Kuwait Camel Market Shooting :കുവൈത്തിൽ ഒട്ടക മാർക്കറ്റിൽ വെടിവെപ്പ്; പ്രവാസി വ്യാപാരിക്ക് ജീവൻ നഷ്ടമായി , പ്രതി കീഴടങ്ങി

POLICE

Kuwait Camel Market Shooting : കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റിൽ ഉണ്ടായ വെടിവെപ്പിൽ ഒരു സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഒരു ഗൾഫ് രാജ്യക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി കുറ്റകൃത്യത്തിൽ ഉപയോഗിച്ച തോക്കുമായി കീഴടങ്ങിയതായി അധികൃതർ അറിയിച്ചു.പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്. തർക്കത്തിനിടെ പ്രതി വ്യാപാരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വ്യാപാരി സംഭവസ്ഥലത്തുവെച്ച് മരിച്ചു.

വെടിവെപ്പിനിടെ മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്.സംഭവത്തിന് ശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കബ്ദ് പൊലീസ് സ്റ്റേഷനിൽ എത്തി ആയുധം കൈമാറി സ്വമേധയാ കീഴടങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് സുരക്ഷാസേന, ക്രിമിനൽ അന്വേഷണ വിഭാഗം, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം മരിച്ച വ്യാപാരിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്ത ശേഷം തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾക്ക് പുതിയ സംവിധാനം ഇന്ന് മുതൽ

Kuwait Greeshma Staff Editor — July 23, 2026 · 0 Comment

Indian Consular Services Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങി വിവിധ കോൺസുലർ സേവനങ്ങൾക്ക് പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. ഇനി മുതൽ ഈ സേവനങ്ങൾ ഡു ഡിജിറ്റൽ ഗ്ലോബൽ (Du Digital Global) നടത്തുന്ന മൂന്ന് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴിയാണ് ലഭ്യമാകുക.

കുവൈത്ത് സിറ്റി, ഫഹാഹീൽ, ദജീജ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും.അപേക്ഷകർക്ക് മുൻകൂട്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തോ അല്ലെങ്കിൽ നേരിട്ട് (Walk-in) എത്തിയോ സേവനങ്ങൾ സ്വീകരിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സർക്കാർ നിശ്ചയിച്ച കോൺസുലർ ഫീസിന് പുറമെ ഓരോ അപേക്ഷയ്ക്കും 6 കുവൈത്തി ദിനാർ സേവന നിരക്കായി ഈടാക്കും. അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകൾ ടൈപ്പ് ചെയ്യൽ, ഫോട്ടോകോപ്പി, പ്രിന്റിംഗ്, ആഭ്യന്തര കൂറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങൾ ഈ തുകയിൽ ഉൾപ്പെടും.

കോൺസുലർ സേവനങ്ങളിൽ നേരിട്ടിരുന്ന തടസ്സങ്ങൾ മൂലം ഏറെ നാളായി കാത്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പുതിയ സംവിധാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും kwicac.dudigitalglobal.com എന്ന പോർട്ടൽ സന്ദർശിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

കുവൈറ്റിൽ തൊഴിലുടമയ്ക്ക് നിങ്ങളെ പിരിച്ചുവിടാനാകുമോ? നിയമം പറയുന്നത് ഇതാണ്

Kuwait Greeshma Staff Editor — July 23, 2026 · 0 Comment

pam

Kuwait Employment Law : കുവൈത്ത് സിറ്റി: കുവൈറ്റിൽ തൊഴിൽ കരാർ (Employment Contract) അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വിശദീകരിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തൊഴിൽ നിയമത്തിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

പിഎഎം പുറത്തിറക്കിയ ബോധവത്കരണ കുറിപ്പിൽ, തൊഴിലുടമയുടെ തീരുമാനപ്രകാരമോ ജീവനക്കാരന്റെ തീരുമാനപ്രകാരമോ അല്ലെങ്കിൽ നിയമപ്രകാരം സ്വയമേവയോ തൊഴിൽ കരാർ അവസാനിക്കാമെന്ന് വ്യക്തമാക്കുന്നു.

തൊഴിലുടമയ്ക്ക് കരാർ അവസാനിപ്പിക്കാം

തൊഴിൽ നിയമം അനുവദിക്കുന്ന സാഹചര്യങ്ങളിൽ ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. ഓപ്പൺ-എൻഡ് തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ നിയമത്തിൽ പറയുന്ന മുൻകൂർ നോട്ടീസ് നൽകണം. കൂടാതെ, ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായാൽ നിയമാനുസൃതമായി ജീവനക്കാരനെ പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് കഴിയും.

അതേസമയം, പിരിച്ചുവിടൽ തീരുമാനം അന്യായമാണെന്നോ നിയമവിരുദ്ധമാണെന്നോ ജീവനക്കാരന് തോന്നുന്നുവെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 41, 44, 46 എന്നിവ പ്രകാരം നിയമപരമായി അത് ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും പിഎഎം അറിയിച്ചു.

ജീവനക്കാരനും ജോലി രാജിവെക്കാം

നിയമത്തിൽ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ച് ജീവനക്കാർക്കും തൊഴിൽ കരാർ അവസാനിപ്പിക്കാം.

ചില പ്രത്യേക സാഹചര്യങ്ങളിൽ മുൻകൂർ നോട്ടീസ് നൽകാതെ തന്നെ ജോലി ഉപേക്ഷിക്കാനും സേവനാവസാന ആനുകൂല്യങ്ങൾ (End of Service Benefits) ലഭിക്കാനും ജീവനക്കാർക്ക് അവകാശമുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെടുന്നത്:

  • തൊഴിലുടമ തൊഴിൽ കരാറിലോ നിയമത്തിലോ പറയുന്ന ബാധ്യതകൾ പാലിക്കാതിരിക്കുക.
  • തൊഴിലുടമ ജീവനക്കാരനെ ശാരീരികമായി ആക്രമിക്കുകയോ അപമാനിക്കുകയോ ചെയ്യുക.
  • ജോലി തുടരുന്നത് ജീവനക്കാരന്റെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ ഗുരുതരമായ ഭീഷണിയാകുക.

ഈ അവകാശങ്ങൾ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 48 പ്രകാരമാണ് നൽകിയിട്ടുള്ളത്.

കരാർ സ്വയമേവ അവസാനിക്കുന്ന സാഹചര്യങ്ങൾ

ചില പ്രത്യേക സാഹചര്യങ്ങളിൽ ഇരു കക്ഷികളുടെയും പ്രത്യേക നടപടികളില്ലാതെ തന്നെ തൊഴിൽ കരാർ സ്വയമേവ അവസാനിക്കുമെന്നും പിഎഎം വ്യക്തമാക്കി.

അത്തരം സാഹചര്യങ്ങൾ ഇവയാണ്:

  • ജീവനക്കാരന്റെ മരണം.
  • ജീവനക്കാരന് ജോലി ചെയ്യാൻ ആരോഗ്യപരമായി കഴിയില്ലെന്ന് തെളിയുക.
  • നിയമപ്രകാരം അനുവദിച്ച അസുഖാവധി കഴിഞ്ഞിട്ടും ജീവനക്കാരന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ തുടരുക.
  • സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുക.
  • തൊഴിലുടമയ്‌ക്കെതിരെ കോടതി അന്തിമ പാപ്പരത്ത വിധി പുറപ്പെടുവിക്കുക.

ഈ വ്യവസ്ഥകൾ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 49, 50 എന്നിവയുടെ പരിധിയിൽ വരുന്നതാണെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് മുമ്പ് തൊഴിലാളികളും തൊഴിലുടമകളും തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിയമപരമായ മാർഗനിർദേശം തേടണമെന്നും പിഎഎം നിർദേശിച്ചു.

കുവൈറ്റിന് നേരെ ഇറാന്റെ മിസൈല്‍ – ഡ്രോണ്‍ ആക്രമണം; എന്തിനും തയ്യാറെന്ന് കുവൈറ്റ് സൈന്യം

Kuwait Merlin Staff Editor — July 22, 2026 · 0 Comment

Kuwait Ministry

Missile and Drone Attacks ഇറാന്‍ കുവൈറ്റിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിവരികയാണ്. കുവൈറ്റിന്റെ വ്യോമ പ്രതിരോധ സേന ഈ മിസൈലുകളെ ആകാശത്തുവച്ച് തകര്‍ക്കുന്നുണ്ട്. സ്‌ഫോടന ശബ്ദം കേട്ട് ആരും പേടിക്കരുതെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യം പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കും ജല ശുദ്ധീകരണ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടക്കുന്നു. ചിലയിടങ്ങളില്‍ തീപിടുത്തം ഉണ്ടായെങ്കിലും ഉടന്‍ തന്നെ തീ അണച്ചു. മുന്‍കരുതല്‍ നടപടിയായി ചില വൈദ്യുതി യൂണിറ്റുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കുവൈറ്റ് മന്ത്രിസഭ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാന്‍ ഏതൊരു നടപടിയും എടുക്കാന്‍ കുവൈറ്റിന് അവകാശമുണ്ട്. ഇതിന് ഉത്തരവാദി ഇറാന്‍ മാത്രമായിരിക്കും എന്നും മന്ത്രിസഭ അറിയിച്ചു. ബഹ്റൈന്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെയും കുവൈറ്റ് എതിര്‍ത്തു. സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് കുവൈറ്റ് പിന്തുണ പ്രഖ്യാപിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതിയും വെള്ളവും ലാഭിക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുവൈറ്റ് സൈന്യം ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റില്‍ ഇത്ര പേരുടെ പൗരത്വം റദ്ദാക്കി; പൗരത്വ പരിശോധന കര്‍ശനം

Kuwait Merlin Staff Editor — July 22, 2026 · 0 Comment

citizenship 1

Kuwait Citizenship Revocation കുവൈറ്റില്‍ പൗരത്വ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 20 പേരുടെ പൗരത്വം കൂടി റദ്ദാക്കി. പൗരത്വ പരിശോധനയ്ക്കായുള്ള സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനം (നമ്പര്‍ 12/66 – 2026) രാജ്യത്തെ ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അല്‍യൗമില്‍’ പ്രസിദ്ധീകരിച്ചു.

1959-ലെ 15-ാം നമ്പര്‍ പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11-ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. രാജ്യത്തെ പൗരത്വ രേഖകള്‍ കൃത്യമായി പരിശോധിക്കുന്നതിനും നിയമവിരുദ്ധമായി പൗരത്വം നേടിയവരെ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമാണിത്. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ ഈ 20 വ്യക്തികള്‍ക്കും ഔദ്യോഗികമായി പൗരത്വം നഷ്ടമായി.  വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റില്‍ ചുട്ടുപൊള്ളുന്ന ചൂട്; താപനില 50 ഡിഗ്രിയോട് അടുക്കുന്നു, ജാഗ്രതാ നിര്‍ദ്ദേശം

Kuwait Merlin Staff Editor — July 22, 2026 · 0 Comment

Summer

Kuwait Heatwave Warning കുവൈറ്റ്: കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവില്‍ അനുഭവപ്പെടുന്ന അതിശക്തമായ ഉഷ്ണക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് അല്‍-അജീരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.

കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നത് കാഴ്ചപരിധി കുറയാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള കാറ്റ് തുറസ്സായ സ്ഥലങ്ങളില്‍ ശക്തമായ പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വേനല്‍ക്കാലത്തെ ഏറ്റവും കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും വാഹനയാത്രക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുകയും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. അന്തരീക്ഷത്തില്‍ പൊടി നിറയുന്നത് റോഡിലെ കാഴ്ചപരിധിയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അല്‍-അജീരി സയന്റിഫിക് സെന്റര്‍ ആവശ്യപ്പെട്ടു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പശ്ചിമേഷ്യൻ സംഘർഷം ; രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി… കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസം സർവീസില്ല

Kuwait Greeshma Staff Editor — July 22, 2026 · 0 Comment

FLIGHT

Kozhikode Kuwait Bahrain flights : കരിപ്പൂർ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള ചില വിമാന സർവീസുകൾക്ക് വീണ്ടും തടസ്സം നേരിട്ടു. ഖത്തർ എയർവേയ്സിന്റെ കോഴിക്കോട്–കുവൈത്ത്കോഴിക്കോട്–ബഹ്റൈൻ കണക്ഷൻ സർവീസുകൾ ഈ മാസം 19 വരെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സർവീസ് മുടക്കം രണ്ടുദിവസം കൂടി നീളാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

അതേസമയം, കൊച്ചിയിൽ നിന്ന് രാത്രി 10 മണിക്ക് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. എന്നാൽ ഇൻഡിഗോയും ഗൾഫ് എയർയും ബഹ്റൈനിലേക്കുള്ള രാവിലെ സർവീസുകൾ പതിവുപോലെ നടത്തി.

കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള കുവൈത്ത് എയർവേയ്സ് വിമാനവും സർവീസ് നടത്തി. എന്നാൽ രാവിലെ 5.10ന് ദോഹയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി.

ഇതിനിടെ, തിരുവനന്തപുരം–കുവൈത്ത് സർവീസ് നിലവിൽ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ ബന്ധപ്പെട്ട എയർലൈൻസിൽ നിന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിൽ മിസൈൽ, ഡ്രോൺ ഭീഷണി; വ്യോമ പ്രതിരോധം സജീവം, മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

Kuwait Greeshma Staff Editor — July 22, 2026 · 0 Comment

kuwait neww

കുവൈറ്റ് സിറ്റി: കുവൈറ്റിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി നേരിടുകയാണെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഇടപെടലിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

സാഹചര്യം പരിഗണിച്ച് രാജ്യമെമ്പാടും മുന്നറിയിപ്പ് സൈറണുകൾ സജീവമാക്കിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തിവരുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് കുവൈറ്റ് അധികൃതർ അഭ്യർഥിച്ചു.  വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾക്ക് നേരെ ആക്രമണം; തീപിടിത്തം, അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Kuwait Greeshma Staff Editor — July 22, 2026 · 0 Comment

kuwait 3

Kuwait power plant attack : കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളും ജലശുദ്ധീകരണ പ്ലാന്റുകളും തിങ്കളാഴ്ച വൈകുന്നേരം ആക്രമിക്കപ്പെട്ടതായി കുവൈറ്റിലെ വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന നമ്പർ 22 പ്രകാരം, ആക്രമണത്തെ തുടർന്ന് ചില കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായി. ജനറൽ ഫയർ ഫോഴ്‌സിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും സഹായത്തോടെ അടിയന്തര പ്രതികരണ സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും പൂർണമായും അണയ്ക്കുകയും ചെയ്തു.ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയായതായും, ബാധിച്ച കേന്ദ്രങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ അറ്റകുറ്റപ്പണികളും പുനരധിവാസ പ്രവർത്തനങ്ങളും ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വൈദ്യുതിയും ജലവിതരണവും തടസ്സമില്ലാതെ തുടരുന്നതിനും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുൻകരുതൽ നടപടിയുടെ ഭാഗമായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായും അധികൃതർ വ്യക്തമാക്കി.സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തിവരികയാണെന്നും, പുതിയ വിവരങ്ങൾ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

റോഡിൽ ഡിസിപ്ലിൻ മസ്റ്റ് ; കുവൈറ്റിൽ സജീവ സുരക്ഷാ പരിശോധന ; ഒരാഴ്ചക്കിടെ 23,567 ട്രാഫിക് നിയമലംഘനങ്ങൾ; 271 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait Greeshma Staff Editor — July 21, 2026 · 0 Comment

Kuwait Traffic Violations കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിനായി കുവൈറ്റ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 23,567 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.ജൂലൈ 13 മുതൽ 19 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 271 വാഹനങ്ങളും നാല് മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. വിവിധ കേസുകളിലായി 29 പേരെ ട്രാഫിക് കസ്റ്റഡിയിൽ എടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഒമ്പത് കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ഈ കാലയളവിൽ 927 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ 164 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റു.പരിശോധനയ്ക്കിടെ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. ലഹരിമരുന്ന് കൈവശം വെച്ച ഒരാളെയും ലഹരി ഉപയോഗിച്ച മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, താമസരേഖയുടെ കാലാവധി കഴിഞ്ഞ 35 പേരെയും, വിവിധ കേസുകളിൽ കോടതി തിരയുന്ന 36 പ്രതികളെയും കസ്റ്റഡിയിലെടുത്തു.

ഇതോടൊപ്പം, പോലീസ് തിരയുന്ന 26 വാഹനങ്ങളും പരിശോധനയ്ക്കിടെ കണ്ടെത്തി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *