ഇന്ധനവില കുതിച്ചെങ്കിലും യുഎഇ ഡ്രൈവർമാർക്ക് ആശങ്കയില്ല; ഈ തന്ത്രങ്ങൾ കൊണ്ട് ആഴ്ചയിൽ 100 ദിർഹം വരെ ലാഭം!

uae-fuel-prices-rise
uae-fuel-prices-rise

/ഷാർജ: യുഎഇയിൽ ഇന്ധനവില തുടർച്ചയായ നാലാം മാസവും വർദ്ധിച്ചതോടെ, നിത്യജീവിതത്തിലെ യാത്രാ ചെലവുകൾ വെട്ടിച്ചുരുക്കാൻ വിത്യസ്തമായ വഴികൾ തേടുകയാണ് വാഹന ഉടമകൾ. പെട്രോൾ വില വർദ്ധനവിന് തൊട്ടുമുൻപുള്ള രാത്രിയിൽ ഷാർജ അൽ നഹ്ദയിലെ പമ്പുകളിൽ 30 മുതൽ 60 മിനിറ്റ് വരെ വരി നിന്നാണ് പലരും ഇന്ധനം നിറച്ചത്. എന്നാൽ, വില കൂടിയ സാഹചര്യത്തിൽ യാത്രകൾ പൂർണ്ണമായി ഒഴിവാക്കാതെ തന്നെ, ബുദ്ധിപരമായ ചില ചെറിയ മാറ്റങ്ങളിലൂടെ ആഴ്ചയിൽ 50 മുതൽ 100 ദിർഹം വരെ ലാഭിക്കാൻ തങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പെട്രോൾ ചെലവ് മാത്രമല്ല, ദുബൈയിലെ സാലിക് (ടോൾ), പാർക്കിംഗ് ഫീസ് എന്നിവയും ഇത്തരത്തിൽ കുറയ്ക്കാൻ സാധിക്കുന്നുണ്ട്. വാഹനമോടിക്കുന്നവർ പങ്കുവെച്ച ചില പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

1. റൂട്ടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യലും യാത്രകൾ ഒന്നിപ്പിക്കലും

ഷാർജ അൽ നഹ്ദയിൽ നിന്ന് ദിവസവും അഞ്ച് തവണ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന എഞ്ചിനീയറായ തൻവീർ അഹമ്മദ് പറയുന്നത്, വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ തന്റെ ലാഭം തുടങ്ങുന്നു എന്നാണ്. ഗൂഗിൾ മാപ്പ് കാണിക്കുന്ന റൂട്ടുകളിൽ ദൂരം കുറഞ്ഞവ അദ്ദേഹം തിരഞ്ഞെടുക്കുന്നു. ഒരു എക്സിറ്റ് മാറിപ്പോയാൽ പോലും 8 മുതൽ 10 കിലോമീറ്റർ വരെ യാത്ര കൂടും. കൂടാതെ, പലചരക്ക് സാധനങ്ങൾ വാങ്ങൽ, ഫാർമസി സന്ദർശനം, ബന്ധുക്കളെ കാണൽ എന്നിവയ്ക്കായി മൂന്ന് തവണ വണ്ടി പുറത്തെടുക്കുന്നതിന് പകരം ഒറ്റ യാത്രയിൽ ഇവയെല്ലാം തീർക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. ഇത് വഴി ആഴ്ചയിൽ 50 ദിർഹത്തോളമാണ് അദ്ദേഹം ലാഭിക്കുന്നത്.

2. ഹ്രസ്വദൂര യാത്രകൾക്ക് ‘നടത്തം’

ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് ഫൈസൽ തന്റെ ചെറിയ ആവശ്യങ്ങൾക്കായി കാർ എടുക്കുന്നത് പൂർണ്ണമായി നിർത്തി. പള്ളിയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം കാറിലായിരുന്ന അദ്ദേഹം ഇപ്പോൾ നടന്നുപോകുന്നു. സുഹൃത്തുക്കൾക്കൊപ്പം രാത്രി ചായ കുടിക്കാൻ പോകാൻ വണ്ടിയെടുക്കുന്ന ശീലവും അദ്ദേഹം മാറ്റി. ഇത് ഇന്ധനച്ചെലവ് കുറയ്ക്കുക മാത്രമല്ല, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഫിറ്റ്‌നസ് ദിനചര്യയായി മാറിയെന്നും അദ്ദേഹം പറയുന്നു. ആഴ്ചയിൽ 60 മുതൽ 70 ദിർഹം വരെയാണ് ഫൈസലിന്റെ സമ്പാദ്യം.

3. എസ്‌യുവി മാറ്റി ചെറിയ കാറുകളിലേക്ക്

നാദ് അൽ ഷെബയിലെ ബിസിനസുകാരനായ മുസമ്മിൽ മസീഹ് തന്റെ വലിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പകരം ദൈനംദിന ആവശ്യങ്ങൾക്കായി ടൊയോട്ട കൊറോള ഉപയോഗിക്കാൻ തുടങ്ങി. ഓഫീസ് യാത്രകൾക്കും മറ്റ് ചെറിയ ആവശ്യങ്ങൾക്കും ചെറിയ കാർ ഉപയോഗിക്കുന്നത് വഴി ഇന്ധന ഉപഭോഗത്തിൽ വലിയ കുറവുണ്ടായി. കുടുംബവുമൊത്തുള്ള യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ വലിയ വാഹനം ഉപയോഗിക്കുന്നത്. ഇതിലൂടെ ആഴ്ചയിൽ 100 ദിർഹത്തിനടുത്താണ് ഇദ്ദേഹം ലാഭിക്കുന്നത്.

4. പൊതുഗതാഗതത്തിന്റെ ഉപയോഗം 

അൽ ഖൂസിലും ദെയ്റയിലും റെസ്റ്റോറന്റുകളുള്ള മുഹമ്മദ് ഗുൽ എന്ന പ്രവാസി മെട്രോയെയും ഡ്രൈവിംഗിനെയും സമർത്ഥമായി സംയോജിപ്പിക്കുന്നു. മെട്രോ കണക്റ്റിവിറ്റി ഇല്ലാത്ത അൽ ഖൂസിലേക്ക് അദ്ദേഹം സ്വന്തം കാറിലാണ് പോകുന്നത്. എന്നാൽ, തിരക്കേറിയ ദെയ്റയിലെ ബ്രാഞ്ചിലേക്ക് പോകാൻ അദ്ദേഹം മെട്രോ ഉപയോഗിക്കുന്നു. ഇത് പെട്രോൾ മാത്രമല്ല, ദുബൈയിലെ കനത്ത പാർക്കിംഗ് ചാർജും സാലിക് ടോളും ലാഭിക്കാൻ സഹായിക്കുന്നു. ഇതിലൂടെ 80 മുതൽ 100 ദിർഹം വരെയാണ് ആഴ്ചയിലെ സമ്പാദ്യം.

ചുരുക്കത്തിൽ കാർ പൂർണ്ണമായി ഉപേക്ഷിക്കുകയല്ല, മറിച്ച് ഓരോ യാത്രയ്ക്കും ഏറ്റവും അനുയോജ്യമായ വഴി ഏതാണെന്ന് ചിന്തിച്ച് തീരുമാനിക്കുകയാണ് പുതിയ ഇന്ധന വിലക്കയറ്റത്തെ മറികടക്കാൻ യുഎഇയിലെ ഡ്രൈവർമാർ ചെയ്യുന്ന പ്രധാന കാര്യം.

ഒരു പ്രഖ്യാപനം, ആയിരങ്ങൾക്കു തിരിച്ചടി; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശനമില്ല;വിലക്ക്

UAE June 8, 2026

413381

ദുബായ്: എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇയുടെ താൽക്കാലിക വിലക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.

നിയന്ത്രണമേർപ്പെടുത്തിയ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാതൊരുവിധ പുതിയ വിസകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ലെന്ന് യുഎഇ അറിയിച്ചു. ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ചെയ്ത് യുഎഇയിൽ എത്തുന്ന യാത്രക്കാർക്കും പ്രവേശന നിയന്ത്രണമുണ്ടാകും. എന്നാൽ ഈ രാജ്യങ്ങൾക്ക് പുറത്ത് തുടർച്ചയായി 21 ദിവസത്തിലധികം താമസിച്ച ശേഷം യുഎഇയിലേക്ക് വരുന്നവരെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും.

രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ആഗോള ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഈ കാലാവധി നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.

Kerala expatriates flight ticket price hike പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് തിരിച്ചടി; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്കും പൊള്ളും

UAE Greeshma Staff Editor — June 6, 2026 · 0 Comment

AIR 2

Kerala expatriates flight ticket price hike ദുബായ് മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് വിമാന സർവീസുകൾ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ സമ്മർ ഷെഡ്യൂളിൽനിന്ന് 75,000ത്തിലേറെ സർവീസുകളാണ് പൂർണമായി നീക്കം ചെയ്‌തത്. ഇതു സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് വലിയ തോതിൽ ഉയരുമെന്നാണ് സൂചന.

എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള രാജ്യാന്തര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അതിവേഗം വളർന്നുകൊണ്ടിരുന്ന ഇൻഡിഗോയും യൂറോപ്പിലേക്കുള്ള പ്രമുഖ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സർവീസുകൾ കുറയുന്നതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.
എമിറേറ്റ്സ് എയർലൈൻസ് ഈ മാസത്തെ സർവീസുകൾ 16% വരെ കുറച്ചു. ഇതുമൂലം ഏകദേശം അഞ്ച് ലക്ഷത്തോളം സീറ്റുകളുടെ കുറവ് വിപണിയിലുണ്ടാകും. സുരക്ഷിത വ്യോമപാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് കമ്പനികളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ കൂട്ടി.

വ്യാജ അവധിക്കാല വീട് പരസ്യങ്ങൾ; ഓൺലൈൻ വാടക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസിന്റെ പുതിയ മുന്നറിയിപ്പ്, ഒരു കുടുംബത്തിന് നഷ്ടമായത് 8,000 ദിർഹം

UAE Greeshma Staff Editor — June 6, 2026 · 0 Comment

Dubai home rental scam police warning ദുബായ്: വേനൽക്കാല അവധിക്കാലം പ്രമാണിച്ച് കുടുംബങ്ങൾ കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങൾ തിരയുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ വാടക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് പുതിയ ജാഗ്രതാ നിർദ്ദേശം നൽകി. വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വഴി കുറഞ്ഞ വിലയ്ക്ക് അവധിക്കാല വീടുകളും (Holiday Homes) ഷാലെകളും (Chalet) വാടകയ്ക്ക് നൽകാനുണ്ടെന്ന വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ് നടക്കുന്നത്.

8,000 ദിർഹം നഷ്ടമായ കുടുംബം ദുബായ് പോലീസിന്റെ “വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക” എന്ന ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. ആകർഷകമായ വിലയിൽ ഷാലെ വാടകയ്ക്കെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട ഒരു കുടുംബനാഥന് ബുക്കിംഗ് ഡെപ്പോസിറ്റും ഇൻഷുറൻസ് ഫീസുമായി 8,000 ദിർഹം നഷ്ടപ്പെട്ടു. പണം കൈമാറിയ ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. സമാനമായ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്

തട്ടിപ്പ് രീതി ഇങ്ങനെ: യഥാർത്ഥ പ്രോപ്പർട്ടി പരസ്യങ്ങളിൽ നിന്ന് ചിത്രങ്ങളും വിവരങ്ങളും മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ നിർമ്മിക്കുന്നത്. വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുക കാണിച്ച് ഇവർ ആളുകളെ ആകർഷിക്കുന്നു. വീട് നേരിട്ട് കാണിക്കുന്നതിന് മുൻപോ ഔദ്യോഗിക കരാർ ഒപ്പിടുന്നതിന് മുൻപോ ബുക്കിംഗ് ഫീസ്, ഇൻഷുറൻസ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയൊക്കെ പറഞ്ഞ് ഇവർ മുൻകൂർ പണം ആവശ്യപ്പെടും. പണം കിട്ടുന്നതോടെ അക്കൗണ്ടുകൾ വ്യാജമാണെന്ന് ഇരകൾ തിരിച്ചറിയും. ആവശ്യക്കാർ കൂടുതലുണ്ടെന്ന് കാണിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ ഇവർ ഇരകളെ സമ്മർദ്ദത്തിലാക്കാറുമുണ്ട്.

സ്വയം എങ്ങനെ സംരക്ഷിക്കാം? യുഎഇക്ക് അകത്തോ പുറത്തോ താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുമ്പോൾ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു:

  • വസ്തു നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെടുന്നതിന് മുൻപ് പണം കൈമാറരുത്.
  • പ്രോപ്പർട്ടി ഉടമയുടെയോ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ ഐഡന്റിറ്റിയും നിയമസാധുതയും പരിശോധിക്കുക.
  • വസ്തുവിന്റെ നിയമപരമായ ഉടമസ്ഥാവകാശവും കരാറുകളുടെ ആധികാരികതയും സ്ഥിരീകരിക്കുക.
  • വെറും ചിത്രങ്ങളെയോ ഓൺലൈൻ ചാറ്റുകളെയോ മാത്രം വിശ്വസിക്കരുത്.
  • ഇടപാടുകൾ ഔദ്യോഗികവും അംഗീകൃതവുമായ മാർഗ്ഗങ്ങളിലൂടെ മാത്രം നടത്തുക.
  • വ്യക്തിഗത അക്കൗണ്ടുകളിലേക്കോ അപരിചിതരുടെ അക്കൗണ്ടുകളിലേക്കോ പണം അയക്കരുത്.

പരാതിപ്പെടാം: ഇത്തരം തട്ടിപ്പ് ശ്രമങ്ങളോ സംശയാസ്പദമായ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ഔദ്യോഗിക ‘ഇ-ക്രൈം’ (e-Crime) പ്ലാറ്റ്‌ഫോം വഴിയോ, അടിയന്തരമല്ലാത്ത സഹായങ്ങൾക്കായുള്ള 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *