ലഹരിക്കെതിരെ ഘോരഘോര പ്രസംഗം; അബദ്ധത്തിൽ സ്വന്തം ലഹരി ലൈവിൽ പുറത്ത്;മലയാളി വ്ലോഗർ യുഎഇയിൽ അറസ്റ്റിൽ

466266

ഷാർജ∙ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. എന്നാൽ, ഷാർജ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘കിക്ക്’ വഴി ലൈവിലായിരിക്കെ, മുന്നിലിരുന്ന ലാപ്ടോപ്പിൽ അബദ്ധത്തിൽ വിരലമർന്നാണ് ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തായതെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജ പൊലീസ് ഇയാളെ അതിവേഗം പിന്തുടർന്ന് പിടികൂടിയത്.

മുഖംമൂടി അഴിഞ്ഞത് സ്വന്തം ലൈവിലൂടെ
ബെംഗളൂരുവിൽ മലയാളികളെ കെണിയിൽപ്പെടുത്തുന്ന ലഹരിമാഫിയക്കെതിരെ ‘എന്റെ കാസറ്റ്’ എന്ന പേജിലൂടെ വിഡിയോകൾ ചെയ്താണ് ഹക്കീം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്. ലഹരിക്കെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു വ്ലോഗിങ്. എന്നാൽ, ലഹരിസംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് സ്വന്തം ലൈവിലൂടെ തന്നെ ലഹരി ഉപയോഗം ലോകം കണ്ടതും മുഖംമൂടി അഴിഞ്ഞതും. സമൂഹമാധ്യമ സ്വാധീനം ഉപയോഗിച്ച് സിനിമാ അഭിനേതാക്കളെയും പ്രമുഖരെയും ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയതായും ഇയാൾക്കെതിരെ ആക്ഷേപമുണ്ട്. മതിയായ തെളിവുകളില്ലാതെ ലൈവിലൂടെ നിരപരാധികളെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

∙ കേരളത്തിലും ഒട്ടേറെ കേസുകൾ
നാട്ടിലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുൽ ഹക്കീം. ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ പൊലീസ് ജീപ്പ് ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

കൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള അടിക്കുറിപ്പുകളോടെ തന്നെ അപമാനിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിനിയായ യുവതിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കർണാടകയിലടക്കം വിവിധ സൈബർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. യുഎഇയിലെ കടുത്ത ലഹരിവിരുദ്ധ നിയമപ്രകാരം പിടിയിലായ അബ്ദുൽ ഹക്കീമിനെതിരെ കടുത്ത നിയമനടപടികളുണ്ടാകുമെന്നാണ് സൂചന.

നാട്ടിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ,ഓണം ദീപാവലി, ക്രിസ്മസ് യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; ‘എക്സ്പ്ലോർ മോർ’ മെഗാ സെയിൽ തുടങ്ങി പ്രമുഖ എയർലൈൻ

UAE July 6, 2026

466258
Oplus_16908288

യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്കും മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ‘Xplore More’ ഫെയർ സെയിൽ ആരംഭിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

2026 ജൂലൈ 5 മുതൽ ജൂലൈ 9 വരെയാണ് ഈ ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ ജൂലൈ 5 മുതൽ തന്നെ ഓഫർ ലഭ്യമായിത്തുടങ്ങി. മറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ജൂലൈ 6 മുതൽ ലഭ്യമാകും.

ഈ ഓഫറിലൂടെ എടുക്കുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2027 മാർച്ച് 27 വരെ യാത്ര ചെയ്യാവുന്നതാണ്. സ്കൂൾ അവധിക്കാലം, ഓണം, ദീപാവലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ഉത്സവ സീസണുകളിലെ യാത്രകൾക്ക് ഇത് പ്രയോജനപ്പെടും.

പ്രധാന ആനുകൂല്യങ്ങൾ:

തിരഞ്ഞെടുത്ത ലൈറ്റ് (Lite), വാല്യൂ (Value) ഫെയറുകളിൽ 15 ശതമാനം വരെ ഇളവ് ലഭിക്കും.

എയർലൈൻ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ യാതൊരുവിധ കൺവീനിയൻസ് ഫീസും (Zero convenience fees) ഈടാക്കില്ല.

യാത്രക്കാരുടെ പ്ലാനുകളിൽ മാറ്റമുണ്ടായാൽ ഒരു തവണ സൌജന്യമായി യാത്രാ തീയതി മാറ്റാൻ (Complimentary date change) അവസരമുണ്ട്.

ടാറ്റാ ന്യൂപാസ് (Tata NeuPass) അംഗങ്ങൾക്ക് ബുക്കിങ്ങിൽ 500 രൂപ വരെ അധിക ഡിസ്കൗണ്ടും 8% വരെ ന്യൂകോയിനുകളും (NeuCoins) ലഭിക്കും.

പുതിയ യു.എ.ഇ റൂട്ടുകൾ: അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ച നവി മുംബൈ – അബുദാബി, ഗുവാഹത്തി – അബുദാബി, ഗുവാഹത്തി – ദുബായ് എന്നീ പുതിയ സർവീസുകൾക്കും ഈ ഓഫറുകൾ ബാധകമാണ്.

സീറ്റുകൾ പരിമിതമായതിനാൽ ഒക്കേഷൻ യാത്രകൾ പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് എത്രയും വേഗം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ഉറപ്പാക്കാൻ ഈ ഓഫർ സഹായിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group