയും നിയമനടപടികളും നേരിടേണ്ടി വരും. സുരക്ഷാ കാരണങ്ങളാൽ സ്വർണ്ണാഭരണങ്ങൾ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കുന്നതും വാങ്ങിയ ബില്ലുകൾ കൈവശം വെക്കുന്നതും നന്നായിരിക്കും. നേരത്തെ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾക്കും പുരുഷന്മാർക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങൾക്കും തൂക്കത്തിന് വിധേയമായുള്ള ഇളവായിരുന്നു ലഭിച്ചിരുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സ്വർണ്ണത്തിന് പുറമെ, പ്രവാസികൾക്ക് അനുകൂലമായ മറ്റ് ചില മാറ്റങ്ങളും പുതിയ പരിഷ്കാരത്തിലുണ്ട്. ലാപ്ടോപ്പ് കൊണ്ടുവരുന്നതിനുള്ള ഇളവുകൾ, ഉയർന്ന പൊതു ബാഗേജ് അലവൻസ്, വാച്ചുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വ്യക്തത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഭരണങ്ങളുടെ മൂല്യനിർണ്ണയത്തെച്ചൊല്ലി എയർപോർട്ടുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഉണ്ടാകാറുള്ള തർക്കങ്ങൾക്കും അവ്യക്തതകൾക്കും പുതിയ തൂക്കത്തെ അടിസ്ഥാനമാക്കിയുള്ള നിയമത്തോടെ പരിഹാരമാകും.

യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

ETHIHAD 1

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും

ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?

പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:

നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.

ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.

2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.

ടിക്കറ്റ് നിരക്കുകൾ എത്ര?

നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:

കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)

പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)

ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *