UAE summer heatwaveയുഎയിലും വേനൽ ചൂട് കടുക്കും, താപനില 43 ഡിഗ്രിയിലേക്ക് ഉയരാൻ സാധ്യത. മുൻകരുതൽ വേണം

UAE summer heatwave അബുദാബി: വരും ദിവസങ്ങളിൽ യുഎഇയിൽ താപനില ഗണ്യമായി വർധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി വരെ എത്തുമ്പോൾ, തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്നുതന്നെ നിൽക്കും. ഇത് ചൂട് മൂലമുള്ള അസ്വസ്ഥത വർധിപ്പിക്കും.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റ് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. ഇത് കാഴ്ചാപരിധി കുറച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഇടയ്ക്കിടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് എൻസിഎം നിർദ്ദേശിച്ചു. ബുധനാഴ്ച താപനിലയിൽ വീണ്ടും വർധനവുണ്ടാകുമെങ്കിലും വ്യാഴാഴ്ചയോടെ പടിഞ്ഞാറൻ മേഖലകളിൽ ചൂട് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവും ചേർന്നുള്ള അന്തരീക്ഷ മാറ്റങ്ങളാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.

ദുബായിൽ സ്കൂൾ പഠനം തടസ്സപ്പെട്ടോ? എങ്കിൽ ഇനി രക്ഷിതാക്കൾക്ക് ഫീസ് തിരികെ ആവശ്യപ്പെടാം; അതിനുള്ള മൂന്ന് വഴികൾ ഇതാ

UAE Nazia Staff Editor — April 27, 2026 · 0 Comment

Stock teacher school 177fc865b49 original ratio

ഈമാസം 20 മുതൽ ദുബൈ എമിറേറ്റിലെ ഭൂരിഭാഗം സ്കൂളുകളും ക്ലാസ് പഠനത്തിന് തുടക്കമിട്ടെങ്കിലും ചില സ്കൂളുകൾ വിദൂര പഠനരീതി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഫീസ് സംബന്ധിച്ച് വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ). നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ പഠനവും ക്ലാസ് പഠനവും ഒരുപോലെ പിന്തുടരാൻ കഴിയുന്ന ഹൈബ്രിഡ് രീതികൾ അവലംബിക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനരീതി തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് ഈടാക്കാമെന്ന് കെഎച്ച്ഡിഎയുടെ രജിസ്ട്രേഷൻ ആൻഡ് റീഫണ്ട് നയം വ്യക്തമാക്കുന്നു.

വിദ്യാർഥികൾക്ക് പഠന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെങ്കിൽ ഫീസിൽ ഇളവ് അനുവദിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് നിർദേശം. സർക്കാറിന്‍റെ നിർദേശങ്ങൾക്ക് വിധേയമായി അടച്ചുപൂട്ടിയതിനെ തുടർന്ന് ക്ലാസ് പഠനം തടസ്സപ്പെടുകയാണെങ്കിലും വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ അധ്യാപനം തുടരുന്നിടത്തോളം ട്യൂഷൻ ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. ‘രക്ഷിതാക്കളുടെയോ സ്കൂളിന്റെയോ നിയന്ത്രണങ്ങൾക്ക് അതീതമായ സാഹചര്യങ്ങളിൽ’ എന്ന വിഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിദൂര പഠനം രക്ഷിതാക്കൾ വേണ്ടെന്ന് വെച്ചാലും ഫീസ് നൽകാതിരിക്കാനോ കുറക്കാനോ അവകാശമില്ല. വിദൂര പഠനത്തിന്‍റെ ഗുണനിലവാരത്തിലോ അധ്യാപനത്തിലോ പരാതിയുണ്ടെങ്കിൽ സ്കൂളുകളുടെ ആഭ്യന്തര പരാതി നടപടിക്രമങ്ങളിലൂടെ വേണം ഉന്നയിക്കാൻ. ഇങ്ങനെ ഉന്നയിക്കുന്ന പരാതികൾ വിലയിരുത്തുമ്പോഴും മുഴുവൻ ട്യൂഷൻ ഫീസും അടച്ചിരിക്കണമെന്നത് നിർബന്ധമാണ്.

ഏതെങ്കിലും ഘട്ടത്തിൽ പഠന സേവനങ്ങൾ മുടങ്ങിയാൽ രക്ഷിതാക്കൾ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. നിലവിൽ നൽകിയ ഫീസ് റീഫണ്ട് ആയി ലഭിക്കാനും രക്ഷിതാക്കൾക്ക് അവകാശമുണ്ട്. എന്നാൽ, പഠന സേവനം നൽകിയ കാലയളവിലെ ഫീസ് സ്കൂളുകൾ തിരിച്ച് നൽകേണ്ടതില്ല. രക്ഷിതാക്കൾക്ക് റീഫണ്ട് നൽകുന്നതിന് ക്രഡിറ്റ് നോട്ട്, ട്രാൻസ്ഫർ ഓഫ് ക്രഡിറ്റ്, ഫുൾ റീഫണ്ട് എന്നിങ്ങനെ മൂന്ന് രീതികളാണ് ഉള്ളത്. ഇതിൽ ഏത് രീതി വേണമെന്ന് സംബന്ധിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ രേഖാമൂലം ധാരണയിലെത്തണം.

അർഹമായ തുകക്ക് സ്കൂൾ നൽകുന്ന രേഖയാണ് ക്രഡിറ്റ് നോട്ട്. ഇതു പ്രകാരം വിദ്യാർഥി ഇതേ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിലെ ട്യൂഷൻ ഫീസിലേക്ക് ഇത് വകയിരുത്താം. മറിച്ച് വിദ്യാർഥി സ്കൂളിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ബാക്കിയുള്ള അർഹമായ തുക റീഫണ്ട് ചെയ്യാം. ഇനി ഇതേ സ്കൂളിൽ വിദ്യാർഥിയുടെ സഹോദരങ്ങൾ പഠിക്കുകയോ പുതുതായി ചേർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ തുക ട്രാൻസ്ഫർ ചെയ്യുന്നതാണ് ട്രാൻസ്ഫർ ഓഫ് ക്രഡിറ്റ്. സ്കൂളിന് സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ട്യൂഷൻ ഫീസ് മുഴവനായും റീഫണ്ട് ചെയ്യണം

റീ ഓപ്പണിങിന് കെഎച്ച്ഡിഎയുടെ അനുമതി ആവശ്യമായത് കൊണ്ടാണ് ചില സ്കൂളുകൾ ഇപ്പോഴും വിദൂര പഠനം തുടരുന്നത്. റഗുലർ ക്ലാസുകൾക്ക് അനുമതി ലഭിക്കുന്നതിനായി ജീവനക്കാർക്ക് അടിയന്തര പരിശീലനം നൽകുകയും പരിശോധനയിൽ പാസാകുകയും വേണം. അനുമതി ലഭിക്കാനായി അഞ്ച് കാര്യങ്ങളാണ് സ്കൂളുകൾ പൂർത്തീകരിക്കേണ്ടത്. സന്നദ്ധത ഫോറം സമർപ്പിക്കൽ, പരിശീലനത്തിൽ പങ്കെടുക്കൽ, അനുമതി പത്രത്തിൽ ഒപ്പുവെക്കൽ, സുരക്ഷ പരിശോധനയിൽ വിജയിക്കൽ, അന്തിമ അനുമതി വാങ്ങൽ എന്നിവയാണിത്.

അന്തിമ അനുമതി ലഭിക്കുന്നത് വരെ ഇത്തരം സ്കൂളുകൾ നേരിട്ടുള്ള പഠനം തുടരാൻ പാടില്ല. ഘട്ടം ഘട്ടമായി ഈ സ്കൂളുകളെ തുറക്കാൻ അനുവദിക്കും. എന്നാൽ, ഏപ്രിൽ 27നകം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദൂര പഠനത്തോടൊപ്പം ക്ലാസ് പഠനവും നൽകുന്നതിനുള്ള അനുമതി വാങ്ങണമെന്നാണ് കെഎച്ച്ഡിഎ നിർദേശിച്ചിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

diesel uae petrol price; ആശങ്കയിൽ വാഹന ഉടമകൾ;യുഎഇയിൽ പെട്രോൾ വില 4 ദിർഹം കടക്കുമോ? ഇന്ധനവില പ്രവചനം ഇങ്ങനെ

UAE April 26, 2026

336287

diesel uae petrol price; യുഎഇയിലെ താമസക്കാരും പ്രവാസികളും വാഹന ഉടമകളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് 2026 മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപനം. ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, വരും മാസത്തിൽ വില ലിറ്ററിന് 4 ദിർഹം കടക്കുമോ എന്ന വലിയൊരു ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി (UAE Fuel Price Committee) സാധാരണയായി ഓരോ മാസത്തിന്റെയും അവസാന ദിവസമാണ് അടുത്ത മാസത്തെ പുതുക്കിയ നിരക്കുകൾ പുറത്തുവിടുന്നത്.യുദ്ധം വരുത്തിവെച്ച ഉയർന്ന വില

നിലവിലെ വിപണി സാഹചര്യം പരിശോധിച്ചാൽ, ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.39 ദിർഹവും, സ്പെഷ്യൽ 95-ന് 3.28 ദിർഹവുമാണ് നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും, തന്ത്രപ്രധാനമായ പാതകളിലെ സുരക്ഷാ വെല്ലുവിളികളും എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്

മെയ് മാസത്തെ വില പ്രവചനം

ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ചെറിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, യുഎഇയിലെ ഇന്ധനവില ഉടൻ കുറയാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. യുഎഇയിലെ വിലനിർണ്ണയ രീതി മുൻ മാസത്തെ ശരാശരി ആഗോള വിലയെ അടിസ്ഥാനമാക്കിയായതിനാൽ, ഏപ്രിൽ മാസത്തിലെ ഉയർന്ന എണ്ണവിലയുടെ ആഘാതം മെയ് മാസത്തിലും തുടരാൻ സാധ്യതയുണ്ട്.

എങ്കിലും, ഏപ്രിലിലെ വൻ വർദ്ധനവിനെ അപേക്ഷിച്ച് മെയ് മാസത്തിൽ പെട്രോൾ വിലയിൽ വലിയ മാറ്റങ്ങൾ ഇല്ലാതിരിക്കാനോ അല്ലെങ്കിൽ നേരിയ കുറവുണ്ടാകാനോ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഡീസൽ വില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യത. പണപ്പെരുപ്പവും ജീവിതച്ചെലവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ധനവിലയിലെ നേരിയ മാറ്റം പോലും സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതുഗതാഗത സംവിധാനങ്ങളിലേക്കും മാറാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമായി ഈ വിലക്കയറ്റം മാറുന്നുണ്ട്. മെയ് മാസത്തെ കൃത്യമായ നിരക്കുകൾ അറിയാൻ ഏപ്രിൽ 30-ലെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടതുണ്ട്.

പ്രവാസികളെ… ഗൾഫിൽ ജീവിത ചെലവ് കൂടുന്നുണ്ടോ?; നിങ്ങളുടെ പണം ലാഭിക്കാൻ ഇതാ 5 വഴികൾ

UAE April 25, 2026

uae.1.3793752

ആഗോള സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവിലെ വർദ്ധനവും യുഎഇയിലെ പ്രവാസി കുടുംബങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കും മറ്റ് നിത്യച്ചെലവുകൾക്കുമായി നീക്കിവെക്കേണ്ടി വരുമ്പോൾ സമ്പാദ്യം എന്നത് പലർക്കും ബാലികേറാമലയായി മാറുന്നു. എന്നാൽ കൃത്യമായ പ്ലാനിംഗും ചെറിയ ചില മാറ്റങ്ങളും ഉണ്ടെങ്കിൽ ഈ പ്രതിസന്ധിക്കാലത്തും യുഎഇയിൽ പണം ലാഭിക്കാനും സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും സാധിക്കും. കുടുംബ ബജറ്റിൽ മാറ്റങ്ങൾ വരുത്തി എങ്ങനെ കടബാധ്യതകളില്ലാതെ മുന്നോട്ട് പോകാമെന്ന് നോക്കാം.സാമ്പത്തിക

അച്ചടക്കത്തിന് ’50/30/20′ ഫോർമുല

യുഎഇയിൽ ജീവിക്കുമ്പോൾ ആദ്യം വേണ്ടത് കൃത്യമായ ഒരു ബജറ്റിംഗാണ്. ഇതിനായി ലോകപ്രശസ്തമായ 50/30/20 നിയമം പിന്തുടരാവുന്നതാണ്. നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം വാടക, സ്കൂൾ ഫീസ്, ഇലക്ട്രിസിറ്റി തുടങ്ങിയ അവശ്യകാര്യങ്ങൾക്കായി മാറ്റിവെക്കുക. 30 ശതമാനം വിനോദങ്ങൾക്കും യാത്രകൾക്കുമായി ഉപയോഗിക്കാം. എന്നാൽ ബാക്കി വരുന്ന 20 ശതമാനം നിർബന്ധമായും സമ്പാദ്യത്തിലേക്കോ നിക്ഷേപങ്ങളിലേക്കോ മാറ്റുക. മാസാവസാനം മിച്ചം പിടിക്കാം എന്ന് കരുതുന്നതിന് പകരം ശമ്പളം കിട്ടുമ്പോൾ തന്നെ ഈ 20 ശതമാനം മാറ്റി വെക്കുന്നത് ശീലമാക്കുക.സ്മാർട്ട് ഷോപ്പിംഗിലൂടെ വലിയ ലാഭം

യുഎഇയിലെ ഹൈപ്പർമാർക്കറ്റുകൾ തമ്മിലുള്ള മത്സരം ഉപഭോക്താക്കൾക്ക് വലിയ ലാഭം നൽകുന്ന ഒന്നാണ്. പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പ്രമുഖ ബ്രാൻഡുകൾക്ക് പകരം ‘സ്റ്റോർ ബ്രാൻഡുകൾ’ (ഉദാഹരണത്തിന് ലുലു, യൂണിയൻ കോപ് ലേബലുകൾ) തിരഞ്ഞെടുക്കുന്നത് ഗുണമേന്മ കുറയാതെ തന്നെ പണം ലാഭിക്കാൻ സഹായിക്കും. പ്രമോഷനുകളും ഓഫറുകളും ഉള്ള സമയത്ത് മാസത്തേക്കാവശ്യമായ സാധനങ്ങൾ ‘ബൾക്ക്’ ആയി വാങ്ങുന്നത് വഴി 20 മുതൽ 30 ശതമാനം വരെ ചെലവ് കുറയ്ക്കാം. വാരാന്ത്യങ്ങളിലെ വലിയ ഷോപ്പിംഗുകൾ ഒഴിവാക്കി കൃത്യമായ ലിസ്റ്റ് തയ്യാറാക്കി മാത്രം കടയിൽ പോകുന്നത് അനാവശ്യ വാങ്ങലുകൾ തടയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *