കുട്ടികൾക്ക് സൗജന്യ യാത്രയും കോംബോ ഓഫറും; മുതിർന്നവർക്ക് വൻ ഇളവുകൾ, ഇത്തിഹാദ് റെയിൽ ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു

rail

ദുബായ്: യുഎഇയുടെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതി ഇത്തിഹാദ് പാസഞ്ചർ റെയിൽ സർവീസ് ഈ മാസം തന്നെ ആരംഭിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ നൽകുന്നതായി അറിയിച്ചു. പ്രാരംഭ ഓഫർ എന്ന നിലയിലാണ് സ്റ്റാൻഡേർഡ് നിരക്കുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദാബിയെയും ഫുജൈറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ റൂട്ടാണ് ജൂൺ 30 ന് ആരംഭിക്കുക. കൂടാതെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു. ഉദ്ഘാടന ദിവസത്തേക്കുള്ള ടിക്കറ്റുകൾ പൂർണ്ണമായും വിറ്റു കഴിഞ്ഞു.

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷൻ വരെയുള്ള യാത്രയ്ക്ക് വെറും 1 മണിക്കൂർ 45 മിനിറ്റ് മാത്രമേ സമയം എടുക്കുകയുള്ളൂ.

ഓരോ പ്രായത്തിലുള്ള യാത്രക്കാർക്കായും ഇത്തിഹാദ് റെയിൽ പ്രത്യേകം തരംതിരിച്ച നിരക്കുകളാണ് തീരുമാനിച്ചിട്ടുള്ളത്. മുതിർന്നവർക്കായി കംഫർട്ട് ക്ലാസിൽ സിംഗിൾ വൺവേ ടിക്കറ്റിന് നിലവിൽ 55 ദിർഹമാണ് വില എന്നാൽ ഇത് യഥാർത്ഥ നിരക്കായ 109 ദിർഹത്തിൽ നിന്നാണ് കുറച്ചിരിക്കുന്നത്.

പ്രീമിയം ക്ലാസിൽ യഥാർത്ഥ വില 239 ദിർഹമാണ് എന്നാൽ ടിക്കറ്റ് നിരക്ക് 120 ദിർഹമായി കുറച്ചിരിക്കുകയാണ്. കൂടാതെ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല കാരണം അവർ ഒരു മുതിർന്ന വ്യക്തിക്കൊപ്പം തന്നെ യാത്ര ചെയ്യണമെന്നാണ് നിയമം.

കംഫർട്ട് ക്ലാസ് കോംബോയിൽ മുതിർന്ന ആളുടെ ടിക്കറ്റിനൊപ്പം കുട്ടിയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പേർക്ക് ഒരുമിച്ച് വൺവേ യാത്രയ്ക്ക് 83 ദിർഹം മാത്രമാണ് നിരക്ക് വരിക. ഇനി പ്രീമിയം ക്ലാസ് കോംബോയിൽ പ്രീമിയം ക്ലാസിൽ ഈ നിരക്ക് യഥാർത്ഥ വിലയായ 359 ദിർഹത്തിൽ നിന്ന് കുറച്ച് 180 ദിർഹമായും തീരുമാനിച്ചു.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ മടിയിൽ ഇരിക്കുന്നതിനാൽ യാത്ര പൂർണ്ണമായും സൗജന്യമാണ്. ഇവർക്ക് പ്രത്യേക സീറ്റ് ആവശ്യമില്ല. അതിനാൽ മുതിർന്നയാൾക്ക് ഒരു കുട്ടിയെ ഇത്തരത്തിൽ സൗജന്യമായി കൂട്ടാം. എന്നാൽ ഒന്നിലധികം കുട്ടികളുമായി യാത്ര ചെയ്യുകയാണെങ്കിൽ ഓരോ അധിക കുട്ടിക്കും പ്രത്യേക ചൈൽഡ് ടിക്കറ്റ് എടുക്കേണ്ടി വരും.

60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് നിരക്കിൽ വലിയ ഇളവുകൾ നൽകി വരുന്നു. കംഫർട്ട് ക്ലാസിൽ 88 ദിർഹത്തിന്റെ ടിക്കറ്റിന് പകരം 44 ദിർഹം മാത്രം നൽകിയാൽ മതി. പ്രീമിയം സീറ്റിംഗ് നിരക്ക് 192 ദിർഹമാണ് എന്നാൽ 96 ദിർഹത്തിന് ടിക്കറ്റ് എടുക്കാം. ഭിന്നശേഷിക്കാർക്കും വീൽചെയർ ഉള്ളവർക്കും ട്രെയിനിൽ പ്രത്യേക സ്ഥലങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

അതേസമയം ഇത്തിഹാദ് റെയിൽ വെബ്‌സൈറ്റ് അലെങ്കിൽ മൊബൈൽ ആപ്പ്, സ്റ്റേഷൻ ടിക്കറ്റ് മെഷീനുകൾm കസ്റ്റമർ കോൺടാക്റ്റ് സെന്റർ എന്നിവ വഴി ടിക്കറ്റുകൾ മാറ്റാനോ റദ്ദാക്കാനോ സാധിക്കും. എന്നാൽ ഒരു തവണ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ പിന്നീട് യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും മാറ്റാൻ സാധിക്കില്ല.

കൂടാതെ ടിക്കറ്റ് പുതുക്കുമ്പോൾ പുതിയ യാത്രാ ചെലവ് കൂടുതലാണെങ്കിൽ നിരക്കിൽ വ്യത്യാസം വരം ആ തുക യാത്രക്കാരൻ തന്നെ നൽകണം. ഒപ്പം ചെലവ് കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകില്ല എന്ന കാര്യം കൂടെ യാത്രക്കാർ ശ്രദ്ധിക്കണമെന്നും മാർഗനിർദേശത്തിൽ അധികൃതർ അറിയിച്ചു.

യുഎഇയിൽ മിസൈൽ ആക്രമണ ജാഗ്രതയുമായി എമർജൻസി അലേർട്ട് വന്നോ? സംഭവിച്ചതെന്ത്?അഭ്യന്തര മന്ത്രാലയം പറയുന്നു

UAE June 26, 2026

449871

ദുബായ്∙ യുഎഇയിൽ ഇന്ന് വൈകിട്ട് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ ജാഗ്രതയുമായി ബന്ധപ്പെട്ട് അടിയന്തര സന്ദേശം (എമർജൻസി അലേർട്ട് ) എത്തിയ സംഭവം സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. സന്ദേശം അവഗണിക്കാമെന്നും രാജ്യത്ത് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന് വൈകിട്ട് 5.20 നാണ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുന്ന തരത്തിലുള്ള അടിയന്തര ജാഗ്രതാ സന്ദേശം എത്തിയത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സാഹചര്യങ്ങൾ പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് ലഭിച്ച ജാഗ്രതാ നിർദേശം അവഗണിക്കണമെന്നും ജനങ്ങൾക്ക് സാധാരണ രീതിയിലുള്ള ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവാണ് സന്ദേശം അയക്കാൻ ഇടയാക്കിയതെന്നാണ് സൂചന.

അറിഞ്ഞോ???ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും ; കാരണം ഇതാണ്; ന്ദർശകർക്ക് മുന്നറിയിപ്പ്

UAE June 26, 2026

448685

ദുബൈ: ഈ വർഷമാദ്യം മിഡിൽ ഈസ്റ്റിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ശേഷം ദുബൈയിലെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഹോട്ടൽ മുറി നിരക്കുകൾ പ്രതിസന്ധിക്ക് മുൻപുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് മാറുന്നതിന് മുൻപ് തന്നെ സന്ദർശകർ ദുബൈയിലേക്ക് തിരിച്ചെത്തണമെന്ന് ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാരായ അക്കോർ (Accor) വ്യക്തമാക്കുന്നു. എയർലൈൻ സർവീസുകൾ പഴയപടിയാകുന്നതും പ്രമുഖ അന്താരാഷ്ട്ര പരിപാടികൾ പുനരാരംഭിക്കുന്നതും ദുബായിലേക്ക് വിദേശസഞ്ചാരികളെ വീണ്ടും ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം മാർച്ചിൽ ലഭ്യമായ ഓരോ മുറിയിലുമുള്ള യുഎഇ ഹോട്ടലുകളുടെ വരുമാനം 53 ശതമാനം വരെ കുറഞ്ഞിരുന്നു. ഇതിനെ മറികടക്കാൻ ഹോട്ടലുകൾ നിലവിൽ നിരവധി ആകർഷകമായ ഇളവുകളും പാക്കേജുകളും നൽകുന്നുണ്ട്. എന്നാൽ ഈ വിലക്കുറവ് താല്ക്കാലികം മാത്രമായിരിക്കുമെന്നും താമസിയാതെ തന്നെ നിരക്കുകൾ പഴയപടി ഉയരുമെന്നും അക്കോർ മാനേജ്മെന്റ് ഓർമ്മിപ്പിച്ചു.

യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷങ്ങൾ സൃഷ്ടിച്ച താൽക്കാലിക പ്രതിസന്ധികൾ ദുബൈയുടെ ദീർഘകാല ടൂറിസം തന്ത്രങ്ങളെ ബാധിച്ചിട്ടില്ല. ദുബൈ സർക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക ലക്ഷ്യമായ ‘D33’ പ്ലാനുകളിൽ യാതൊരു മാറ്റവുമില്ലെന്ന് ദുബൈ ടൂറിസം (DET) സിഇഒ ഇസ്സാം കാസിം വ്യക്തമാക്കി.

ഫെയർമോണ്ട്, മൂവൻപിക്ക്, റാഫിൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ അക്കോർ ഗ്രൂപ്പും മിഡിൽ ഈസ്റ്റിലെ തങ്ങളുടെ വൻ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ മേഖലയിൽ 380-ലധികം ഹോട്ടലുകളുള്ള കമ്പനി 2030-ഓടെ തങ്ങളുടെ ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *