UAE withdraws from OPEC : അബുദബി: ആഗോള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC), ഒപെക് പ്ലസ് (OPEC+) എന്നിവയിൽ നിന്ന് പിന്മാറാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരുമാനിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ കടുത്ത തീരുമാനം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.
തീരുമാനത്തിന് പിന്നിൽ:
- സ്വാതന്ത്രമായ ഉത്പാദനം: എണ്ണ ഉത്പാദനത്തിലും വിതരണത്തിലും കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് യുഎഇയുടെ പ്രധാന ലക്ഷ്യം. ഒപെക് നിശ്ചയിക്കുന്ന ഉത്പാദന നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് തടസ്സമാകുന്നു എന്ന വിലയിരുത്തലിലാണ് ഈ നീക്കം.
- ദേശീയ താൽപ്പര്യം: ആഗോള ഊർജ്ജ വിപണിയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വിതരണത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. നിക്ഷേപകരോടുള്ള കടമയും ദേശീയ താൽപ്പര്യവുമാണ് തങ്ങൾക്ക് പ്രധാനമെന്ന് യുഎഇ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
- വിശ്വസനീയമായ വിതരണം: ആഗോള ഊർജ്ജ സംഭരണത്തിന് കൂടുതൽ വഴക്കമുള്ളതും വിശ്വസനീയവും താങ്ങാനാവുന്നതുമായ വിതരണം ആവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രത്യാഘാതങ്ങൾ:
1967 മുതൽ ഒപെക്കിൽ അംഗമായ യുഎഇ, സംഘടനയിലെ ഏറ്റവും ശക്തരായ രാജ്യങ്ങളിൽ ഒന്നാണ്. സൗദി അറേബ്യ നയിക്കുന്ന ഒപെക് സഖ്യത്തിൽ നിന്ന് യുഎഇ പുറത്തുപോകുന്നത് ആഗോള എണ്ണവിലയിലും വിതരണ ശൃംഖലയിലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ബാലിപ്പെരുന്നാൽ അവധി വരുന്നു :ഈ അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…
UAE Nazia Staff Editor — April 28, 2026 · 0 Comment

Travel Plan ദുബായ്: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാ നിരക്കുകൾ ഉയർന്നതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ശക്തമായ ഡിമാൻഡ്, പരിമിതമായ വിമാന ശേഷി, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവ വരും ആഴ്ചകളിൽ വിമാന നിരക്കുകൾ ഉയരാൻ കാരണമാകുമെന്നാണ് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നത്.
ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 നും മെയ് 29 നും ഇടയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 2,000 ദിർഹവും, ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,360 ദിർഹവും, ന്യൂഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,110 ദിർഹവുമാണ് നിരക്ക്. മംഗലാപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 4080 ദിർഹത്തിലെത്തിയിട്ടുണ്ട്. കെച്ചിയിലേക്ക് 2,940 ദിർഹവും തിരുവനന്തപുരത്ത് 3,300 ദിർഹവുമാണ് വിമാന ടിക്കറ്റ് നിരക്ക്.
ദീർഘദൂര റൂട്ടുകളിലും വില കുത്തനെ ഉയരുകയാണ്. ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 3,840 ദിർഹവും, എഡിൻബർഗിലേക്കുള്ള 4,040 ദിർഹവും, സൂറിച്ചിലേക്കുള്ള 3,760 ദിർഹവുമാണ് നിരക്ക്. മിലാനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,390 ദിർഹവും, ഇസ്താംബൂളിലേക്കുള്ളത് 2,610 ദിർഹവും, ഏഥൻസിലെ ടിക്കറ്റ് നിരക്കുകൾ 3,730 ദിർഹവുമാണ്. അൽമാറ്റിയിലേക്കും ടിബിലിസിയിലേക്കും ഏകദേശം 2,330 ദിർഹവും ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 4,760 ദിർഹവുമാണ്. ടിക്കറ്റ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കൊരുങ്ങുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
24-കാരന് ഗർഭപാത്രം! തിരുവനന്തപുരത്ത് പരാതി
India April 27, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ 24-കാരന് ഗർഭപാത്രം ഉള്ളതായി സ്കാനിങ് റിപ്പോർട്ട് നൽകി. വൃക്കയിലെ കല്ല് പരിശോധിക്കാനായി സ്കാൻ ചെയ്ത കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. റിപ്പോർട്ടിൽ പേരും വയസ്സും ശരിയാണെങ്കിലും ഗർഭപാത്രത്തിന് തകരാറുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് യുവാവ്.
Rain Enhancement;ആകാശം കറുക്കും മേഘങ്ങള്‍ക്കരികിലേക്ക് വിമാനങ്ങള്‍ കുതിക്കും, വൈകാതെ അവിടെ പെയ്തു തുടങ്ങും മഴ; എന്താണ് റെയിൻ എൻഹാൻസ്മെന്റ്? അറിയേണ്ടതെല്ലാം
UAE April 28, 2026

Rain Enhancement:ദുബൈ: സൗദി അറേബ്യയുള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ ആകാശം കറുത്തു തുടങ്ങുമ്പോള്‍ ജനങ്ങള്‍ മഴയ്ക്കായി കാത്തിരിക്കും. എന്നാല്‍ ഇതോടൊപ്പം തന്നെ വിമാനങ്ങളും റഡാറുകളും സജ്ജമാക്കി മറ്റൊരു വലിയ ദൗത്യം നടക്കുന്നുണ്ടാകും; അതാണ് റെയിന്‍ എന്‍ഹാന്‍സ്മെന്റ് അഥവാ ക്ലൗഡ് സീഡിങ്, മലയാളത്തില്‍ പറയുകയാണെങ്കില്‍ ‘മഴ വര്‍ധിപ്പിക്കല്‍’ പ്രക്രിയ.
കുറഞ്ഞ മഴ ലഭിക്കുന്ന മേഖലകളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ സഊദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം യു.എ.ഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഏകദേശം 80ഓളം ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് പൂര്‍ത്തിയാക്കിയത്.
എന്താണ് ക്ലൗഡ് സീഡിങ്?
ഇതൊരിക്കലും ശൂന്യമായ ആകാശത്ത് പെട്ടെന്ന് മഴയുണ്ടാക്കുന്ന വിദ്യയല്ല. ആകാശത്ത് കാര്‍മേഘങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ. മേഘങ്ങളിലെ ഈര്‍പ്പത്തെ മഴത്തുള്ളികളാക്കി മാറ്റാന്‍ സഹായിക്കുന്ന ശാസ്ത്രീയമായ ഇടപെടലാണിത്.
അന്തരീക്ഷത്തില്‍ സ്വാഭാവികമായുണ്ടാകുന്ന മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മേഘങ്ങളിലെ ചെറിയ ജലകണങ്ങള്‍ തനിയെ മഴയായി പെയ്യാന്‍ പാകത്തിന് വലുതാകാത്തപ്പോള്, അവയെ പരസ്പരം കൂട്ടിമുട്ടിക്കാനും വലുതാക്കാനും ആവശ്യമായ സൂക്ഷ്മകണങ്ങള്‍ വിമാനങ്ങള്‍ വഴി മേഘങ്ങളിലേക്ക് വിതറുന്നു. ഇവ ഭാരമേറി താഴേക്ക് പതിക്കുന്നതാണ് മഴ. അതായത്, ലഭ്യമായ മേഘങ്ങളില്‍ നിന്ന് പരമാവധി മഴ തുള്ളികള്‍ പിഴിഞ്ഞെടുക്കാനുള്ള ഒരു ശാസ്ത്രീയ പരിശ്രമമാണ് റെയിന്‍ എന്‍ഹാന്‍സ്മെന്റ്. ഇത് മഴയെ നിയന്ത്രിക്കലല്ല, മറിച്ച് പ്രകൃതിയെ അല്പം കൂടി സഹായിക്കലാണ്.
എല്ലാ മേഘങ്ങളും ഇതിന് അനുയോജ്യമല്ല
എല്ലാ കാര്‍മേഘങ്ങളിലും സീഡിങ് നടത്താന്‍ കഴിയില്ല. പ്രധാനമായും ‘കുമുലസ്’ എന്നറിയപ്പെടുന്ന മേഘങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ലംബമായി വളരുന്ന ഇത്തരം മേഘങ്ങള്‍ക്കുള്ളിലെ ശക്തമായ വായുപ്രവാഹം മഴത്തുള്ളികള്‍ രൂപപ്പെടാന്‍ അനുയോജ്യമാണ്. റഡാറുകളും സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ തത്സമയം നിരീക്ഷിച്ച ശേഷമാണ് ഇത്തരം മേഘങ്ങളെ കണ്ടെത്തുന്നത്.
എങ്ങനെയാണ് ഈ പ്രക്രിയ നടക്കുന്നത്?
1. ആദ്യം നൂതന റഡാറുകള്‍ വഴി അനുയോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നു.
2. തുടര്‍ന്ന് കണ്ട്രോള് റൂമില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുന്നതോടെ പ്രത്യേകം സജ്ജമാക്കിയ വിമാനങ്ങള്‍ മേഘങ്ങള്‍ക്കരികിലേക്ക് കുതിക്കും.
3. ഉപ്പ് മിശ്രിതങ്ങള്‍ അടങ്ങിയ സാള്‍ട്ട് ഫ്ളെയറുകള്‍ മേഘങ്ങളിലേക്ക് വിതറുന്നു. ഇവ മഴത്തുള്ളികള്‍ വേഗത്തില്‍ രൂപപ്പെടാന്‍ സഹായിക്കുന്നു.
4. മിനിറ്റുകള്‍ക്കുള്ളിലോ മണിക്കൂറുകള്‍ക്കുള്ളിലോ നിശ്ചിത പ്രദേശത്ത് മഴ പെയ്തു തുടങ്ങും.
ജലക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് ലാഭകരമായ വഴി
ജലക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ക്ക് ഏറ്റവും ലാഭകരമായ വഴിയാണിത്. കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ കുറഞ്ഞ ചിലവേ ഇതിന് വരുന്നുള്ളൂ. കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ ഒരു ക്യുബിക് മീറ്ററിന് 0.31 ഡോളര്‍ ചിലവാകുമ്പോള്‍, ക്ലൗഡ് സീഡിംഗിന് വെറും 0.01 മുതല്‍ 0.04 ഡോളര്‍ വരെ മാത്രമേ ചിലവാകുന്നുള്ളൂ. അനുയോജ്യമായ സാഹചര്യങ്ങളില്‍ മഴയുടെ അളവ് 10 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
അയല്‍രാജ്യങ്ങളിലെ മഴ മോഷ്ടിക്കലല്ല
ക്ലൗഡ് സീഡിങ് അയല്‍രാജ്യങ്ങളിലെ മഴ മോഷ്ടിക്കുമെന്ന വാദത്തില്‍ ശാസ്ത്രീയമായ അടിസ്ഥാനമില്ല. മറിച്ച് ഇത് മേഘങ്ങളെ സൃഷ്ടിക്കുകയല്ല, മറിച്ച് നിലവിലുള്ള മേഘങ്ങളിലെ മഴയുടെ അളവ് കൂട്ടുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഏത് സമയത്ത് സീഡിങ് നടത്തണം എന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്നുണ്ട്. കൂടാതെ നാനോ ടെക്നോളജി ഉപയോഗിച്ചുള്ള സീഡിങ് രീതികളും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടന്നുവരുന്നു.