ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഒമാന്റെ നീക്കം; ഗൾഫ് രാഷ്ട്രങ്ങളെയും യുഎസിനെയും ഒമാൻ തനിച്ചു വെല്ലുവിളിക്കുമോ?

450608

മസ്‌കത്ത് : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഫീസ് ഈടാക്കുന്നത് പരിഗണിക്കുന്നതായി ഒമാൻ സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പ്രതിനിധികൾക്ക് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

മലിനീകരണ നിയന്ത്രണം, നാവിഗേഷൻ സഹായം തുടങ്ങിയ സേവനങ്ങൾക്കായി ഫീസ് ഈടാക്കുന്നതിനെക്കുറിച്ചാണ് ഒമാൻ ആലോചിക്കുന്നത്. എന്നാൽ ഈ ഫീസ് നിർബന്ധിതമായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹോർമുസ് കടലിടുക്കിന്റെ പ്രവർത്തനം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ഒമാൻ വ്യക്തമാക്കിയതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിക്കുമെന്ന് ഒമാൻ ഉറപ്പുനൽകുന്നുണ്ടെങ്കിലും, ഈ നീക്കം അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് അറബ് രാജ്യങ്ങൾ എന്നിവരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.

 വിഷയത്തിൽ തിങ്കളാഴ്ച പാരീസിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ ചർച്ച നടത്തും. സമുദ്രപാതകളുടെ സുരക്ഷയും, ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ യാത്രയും ചർച്ചയിൽ പ്രധാന വിഷയമാകും.

ഇറാനുമായുള്ള ഒമാന്റെ അടുപ്പം 

ഇറാനുമായുള്ള ഒമാന്റെ അടുത്ത ബന്ധവും ഈ സാഹചര്യത്തിൽ ചർച്ചയാകുന്നുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇറാനുമായും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, കടലിടുക്കിൽ ടോളോ ഫീസോ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നതായി നേരത്തെ ഒമാനും അമേരിക്കയും ഗൾഫ് സഹകരണ കൗൺസിലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് സഊദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ടോൾ രഹിതമായിരിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ഗൾഫ് രാഷ്ട്രങ്ങളെയും യുഎസിനെയും വെല്ലുവിളിച്ചു ഒമാൻ ഫീസ് ഈടാക്കുമോ എന്നും ചർച്ച ആകുന്നുണ്ട്.

US strikes Iranian missile drone facilities ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി

Latest June 27, 2026

attack

US strikes Iranian missile drone facilities വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്‍റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

ഇറാന്‍റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റ‍ഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്‍റെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസിൽ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

യുഎഇയിൽ മിസൈൽ ആക്രമണ ജാഗ്രതയുമായി എമർജൻസി അലേർട്ട് വന്നോ? സംഭവിച്ചതെന്ത്?അഭ്യന്തര മന്ത്രാലയം പറയുന്നു

UAE Nazia Staff Editor — June 26, 2026 · 0 Comment

449871

ദുബായ്∙ യുഎഇയിൽ ഇന്ന് വൈകിട്ട് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മിസൈൽ ആക്രമണ ജാഗ്രതയുമായി ബന്ധപ്പെട്ട് അടിയന്തര സന്ദേശം (എമർജൻസി അലേർട്ട് ) എത്തിയ സംഭവം സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. സന്ദേശം അവഗണിക്കാമെന്നും രാജ്യത്ത് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് വൈകിട്ട് 5.20 നാണ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുന്ന തരത്തിലുള്ള അടിയന്തര ജാഗ്രതാ സന്ദേശം എത്തിയത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സാഹചര്യങ്ങൾ പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് ലഭിച്ച ജാഗ്രതാ നിർദേശം അവഗണിക്കണമെന്നും ജനങ്ങൾക്ക് സാധാരണ രീതിയിലുള്ള ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവാണ് സന്ദേശം അയക്കാൻ ഇടയാക്കിയതെന്നാണ് സൂചന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *