
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae traffic alert; ദുബായ്: ഷെയ്ഖ് റാഷിദ് കോറിഡോർ വികസന സംരംഭത്തിന്റെ പ്രധാന ഘടകമായ വിശാലമായ ഊദ് മൈത, അൽ അസയൽ സ്ട്രീറ്റ്സ് വികസന പദ്ധതിയുടെ ഭാഗമായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വെള്ളിയാഴ്ച രണ്ട് പുതിയ പാലങ്ങൾ തുറന്നു.
ദുബായ് എമിറേറ്റിന്റെ ദീർഘകാല നഗര മൊബിലിറ്റി തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നീക്കം, ദുബായിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും വേഗത്തിൽ വളരുന്നതുമായ ചില അയൽപക്കങ്ങളിലെ ലക്ഷക്കണക്കിന് താമസക്കാർക്ക് നേരിട്ട് പ്രയോജനം ചെയ്യും.
പുതുതായി തുറന്ന രണ്ട് പാലങ്ങളിൽ ആദ്യത്തേത് ഊദ് മൈത സ്ട്രീറ്റ്, അൽ അസയൽ സ്ട്രീറ്റ്, അൽ വാസൽ ക്ലബ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് വരികളിലും മണിക്കൂറിൽ ഏകദേശം 2,400 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
രണ്ടാമത്തെ പാലം അൽ വാസൽ ക്ലബ് സ്ട്രീറ്റിന്റെയും അൽ ഖൈൽ റോഡിന്റെയും ഇന്റർസെക്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് വരി പാതകളിലൂടെ, അൽ അസായേൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്ക് ബിസിനസ് ബേ ക്രോസിംഗിലേക്ക് ഗതാഗതം തിരിച്ചുവിടുന്നു.
ദുബായിലെ നിരവധി പ്രധാന റെസിഡൻഷ്യൽ, കൊമേഴ്സ്യൽ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു കോറിഡോറിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനാണ് ഈ രണ്ട് പാലങ്ങളും ഒരുമിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യുദ്ധത്തിന് പിന്നാലെ ഗൾഫ് രാജ്യത്തെ ബാങ്കുകളിൽ തിക്കും തിരക്കും, ആശങ്കയിൽ ഇന്ത്യക്കാർ
UAE March 7, 2026

ദുബായ്: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം സിങ്കപ്പൂരിലേക്ക് മാറ്റാനുള്ള തിരക്കിലാണ് ഇന്ത്യൻ സംരംഭകർ. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ അവരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1,00,000 ഡോളറിലേറെ പണം സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചു.
എന്നാൽ, ഇറാൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ കാരണം പണം മാറ്റാൻ സാധിച്ചില്ല. പിന്നീട് ദുബായ് ആസ്ഥാനമായുള്ള മറ്റൊരു ബാങ്ക് വഴി തന്റെ സിങ്കപ്പൂർ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞുവെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംരംഭകൻ പറഞ്ഞതെന്നാണ് റിപ്പോർട്ട്.
നിരവധി സമ്പന്നരായ ഏഷ്യക്കാർ ദുബായിൽ നിക്ഷേപിച്ചിരിക്കുന്ന പണം സിംഗപ്പൂരിലേക്കും ഹോങ്കോംഗിലേക്കും മാറ്റുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യവസായ ഉപദേഷ്ടാക്കളും അഭിഭാഷകരും പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ അവസ്ഥ നിക്ഷേപകരിൽ വലിയ രീതിയിലുള്ല ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
നികുതി, സ്വകാര്യത തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യയിലെ സംരംഭകരും സമ്പന്ന കുടുംബങ്ങളും ദുബായിൽ നിക്ഷേപം നടത്തിയിരുന്നു. ഇതെല്ലാം പിൻവലിക്കാനുള്ള ശ്രമത്തിലാണ് നിക്ഷേപകർ. തന്റെ 20 ക്ലയന്റുകൾ ദുബായിൽ നിന്നും സിംഗപ്പൂരിലേക്ക് നിക്ഷേപം മാറ്റിയിട്ടുണ്ടെന്നാണ് അഭിഭാഷകൻ റയാൻ ലിൻ പറഞ്ഞത്. ഇത്തരത്തിൽ ആയിരക്കണക്കിന് സമ്പന്നർ തങ്ങളുടെ നിക്ഷേപം മാറ്റിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിന്നാൽ വരും ദിവസങ്ങളിൽ ഭൂരിഭാഗം നിക്ഷേപകരും ദുബായിയെ കൈവിടുന്ന സ്ഥിതിയിലേക്ക് സാഹചര്യം എത്തും.
യാത്രക്കാർ ജാഗ്രതൈ! ചില എയർലൈനുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ;വീഴരുത് ചതി കുഴിയിൽ
UAE March 6, 2026

അബുദബി: ഇത്തിഹാദ് എയർവേയ്സിന്റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നതായും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കമ്പനി. വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന നിരവധി പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇത്തിഹാദിന്റെ അടിയന്തര അറിയിപ്പ്.
ഇത്തിഹാദ് എന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് സംഘങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴി പാസ്വേഡുകൾ, ഒടിപി (OTP), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് പേയ്മെന്റ് വിശദാംശങ്ങൾ എന്നിവ കമ്പനി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. അപരിചിതമായ ഓൺലൈൻ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയവും എയർലൈനും യാത്രക്കാരോട് നിർദ്ദേശിച്ചു.
കൃത്യമായ വിവരങ്ങൾക്കും ഉപഭോക്തൃ സേവനങ്ങൾക്കുമായി etihad.com എന്ന ഔദ്യോഗിക വെബ്സൈറ്റിനെ മാത്രം ആശ്രയിക്കണം. സോഷ്യൽ മീഡിയയിൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടുമ്പോൾ വെരിഫൈഡ് അക്കൗണ്ടുകൾ (ബ്ലൂ ടിക് ഉള്ളവ) ആണെന്ന് ഉറപ്പുവരുത്തണം. എക്സ് പ്ലാറ്റ്ഫോമിൽ @Etihad, @EtihadHelp എന്നിവയാണ് കമ്പനിയുടെ ഔദ്യോഗിക ഹാൻഡിലുകൾ. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യാജൻമാരെ കരുതിയിരിക്കണമെന്നും ഇത്തിഹാദ് പ്രസ്താവനയിൽ കൂട്ടിചേർത്തു