പ്രവാസികൾക്കും താമസക്കാർക്കും മുന്നറിയിപ്പ്; ഇനി നിയമം തെറ്റിച്ചാൽ അഞ്ച് കോടി രൂപ പിഴയും 15 വർഷം തടവും

393784

അബുദാബി: വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിയമവിരുദ്ധമായി വിൽക്കുന്നവർക്ക് 15 വർഷം വരെ തടവും രണ്ട് മില്യൺ ദിർഹം (5,18,73,660 രൂപ) വരെ പിഴയും ചുമത്തുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ദ് അബ്‌ദുള്ള അൽ ദഹാക്ക്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികൾ, സസ്യജാലങ്ങൾ എന്നിവ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപാരം ചെയ്യുന്നത് ഒരു വിട്ടുവീഴ്‌ചയും നൽകാനാകാത്ത കുറ്റമാണെന്നും അവർ പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അറേബ്യൻ ഒറിക്‌സ് എന്ന ജീവിയുടെ പ്രജനനത്തിലും പുനരവതരിപ്പിക്കലിലും, ജലാശയങ്ങളിൽ ഡുഗോംഗ് എന്ന ജീവിക്ക് അഭയം നൽകുന്നതിനും ഫാൽക്കൺ പോലുള്ള പക്ഷികളെയും സംരക്ഷിക്കുന്നതിൽ രാജ്യം വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ഡുഗോംഗുള്ള രണ്ടാമത്തെ രാജ്യം യുഎഇയാണ്. പരേതനായ യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകത്തിന്റെ വിപുലീകരണമായാണ് രാജ്യത്തിന് ഈ റെക്കോർഡ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല, ഇന്തോനേഷ്യയുമായി ചേർന്ന് യുഎഇ ആരംഭിച്ച മാൻഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ് (MAC) ഇപ്പോൾ 47 രാജ്യങ്ങളായി വള‌ർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള കണ്ടൽക്കാടുകളുടെ വ്യാപനത്തെ പിന്തുണയ്ക്കുന്നു. പവിഴപ്പുറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പ്രധാന പദ്ധതികൾ ഉൾപ്പെടുന്ന വിശാലമായ സമുദ്ര അജണ്ടയുടെ ഭാഗമായി, 2030 ആകുമ്പോഴേക്കും ദേശീയതലത്തിൽ 100 ​​ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുകയാണ് യുഎഇയുടെ ലക്ഷ്യമെന്നും ഡോ. അൽ ദഹാക് പറഞ്ഞു.

ഒമാൻ കടലിൽ ആശങ്ക ഉയർത്തി വൻ സ്ഫോടനം; ഓയിൽ ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്നതായി റിപ്പോർട്ട്:അടിയന്തര ജാഗ്രത

UAE May 27, 2026

393509

Explosion Oman Coast മസ്കത്ത്: ഒമാൻ തീരത്ത് അന്താരാഷ്ട്ര ചരക്കുപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ഓയിൽ ടാങ്കർ കപ്പലിൽ ബാഹ്യ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നേവിയുടെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഈ മേഖലയിൽ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ കിഴക്ക് മാറിയാണ് കടലിൽ സ്ഫോടനം ഉണ്ടായത്. കപ്പലിന്റെ ക്യാപ്റ്റൻ (ഷിപ്പ് മാസ്റ്റർ) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുകെഎംടിഒ ഇക്കാര്യം സ്ഥിരീകരിച്ചത്. സ്ഫോടനത്തിൽ കപ്പലിന്റെ പിൻഭാഗത്ത് ജലനിരപ്പിനോട് ചേർന്നുള്ള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടന്നെങ്കിലും കപ്പലും അതിലെ ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്നും കപ്പൽ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സ്ഫോടനത്തിന്റെ ആഘാതത്തിൽ കപ്പലിലെ ബങ്കർ ഇന്ധനം കടലിലേക്ക് ചോർന്നതായി ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ഫോടനത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് കപ്പലിലെ സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണോ അതോ വല്ല ബാഹ്യ ആക്രമണങ്ങളും കാരണമാണോ എന്ന് കണ്ടെത്താൻ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “ഈ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകളും അതീവ ജാഗ്രത പാലിക്കണം. കടലിൽ എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കണം.” — യുകെഎംടിഒ (UKMTO) സുരക്ഷാ നിർദേശം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *