
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
India customs baggage rules: ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് നിയമങ്ങൾ പുതുക്കിക്കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ. വിദേശത്ത് നിന്നു വരുന്ന ഇന്ത്യക്കാർക്ക് നേരത്തെ ഉണ്ടായിരുന്ന ഫ്രീ അലവൻസ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്.
പുതുക്കിയ ബാഗേജ് നിയമങ്ങൾ സംബന്ധിച്ച് യാത്രക്കാർക്ക് ഉണ്ടാകാൻ ഇടയുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും.
ബാഗേജ് നിയമങ്ങൾ ആർക്കെല്ലാം ബാധകമാണ് ?
വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ് (താമസക്കാർ, വിനോദസഞ്ചാരികൾ –ഇന്ത്യൻ വംശജരും വിദേശ വംശജരും, സാധുവായ വീസയുള്ള വിദേശികൾ, ശിശുക്കൾ എന്നിവർ).
∙ ആരാണ് ‘വിനോദസഞ്ചാരി’
സാധാരണയായി ഇന്ത്യയിൽ താമസിക്കാത്ത, 12 മാസത്തിനുള്ളിൽ 6 മാസത്തിൽ കൂടുതലല്ലാത്ത കാലയളവിലേക്ക് നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രവേശിക്കുന്ന വ്യക്തി.
∙ ഈ നിയമങ്ങൾ പ്രകാരം ‘താമസക്കാരൻ’ ആരാണ്?
സാധാരണയായി ഇന്ത്യയിൽ താമസിക്കുന്നവരും പാസ്പോർട്ട് ആക്ട്, 1967 പ്രകാരം സാധുവായ പാസ്പോർട്ട് കൈവശമുള്ളവരും.
∙ ‘വ്യക്തിഗത വസ്തുക്കൾ’ എന്നതിന്റെ അർഥമെന്താണ്?
യാത്രാസമയത്ത് വ്യക്തിഗത ഉപയോഗത്തിന് യാത്രക്കാരന് ആവശ്യമായേക്കാവുന്ന എല്ലാ സാധനങ്ങളും (പുതിയതോ ഉപയോഗിച്ചതോ). (വാണിജ്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ഒഴികെ)
ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ എന്താണ്? അവയ്ക്ക് തീരുവ നൽകേണ്ടതുണ്ടോ?
ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രയ്ക്കും ആവശ്യമായ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ, സുവനീറുകൾ എന്നിവ ശിശുക്കൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും തീരുവ രഹിതമായി അനുവദനീയമാണ്. ഇതിൽ ഉപയോഗിച്ച വസ്ത്രങ്ങൾ, ടോയ്ലറ്ററികൾ തുടങ്ങിയവ ഉൾപ്പെടുന്നു.
∙ വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യൻ താമസക്കാർക്കുള്ള പൊതു തീരുവരഹിത ആനുകൂല്യം എന്താണ് ?
വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യൻ വംശജരായവർക്കോ വിനോദസഞ്ചാരികൾക്കോ സാധുവായ വീസയുള്ള വിദേശികൾക്കോ (ടൂറിസ്റ്റ് വീസ ഒഴികെ) 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.
∙ വിദേശ വിനോദസഞ്ചാരികൾക്കുള്ള തീരുവ രഹിത ആനുകൂല്യം എന്താണ്?
വിമാനത്തിലോ കപ്പലിലോ എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ അല്ലാതെ ഒന്നോ അതിലധികമോ മൊബൈൽ ഫോണുകൾ കൊണ്ടുവരാമോ?
പുതുക്കിയ ചട്ടങ്ങളിൽ ഫോണിന്റെ കാര്യം പ്രത്യേകം പറയുന്നില്ലെങ്കിലും 75000 രൂപയുടെ മൂല്യത്തിന് മാത്രമേ തീരുവ ഈടാക്കാതിരിക്കുകയുള്ളൂ എന്നതിനാൽ അതിനു മുകളിൽ വരുന്ന മുഴുവൻ തുകയ്ക്കും ഡ്യൂട്ടി അടയ്ക്കേണ്ടി വരും. സ്വാഭാവികമായും പുതിയ ഐഫോണുകൾക്ക് ഇതിനെക്കാൾ വിലയുള്ളതിനാൽ കസ്റ്റംസ് നിശ്ചയിക്കുന്ന തീരുവ അടയ്ക്കേണ്ടി വരും.
ആഭരണങ്ങൾക്കുള്ള തീരുവ രഹിത ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യൻ വംശജനായ താമസക്കാരന് അല്ലെങ്കിൽ വിനോദസഞ്ചാരിക്ക് താഴെ പറയുന്ന അളവിൽ തീരുവ രഹിതമായി ആഭരണങ്ങൾ കൊണ്ടുവരാം:
–വനിതാ യാത്രക്കാരി: 40 ഗ്രാം വരെ
– പുരുഷ യാത്രക്കാരൻ: 20 ഗ്രാം വരെ
(ഇത് പൊതു സൗജന്യ ആനുകൂല്യത്തിന് പുറമേയാണ്.)
∙ ഏതെല്ലാം വസ്തുക്കൾ തീരുവ രഹിത ആനുകൂല്യത്തിൽ ഉൾപ്പെടുന്നില്ല?
തോക്കുകൾ, 50ൽ കൂടുതൽ തോക്ക് വെടിയുണ്ടകൾ,100 എണ്ണത്തിൽ കൂടുതൽ സിഗരറ്റുകൾ അല്ലെങ്കിൽ 25 എണ്ണത്തിൽ കൂടുതൽ സിഗാറുകൾ അല്ലെങ്കിൽ 125 ഗ്രാമിൽ കൂടുതൽ പുകയില, 2 ലീറ്ററിൽ കൂടുതൽ ലഹരി പാനീയം അല്ലെങ്കിൽ വൈൻ, ആഭരണങ്ങൾ ഒഴികെയുള്ള ഏതെങ്കിലും രൂപത്തിലുള്ള സ്വർണം അല്ലെങ്കിൽ വെള്ളി, ടെലിവിഷൻ. ഈ വസ്തുക്കൾക്ക് ഒന്നുകിൽ തീരുവ അടയ്ക്കുകയോ അല്ലെങ്കിൽ നിയമപരമായ മറ്റു നടപടിക്രമങ്ങൾക്ക് വിധേയമാവുകയോ ചെയ്യേണ്ടിവരും.
എയർപോർട്ടിൽ എവിടെനിന്നു സഹായം ലഭിക്കും?
നിരോധിത/നിയന്ത്രിത വസ്തുക്കളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾക്കോ പരാതിയോ ഉണ്ടെങ്കിലോ അറൈവൽ ഹാളിലെ കസ്റ്റംസ് ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം. 9947777800.
Gold rate in uae; കാത്തിരുന്ന വാർത്ത എത്തി!!സ്വർണം ഇപ്പോൾ വാങ്ങണോ? യുഎഇയിൽ വില കുറഞ്ഞു; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?
UAE February 11, 2026

Gold rate in uae;കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് അടുത്തിരുന്നു. എന്നാൽ ആഗോളതലത്തിൽ സ്വർണവില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞത് 5,028.68 ഡോളറിലെത്തിയതാണ് യുഎഇ വിപണിയിലും മാറ്റങ്ങൾക്ക് കാരണമായത്. അമേരിക്കയിലെ പുതിയ തൊഴിൽ കണക്കുകളും പണപ്പെരുപ്പ ഡാറ്റയും പുറത്തുവരാനിരിക്കുന്നതിനാൽ
നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാതെ വിപണിയെ നിരീക്ഷിക്കുകയാണ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശയിൽ വരുത്തുന്ന മാറ്റങ്ങളെയും ഇത് സ്വാധീനിക്കും. അതേസമയം സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികളെ സംബന്ധിച്ച് ഇത്തരം ചെറിയ വിലയിടിവുകൾ മികച്ച അവസരമാണ്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നത് പോലെ തന്നെ സ്വർണ വിലയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ യുഎഇയിൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിൽ ശ്രദ്ധിച്ചാൽ നല്ലൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും. കല്യാണ സീസണുകൾ ആയതിനാൽ തന്നെ ഇത്തരം ഇടിവുകൾ ഉണ്ടാകുമ്പോൾ സ്വർണം ബുക്ക് ചെയ്യുന്നതോ ചെറിയ രീതിയിൽ സ്വർണം വാങ്ങുന്നതും നല്ലതാണ്.
ഇനി നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നിയമപരമായ അളവുകൾ പാലിച്ച് വാങ്ങുന്നതും എപ്പോഴും ഗുണകരമായിരിക്കും. വരും ദിവസങ്ങളിലും സ്വർണ വില ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. വലിയൊരു വിലയിടിവ് പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ഗ്രാമിന് ഒന്നോ രണ്ടോ ദിർഹം കുറയുമ്പോൾ വാങ്ങുന്നതായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Speed limits reduced; പൊതുജന ശ്രദ്ധയ്ക്ക്!! യുഎഇയിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗപരിധി കുറച്ചു
UAE February 10, 2026

Speed limits reduced; അബുദാബി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ സംയുക്ത ഗതാഗത സുരക്ഷാ സമിതി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എമിറേറ്റിലുടനീളമുള്ള മൂന്ന് പ്രധാന റോഡുകളിൽ വേഗത പരിധി കുറച്ചു. ഈ തീരുമാനപ്രകാരം, ഇരു ദിശകളിലേക്കുമുള്ള ഓരോ റോഡിലും വേഗത പരിധി മണിക്കൂറിൽ 20 കിലോമീറ്റർ വീതം കുറച്ചിട്ടുണ്ട്.
- ഇതനുസരിച്ച് അബുദാബി-അൽ ഐൻ റോഡിൽ (E22) അൽ നഹ്ദ ഇന്റർചേഞ്ചിനും ബനിയാസ് ഇന്റർചേഞ്ചിനും ഇടയിലുള്ള വേഗത പരിധി ഇരു ദിശകളിലേക്കും മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
- ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജസ് കോംപ്ലക്സിന് മുമ്പായി നീളുന്ന E22 ന്റെ മറ്റൊരു ഭാഗത്ത്, പ്രത്യേകിച്ച് സായിദ് സിറ്റിക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിൽ, പരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.
- മുസഫ പ്രദേശത്തെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന അൽ റൗദ റോഡിലും (E30) വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർ പുതിയ പരിധികൾ പാലിക്കണമെന്നും അവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾക്കനുസൃതമായി ബാധിച്ച റോഡുകളിലെ വേഗപരിധി അടയാളങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും റഡാർ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്

ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ…ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര് ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ
ramadan 2026; യുഎഇയിൽ റമളാൻ ഇത്തവണ എത്ര ദിവസത്തെ അവധി ലഭിക്കും?? അറിയാം
UAE February 7, 2026

ramadan 2026; ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം
ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ ഹിജ്രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.ഇക്കുറി റമദാൻ എത്ര ദിനം?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.യുഎഇയിൽ അവധി എപ്പോൾ?
റമദാന് ശേഷമുള്ള ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾ യുഎഇ പൊതു അവധിയായി കണക്കാക്കുന്നു. റമദാൻ 29 ദിവസമോ 30 ദിവസമോ ആകുന്നത് അനുസരിച്ച് ഈ അവധിയുടെ ദൈർഘ്യം വർധിക്കാം. റമദാൻ 29 ദിവസമാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ (ശവ്വാൽ 1-3) അവധി ലഭിക്കും.
ശനി-ഞായർ വാരാന്ത്യക്കാർക്ക് ഇത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി നൽകും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. എന്നാൽ, റമദാൻ 30 ദിവസത്തേക്ക് നീണ്ടാൽ, മാർച്ച് 19 വ്യാഴാഴ്ചയും (റമദാൻ 30) അവധിക്ക് കൂട്ടിച്ചേർക്കപ്പെടും. ഇതോടെ വാരാന്ത്യം ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്