Etihad Rail Passenger Charter ടിക്കറ്റ് ഉണ്ടായിട്ട് കാര്യമില്ല ; നിങ്ങളെ ഇത്തിഹാദ് റെയിലിൽ നിന്ന് പുറത്താക്കിയേക്കാം, ഈ നിയമങ്ങൾ അറിയാതെ പോയാൽ

Etihad Rail Passenger Charter അബുദാബി: യുഎഇയിലെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി പുതിയ പാസഞ്ചർ ചാർട്ടർ പുറത്തിറക്കി. ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ, ചട്ടങ്ങൾ ലംഘിക്കുന്ന യാത്രക്കാരെ ആവശ്യമായ സാഹചര്യങ്ങളിൽ ട്രെയിനിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

റെയിൽവേ ജീവനക്കാരുടെയോ അധികൃത ഉദ്യോഗസ്ഥരുടെയോ നിർദ്ദേശങ്ങൾ എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ചാർട്ടറിൽ പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് സഹകരിക്കാതിരിക്കൽ, നിരോധിത വസ്തുക്കൾ കൈവശം വയ്ക്കൽ, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം, ജീവനക്കാരുടെ നിർദ്ദേശങ്ങൾ അവഗണിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ യാത്ര അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയോ ട്രെയിനിൽ നിന്ന് പുറത്താക്കുകയോ ചെയ്യാം.

സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെയും ബാഗേജുകളുടെയും സുരക്ഷാ പരിശോധനകൾ ആവശ്യാനുസരണം നടത്തുമെന്നും കമ്പനി അറിയിച്ചു. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വസ്തുക്കൾ കണ്ടെത്തിയാൽ അവ പിടിച്ചെടുക്കുകയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്യും.

ട്രെയിനിലോ ഇത്തിഹാദ് റെയിൽ ബസുകളിലോ യാത്ര ചെയ്യാൻ സാധുവായ ടിക്കറ്റ് നിർബന്ധമാണെന്നും കമ്പനി ഓർമ്മിപ്പിച്ചു. ശരിയായ തീയതി, സമയം, യാത്രക്കാരന്റെ പേര് എന്നിവ ഉൾക്കൊള്ളുന്ന, മുമ്പ് ഉപയോഗിക്കാത്ത ടിക്കറ്റുകൾ മാത്രമേ സാധുവായി പരിഗണിക്കൂ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് അധിക നിരക്കിൽ പുതിയ ടിക്കറ്റ് വാങ്ങേണ്ടിവരും.

ട്രെയിൻ സർവീസ് 30 മിനിറ്റോ അതിലധികമോ വൈകിയാൽ യാത്രക്കാർക്ക് യാത്ര റദ്ദാക്കി പൂർണ തുക തിരികെ വാങ്ങാനോ മറ്റൊരു സർവീസിലേക്ക് മാറ്റാനോ അവസരം നൽകുമെന്നും ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. സർവീസ് റദ്ദാക്കിയാലും യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യം ഒരുക്കാൻ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.

പാസഞ്ചർ ചാർട്ടറിന്റെ ലക്ഷ്യം എല്ലാ യാത്രക്കാർക്കും സുരക്ഷിതവും ക്രമബദ്ധവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണെന്നും, യുഎഇയുടെ ദേശീയ റെയിൽ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണിതെന്നും അധികൃതർ വ്യക്തമാക്കി.

മാമ്പഴമേ… മാമ്പഴമേ…” സർവകാല റെക്കോർഡ് വിലയിലും പാകിസ്താനി മാമ്പഴത്തിന് ആരാധകർ കൂടുന്നു!കാരണം ഇതാണ്

UAE Nazia Staff Editor — July 7, 2026 · 0 Comment

468250

യുഎഇയില്‍ പാകിസ്ഥാനി മാമ്പഴത്തിന് വില റെക്കോഡ് തിരുത്തി കുറിച്ച് കുതിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ ഏകദേശം 20 ശതമാനത്തോളം വര്‍ധനയാണ് ഇത്തവണ മാമ്പഴ വിലകളില്‍ നേരിട്ടിരിക്കുന്നത്. പാകിസ്താനിലെ മോശം കാലാവസ്ഥ കാരണം വിളവെടുപ്പ് വൈകിയതും മൊത്തം ഉല്‍പ്പാദനത്തില്‍ ഉണ്ടായ 20 മുതല്‍ 30 ശതമാനം വരെയുള്ള വന്‍ കുറവും വിപണിയിലെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

വിമാന-കപ്പല്‍ ഗതാഗത ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും വില കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സര്‍വകാല റെക്കോഡിലേക്ക് മാമ്പഴ വില എത്തിയിട്ടും ഡിമാന്‍ഡിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് യുഎഇയിലെ വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി 3 മുതല്‍ 3.5 കിലോഗ്രാം വരെയുള്ള സിന്ധ്രി ഇനം മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടിക്ക് 40 മുതല്‍ 45 ദിര്‍ഹം വരെയായിരുന്നു സാധാരണ ഈടാക്കിയിരുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

എന്നാല്‍ ഇത്തവണ ഈ ജനപ്രിയ ഇനത്തിന്റെ വില 50 ദിര്‍ഹത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇതോടൊപ്പം കൂടുതല്‍ ഉയര്‍ന്ന പ്രീമിയം ഇനങ്ങളായ ചൗന്‍സ, അന്‍വര്‍ റാതോള്‍ എന്നിവയുടെ വില മുന്‍വര്‍ഷത്തെ 60-65 ദിര്‍ഹത്തില്‍ നിന്ന് ഇത്തവണ പെട്ടിക്ക് 70 ദിര്‍ഹത്തിന് മുകളിലേക്ക് ഉയരുകയുണ്ടായി. പാകിസ്താനില്‍ നിന്ന് യുഎഇയിലേക്ക് പഴവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇത്തവണ വന്‍തോതിലുള്ള ഗതാഗത ചെലവുകളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.

പാകിസ്താനില്‍ നിന്ന് വിമാന മാര്‍ഗമുള്ള കയറ്റുമതി കൂലി കിലോഗ്രാമിന് 350 പാകിസ്താനി രൂപയില്‍ നിന്ന് ഇത്തവണ 500 പാകിസ്താനി രൂപയായി കുതിച്ചുയര്‍ന്നു. സീസണിന്റെ പ്രാരംഭ ഘട്ടത്തില്‍ വിമാനങ്ങള്‍ കുറവായിരുന്നതും ലഭ്യമായ ചരക്കുസ്ഥലം പരിമിതമായിരുന്നതും കാരണം വിമാന മാര്‍ഗം വേഗത്തിലെത്തിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ഇത്തരം പ്രീമിയം മാമ്പഴങ്ങള്‍ക്ക് ഇറക്കുമതി ചെലവ് വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായി.

ദുബായിലെ പ്രമുഖ പാകിസ്താനി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ പറയുന്നത് പ്രകാരം അവരുടെ പത്തോളം ശാഖകളിലായി ആഴ്ചയില്‍ 40,000 മുതല്‍ 45,000 കിലോഗ്രാം വരെ മാമ്പഴമാണ് നിലവില്‍ വിറ്റഴിക്കുന്നത്. കറാച്ചി, ലാഹോര്‍, മുല്‍ട്ടാന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് വിമാന മാര്‍ഗം കൃത്യസമയത്ത് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനാണ് അവര്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത്.

കുടുംബത്തെ രക്ഷിക്കാൻ യുഎഇയിലേക്ക്; രണ്ട് മാസത്തിനുശേഷം മടങ്ങിയെത്തിയത് ചേതനയറ്റ ശരീരം… കണ്ണീരിൽ കുടുംബം;ഒടുവിൽ കാരുണ്യത്തിന്റെ തണലായി ആ കൈകളെത്തി

UAE July 7, 2026

468243

ദുബായ്/ന്യൂഡൽഹി∙ വിധി കവർന്ന പ്രിയപ്പെട്ടവരുടെ വേർപാടിൽ പകച്ചുനിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി മലയാളി സംരംഭകൻ. ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ വീടുകളിലേക്ക് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ധനസഹായം അദ്ദേഹത്തിന്റെ പ്രതിനിധികളെത്തി നേരിട്ട് കൈമാറി.

ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്കും 26 ലക്ഷം രൂപ വീതമാണ് നൽകുന്നത്. ഇതിന് പുറമെ കുട്ടികളുടെ തുടർപഠനത്തിനുള്ള സഹായവും ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ട ആറ് ഇന്ത്യക്കാരുടെയും ഒരു ശ്രീലങ്കൻ പൗരന്റെയും വീടുകളിലാണ് പ്രതിനിധി സംഘം നേരിട്ടെത്തിയത്. ഇന്ത്യൻ തൊഴിലാളികളുടെ ജന്മനാടായ തെലങ്കാനയിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിലായിരുന്നു ആദ്യഘട്ട സന്ദർശനം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തെലങ്കാനയിലെ ജഗ്തിയാൽ സ്വദേശിയായ സലീം സയ്യിദ് ഹുസൈൻ വെറും രണ്ടര മാസം മുൻപാണ് വിദേശത്തെത്തിയത്. സലീമിന്റെ വേർപാടോടെ രോഗബാധിതനായ മകനടക്കമുള്ള കുട്ടികളുടെ പഠനവും മൂത്ത മകളുടെ വിവാഹാലോചനകളും വഴിമുട്ടിയ അവസ്ഥയിലാണ്. ആദ്യമായി വിദേശത്തെത്തി ഏഴുമാസം തികയും മുൻപേ മരണം കവർന്ന തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യയുടെയും, നിർമൽ ജില്ലക്കാരനായ അബ്ദുൽ റഫീഖിന്റെയും കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ഈ സഹായം താങ്ങായി. ഒൻപത് വർഷം മുൻപ് നാട്ടിലുണ്ടായ റോഡപകടത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട അബ്ദുൽ റഫീഖിന്റെ വയോധികനായ പിതാവിന് ഈ മകന്റെ വിയോഗം ഏൽപ്പിച്ച ആഘാതം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഉത്തർപ്രദേശിലെ മൗ സ്വദേശിയായ മർക്കണ്ഡേയ ചൗഹാന്റെ വസതിയിൽ പ്രതിനിധികളെത്തിയപ്പോൾ ഡോ. ഷംഷീർ വിഡിയോ കോളിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ചു. മർക്കണ്ഡേയ ചൗഹാന്റെ മകൾ അങ്കിത നഴ്സിങ് പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കുട്ടിയുടെ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പഠനം കഴിഞ്ഞാലുടൻ വിദേശത്ത് ജോലി ലഭ്യമാക്കാനുള്ള സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കുടുംബത്തിന്റെ നല്ല നാളേക്കായി രണ്ടുമാസം മുൻപ് വിദേശത്തേക്ക് തിരിച്ച് മൺമറഞ്ഞുപോയ മൗ സ്വദേശി അബ്ദുൽ റഷീദ്, അമ്മയ്ക്കും സഹോദരിമാർക്കും തണലാകാൻ പോയി ഒടുവിൽ ശവപ്പെട്ടിയായി മടങ്ങിയെത്തിയ ബിജ്നോർ സ്വദേശി മുഹമ്മദ് സാഖിബ് എന്നിവരുടെ വീടുകളിലും സങ്കടക്കടലിരമ്പി. ഇന്ത്യൻ കുടുംബങ്ങൾക്ക് പുറമെ, കൊളംബോയിലുള്ള ശ്രീലങ്കൻ പൗരൻ സാമുവൽ രംഗസാമിയുടെ വീട്ടിലും പ്രതിനിധികളെത്തി ധനസഹായം കൈമാറി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാമുവലിന്റെ വേർപാടിൽ ഭാര്യയും മകളും ഇപ്പോഴും നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല.

അപകടത്തിൽ പരുക്കേറ്റ മലയാളി ഉൾപ്പെടെയുള്ള 9 പേർക്കും സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ പരുക്കിന്റെ തീവ്രതയും ചികിത്സാ ആവശ്യങ്ങളും മുൻനിർത്തിയാണ് സഹായം കൈമാറിയത്. പരുക്കേറ്റവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മൂന്നുപേരും, രാജസ്ഥാനിൽ നിന്നുള്ള രണ്ടുപേരും, കേരളം, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പടെ എട്ട് ഇന്ത്യക്കാരാണുള്ളത്. ഒരാൾ നേപ്പാൾ സ്വദേശിയാണ്. ഇവരിൽ നാലുപേർക്ക് നിലവിൽ വിദേശത്തുവച്ചുതന്നെ സഹായം ലഭ്യമാക്കി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group