
അബുദാബി: യുഎഇയിൽ വേനൽ ചൂട് കനക്കുന്നു. നിലവിൽ രാജ്യത്തെ പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കിഴക്കൻ പർവതപ്രദേശങ്ങളിൽ ഇടയ്‌ക്കിടെ വേനൽമഴ എത്തുന്നുണ്ടെങ്കിലും ചൂടിന്റെ തീവ്രത കുറയുന്നില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഉച്ചയാകുന്നതോടെ ചൂട് അതികഠിനമാകും. അതിനാൽ, താമസക്കാർ അവരുടെ ദിനചര്യകളിൽ പോലും മാറ്റംവരുത്തി. പലരും പുറത്തിറങ്ങാറില്ല. യുഎഇയിൽ ഏറ്റവും ചൂടേറിയ ആഴ്‌ചകൾ ഇനി വരാനിരിക്കുന്നതേയുള്ളു എന്നാണ് എൻസിഎമ്മിന്റെ പ്രവചനം. രാജ്യം വേനൽക്കാലത്തിന്റെ തുടക്കത്തിലെത്തയതേയുള്ളു എന്നാണ് എൻസിഎമ്മിലെ ജനറൽ മെറ്റീരിയോളജി വിഭാഗം ആക്‌ടിംഗ് ഹെഡ് ഈസ അൽ സൈറൈദി പറഞ്ഞത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില വളരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.
അതേസമയം, ചൂട് കടുക്കുമ്പോഴും ഈ ആഴ്‌ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഈ ശനിയാഴ്‌ച താപനിലയിൽ നേരിയ കുറവ് വരാനും സാദ്ധ്യതയുണ്ട്. കിഴക്കൻ പർവതപ്രദേശങ്ങളിലാണ് മഴ പെയ്യാൻ സാദ്ധ്യതയെന്ന് എൻസിഎം അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് മഴയ്‌ക്ക് സാദ്ധ്യത. എന്നാൽ, അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇതിന് വിപരീതമായിരിക്കും കാലാവസ്ഥ. ഇവിടെ മേഘാവൃതമായ ആകാശം കാണുമെങ്കിലും മഴ പെയ്യില്ല. അതിനാൽ, നഗരങ്ങളിൽ താമസിക്കുന്നവർ അതികഠിനമായ ചൂടിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
എമിറേറ്റ്സ് ഐഡി കൈമാറിയതിന്റെ വില! യുഎഇയിൽ മലയാളി യുവതിക്ക് സംഭവിച്ചത് ഞെട്ടിക്കും; പ്രവാസികൾ ഈ നിയമങ്ങൾ അറിയണം
UAE June 24, 2026

ദുബായ്∙ പരിചയക്കാരനല്ലേ എന്ന വിശ്വാസത്തിൽ സ്വന്തം എമിറേറ്റ്സ് ഐഡി മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകിയ മലയാളി യുവതിക്ക് കിട്ടിയത് ‘എട്ടിന്റെ പണി’. ദുബായിലെ ഇൻഫ്ലുവൻസറായ ആഷ് ദേവ് റിയാസാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എമിറേറ്റ്സ് ഐഡി ലഭിച്ച ആദ്യകാലത്താണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ഐഡിയുടെ നിയമപരമായ പ്രാധാന്യത്തെക്കുറിച്ചോ അത് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകാൻ പാടില്ലെന്നതിനെക്കുറിച്ചോ അന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അതിനിടെ പരിചയമുള്ള ഒരാൾ പുതിയ ഫ്ലാറ്റിലേക്ക് ഹോം ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ എമിറേറ്റ്സ് ഐഡി വേണമെന്ന് ആവശ്യപ്പെട്ടത്. വിശ്വാസത്തിന്റെ പേരിൽ യുവതി സ്വന്തം ഐഡി കൈമാറി. അതുപയോഗിച്ചാണ് അയാൾ ഇന്റർനെറ്റ് കണക്ഷൻ എടുത്തത്.
പിന്നീട് യുവതി താമസസ്ഥലം മാറുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തവർ ആ ഫ്ലാറ്റ് ഒഴിഞ്ഞുപോവുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു ആവശ്യത്തിനായി യുവതി സ്വന്തം എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഒരു സിം കാർഡ് എടുത്തു. സിമ്മുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ 1,797.95 ദിർഹത്തിന്റെ കുടിശ്ശിക രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു.
എന്താണ് എമിറേറ്റ്സ് ഐഡി കാർഡ്?
എമിറേറ്റ്‌സ് ഐഡി കാർഡ് എന്നത് യുഎഇ ഗവൺമെന്‍റ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും രാജ്യത്തെ ഐഡന്‍റിറ്റിയുടെയും റസിഡൻസി സ്റ്റാറ്റസിന്‍റെയും തെളിവായി നൽകുന്ന ഒരു തിരിച്ചറിയൽ കാർഡാണ്. എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി (EIDA) ആണ് എമിറേറ്റ്സ് ഐഡി കാർഡ് നൽകുന്നത്. യുഎഇയിലെ ദേശീയ ഐഡന്‍റിറ്റി സിസ്റ്റം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള സർക്കാർ സ്ഥാപനമാണ് എമിറേറ്റ്സ് ഐഡി അതോറിറ്റി. കാർഡിൽ ഉടമയുടെ ബയോമെട്രിക് വിവരങ്ങളായ ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും പേര്, ജനനത്തീയതി പോലുള്ള വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്നു.
താൻ ഉപയോഗിക്കാത്ത സിമ്മിന് എങ്ങനെയാണ് ഇത്രയും തുക വന്നതെന്ന് അറിയാൻ ടെലികോം അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് പഴയ ‘സഹായത്തിന്റെ’ കഥ പുറത്തുവരുന്നത്. ഇത് മൊബൈൽ ബില്ലല്ലെന്നും, വർഷങ്ങൾക്ക് മുമ്പ് എടുത്ത ഹോം ഇന്റർനെറ്റ് കണക്ഷന്റെ കുടിശ്ശികയാണെന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് യുവതി ബിൽ അടയ്ക്കാതെ പോയ പരിചയക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ആദ്യം തന്നെ യുവതിയെ അറിയില്ലെന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചത്. പിന്നീട് യുവതി കള്ളം പറയുകയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചതായി യുവതി പറയുന്നു.