
അബുദാബി: ഫുജൈറയിലേക്കുള്ള യാത്രക്കാർക്കായി എക്‌സ്‌ക്ലൂസീവ് ഓഫറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ഇത്തിഹാദ് റെയിൽ. ടിക്കറ്റ് ഉടമകൾക്ക് ഡിസ്‌കൗണ്ട് ഹോട്ടൽ താമസം, ഡൈനിംഗ്, സ്‌പാ സേവനം, എമിറേറ്റിലുടനീളം പങ്കെടുക്കുന്ന ഹോട്ടലുകളിൽ വിനോദ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഓഫറുകൾ പ്രഖ്യാപിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പങ്കെടുക്കുന്ന ഹോട്ടലുകളിൽ എത്തുമ്പോൾ സാധുതയുള്ള ഇത്തിഹാദ് റെയിൽ ടിക്കറ്റ് ഹാജരാക്കി റിഡീം ചെയ്യാം. ഡബിൾ ട്രീ ബൈ ഹിൽട്ടൺ ഫുജൈറ സിറ്റി, ഇന്റർ കോണ്ടിനെന്റൽ ഫുജൈറ റിസോർട്ട്, ലെ മെറിഡിയൻ അൽ അഖ ബീച്ച് റിസോർട്ട്, റാഡിസ്‌റ്റ്, റാഡിസ്‌റ്റ്, റാഡിസ്‌റ്റ്, റഡിസ്‌റ്റ്, ഹോട്ടൽ ട്രീ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ പ്രോപ്പർട്ടികളിൽ താമസം, ഭക്ഷണം, പാനീയങ്ങൾ, സ്‌പാ ചികിത്സകൾ, ഹോട്ടൽ സൗകര്യങ്ങൾ എന്നിവയിൽ 25 ശതമാനം വരെ കിഴിവുകൾ പ്രമോഷനിൽ ഉൾപ്പെടുന്നു.
ഫുജൈറ ബീച്ച് റിസോർട്ട്, ഫുജൈറ റൊട്ടാന റിസോർട്ട് & സ്‌പാ, ഗെവാൻ ഫുജൈറയുടെ റോയൽ എം ഹോട്ടൽ, അൽ ബഹാർ ഹോട്ടൽ & റിസോർട്ട് എന്നിവയും ഉൾപ്പെടുന്നു. പങ്കെടുക്കുന്ന ചില ഹോട്ടലുകൾ, കോംപ്ലിമെന്ററി റൂം അപ്‌ഗ്രേഡുകൾ, നേരത്തെയുള്ള ചെക്ക്-ഇൻ, ലേറ്റ് ചെക്ക്-ഔട്ട്, കുട്ടികൾക്ക് സൗജന്യ താമസവും ഭക്ഷണവും, കുളങ്ങളിലേക്കും ബീച്ചുകളിലേക്കുമുള്ള ഡിസ്‌കൗണ്ട് ആക്‌സസ്, ലഭ്യതയ്ക്കും വ്യക്തിഗത ഹോട്ടൽ നിബന്ധനകൾക്കും വിധേയമായി പ്രത്യേക മൾട്ടി-നൈറ്റ് സ്‌റ്റേ പാക്കേജുകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.
മൊത്തത്തിലുള്ള യാത്രാനുഭവം വർധിപ്പിക്കുന്നതിനൊപ്പം ഫുജൈറയുടെ ആതിഥ്യമര്യാദയും ടൂറിസം ഓഫറുകളും അനുഭവിച്ചറിയാൻ റെയിൽ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഇത്തിഹാദ് റെയിൽ പറഞ്ഞു. ലഭ്യതയ്ക്ക് വിധേയമായി ഓഗസ്‌റ്റ് 31 വരെ ചില പ്രമോഷനുകൾ നടക്കുന്നു. കിഴിവുകൾ സ്വന്തമാക്കാൻ യാത്രക്കാർ സാധുവായ എത്തിഹാദ് റെയിൽ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
എത്തിഹാദ് റെയിൽ
ചരക്കുസേവനങ്ങൾ നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ ജൂൺ 30നാണ് പാസഞ്ചർ യാത്രാ സർവീസുകൾ ആരംഭിച്ചത്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്‌റ്റേഷനിൽ നിന്ന് ഫുജൈറയിലെ അൽ ഹിലാൽ സിറ്റിയിലേക്ക് ഉദ്ഘാടന റൂട്ട് ബന്ധിപ്പിച്ചുകൊണ്ട് ആയിരുന്നു കന്നി യാത്ര. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യുഎഇയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് തന്നെയായിരുന്നു ഇത്.
കൂടുതൽ റൂട്ടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിലാണ്. 2026 സെപ്റ്റംബർ 30 ന് ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്സ് (ദുബായ്), അൽ ദൈദ് (ഷാർജ), 2026 ഡിസംബർ 30 ന് അൽ ദഫ്ര, 2027 മാർച്ച് 30 ന് ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റി എന്നിവിടങ്ങളിൽ തുടർന്നുള്ള സ്‌റ്റേഷനുകൾ തുറക്കാൻ ആർടിഎ പദ്ധതിയിട്ടിട്ടുണ്ട്.
പ്രവാസികളെ ഈ യുഎഇയിൽ ഈ സ്ഥലങ്ങളിൽ പുതിയ ഫ്ലാറ്റ് എടുക്കുന്നവർക്ക് വൻ ലാഭം;വാടക നിരക്ക് കുത്തനെ താഴേക്ക്
UAE July 10, 2026

യുഎഇ: യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങൾ. 2026 ലെ ലേറ്റസ്റ്റ് പ്രോപ്പർട്ടി ഫൈൻഡർ ഡാറ്റ അനുസരിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ അട്ടിമറികൾ നടന്നതായി വ്യക്തമാക്കുന്നു. അബുദാബിയിലെയും ഷാർജയിലെയും ചില ഏരിയകളിൽ വാടക നിരക്കുകൾ കുത്തനെ ഇടിയുമ്പോൾ അജ്മാനിൽ വാടക നിരക്കുകൾ 57 ശതമാനം വരെ ഒറ്റയടിക്ക് വർധിച്ചിരിക്കുകയാണ്.
ഇതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചർച്ചകൾ തുടരുകയാണ്. അബുദാബിയിൽ നേരത്തെ വൺ ബെഡ്‌റൂം ഫ്ലാറ്റിനൊക്കെ വൻ തുക വാടകയുണ്ടായിരുന്ന പ്രീമിയം ലൊക്കേഷനുകളിലാണ് ഇപ്പോൾ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ അത്ഭുതപെടുത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2026 ൽ അൽ റീം ദ്വീപിൽ 13.3 ശതമാനവും, യാസ് ദ്വീപിൽ 10.5 ശതമാനവും വാടകയും കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ചെറിയ കുറവല്ല മറിച്ച് വൻ വീഴ്ചയാണ് എന്നാണ് പറയുന്നത്. കൂടാതെ പ്രവാസികൾ ഏറെയുള്ള അബുദാബി കോർണിഷിലും അൽ റഹ ബീച്ചിലും 1 BHK ഫ്ലാറ്റുകൾക്ക് 8.4 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന അൽ ഖാലിദിയ, അൽ മുസഫ എന്നിവിടങ്ങളിലും 5.6 ശതമാനം മുതൽ 6 ശതമാനം വരെയാണ് വാടകയിൽ ഇളവ് വന്നിട്ടുള്ളത്. ഈ മേഖലകളിൽ പുതിയ ഫ്ലാറ്റുകളും റെസിഡൻഷ്യൽ പ്രോജക്ടുകളും വൻതോതിൽ വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായത്.
എന്നാൽ മുസഫ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികൾക്ക് താങ്ങാനാവുന്ന ഫ്ലാറ്റുകൾ ഈ വിലയിടിവിനെ ഒരു പരിധി വരെ വലിയ മാറ്റമില്ലാതെ തുടരുന്നു. ഇനിയും ഈ മാറ്റം തുടർന്നാൽ അബുദാബി വിപണി വാടകക്കാരെ സംബന്ധിച്ച് കുറച്ചുകൂടി അനുകൂലമാകും. ഷാർജയിൽ വാടക വിപണിയിലും ചെറിയ ചാഞ്ചാട്ടങ്ങൾ കാണാം.
ഇവിടെ വാടക കുറയുമ്പോൾ മറ്റ് ചിലയിടങ്ങളിൽ കൂടുന്നതായാണ് കാണുന്നത്. 2026 ൽ യുഎഇയിൽ തന്നെ ഏറ്റവും വലിയ വാടകയിടിവ് രേഖപ്പെടുത്തിയത് ഷാർജയിലെ അൽ ഖാനിലാണ്. വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം എന്ന റെക്കോർഡ് ഇടിവാണ് വന്നിരിക്കുന്നത്.
അൽ താവൂനിൽ 11.8 ശതമാനം വരെ വാടക കുറഞ്ഞു. എന്നാൽ പ്രവാസികൾ ധാരാളമുള്ള അൽ ഖാസിമിയയിൽ 8.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അൽ ഖാൻ തീരദേശങ്ങളിലെ ചെറിയ യൂണിറ്റുകൾക്ക് വില ഇടിഞ്ഞപ്പോൾ, അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയിൽ നേരിയ വർധനവോ അല്ലെങ്കിൽ വലിയ മാറ്റമോ ഉണ്ടായില്ല.
അബുദാബിയിലെ പ്രീമിയം ദ്വീപുകളിലോ ഷാർജയിലെ തീരദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ പുതിയ റൂം എടുക്കാനും നിലവിലെ വാടക കരാറുകൾ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ ആവശ്യപ്പെടാനും പറ്റിയ നല്ല സമയം കൂടിയാണിത്. ഇനി അജ്മാനിലാണ് നിങ്ങളുടെ താമസമെങ്കിൽ ചെറിയ ബഡ്ജറ്റ് റൂമുകൾക്ക് വലിയ തുക നൽകേണ്ടി വരുന്ന അവസ്ഥയാണ് എന്ന കാര്യം കൂടെ ഓർക്കണം.