UAE temperature forecast ദുബായ്: യുഎഇയിൽ തുടരുന്ന കനത്ത ചൂടിന് വൈകാതെ ശമനമുണ്ടാകുമെന്ന് പ്രതീക്ഷ. വേനൽക്കാലത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയായി കണക്കാക്കുന്ന സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24ന് ഉദിക്കുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ഘട്ടമായ അൽ ഖൈസ് കാലഘട്ടം ജൂൺ ആദ്യത്തോടെ ആരംഭിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശക്തമാകുന്നതാണ്. ഇതിന്റെ അവസാന ഘട്ടം പിന്നിടുന്നതോടെ താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സുഹൈൽ ഉദിക്കുന്നതോടെ കാലാവസ്ഥ മാറും
‘സ്റ്റാർ ഓഫ് യെമൻ’ എന്നും അറിയപ്പെടുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയം യുഎഇയിൽ ചൂട് കുറയുന്നതിന്റെ പരമ്പരാഗത സൂചനയായാണ് കണക്കാക്കുന്നത്.
സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടതിന് ശേഷം ഏകദേശം 40 ദിവസത്തെ മാറ്റത്തിന്റെ കാലഘട്ടം ഉണ്ടാകുമെന്നാണ് പരമ്പരാഗതമായി വിശ്വസിക്കുന്നത്. ഈ കാലഘട്ടത്തെ ‘സുഫ്രിയ’ എന്നാണ് വിളിക്കുന്നത്. ഈ സമയത്ത് അതിശക്തമായ വേനൽച്ചൂടിൽ നിന്ന് താരതമ്യേന തണുത്ത കാലാവസ്ഥയിലേക്ക് മാറ്റം സംഭവിക്കുമെന്നാണ് കരുതുന്നത്.
യുഎഇയിൽ 50 ഡിഗ്രി കടന്ന് ചൂട്
ഇതിനിടെ യുഎഇയിൽ ഈ വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയിരുന്നു. ഓഗസ്റ്റ് 5ന് രാജ്യത്ത് 51.2 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അടുത്തിടെ അസ്ഥിരമായ കാലാവസ്ഥയും മഴയും അനുഭവപ്പെട്ടിരുന്നു. ശക്തമായ ചൂടിനിടയിൽ ലഭിച്ച മഴ ഉയർന്ന താപനിലയിൽ നിന്ന് ചെറിയ ആശ്വാസമാണ് നൽകിയത്.
ചൂടിനിടയിലും മഴ എങ്ങനെ?
വേനൽക്കാലത്തെ ശക്തമായ ചൂട് അന്തരീക്ഷത്തിൽ മേഘരൂപീകരണത്തിന് സഹായിക്കുമെന്ന് NCM വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചൂട് മാത്രം മഴയ്ക്ക് കാരണമാകില്ല.
അന്തരീക്ഷത്തിലെ ഈർപ്പം, ഈർപ്പമുള്ള വായുപിണ്ഡങ്ങൾ, അന്തരീക്ഷ അസ്ഥിരത, മുകളിലെ വായുപ്രവാഹങ്ങളിലെ മാറ്റങ്ങൾ, അനുകൂലമായ കാറ്റ് തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ച് എത്തിയാൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തുനിൽക്കുന്ന സാഹചര്യത്തിലും ചില പ്രദേശങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിക്കുന്നു.
ഡ്രൈവിങ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കണോ? എങ്കിൽ നിങ്ങൾക്കായി അവസരമൊരുക്കി യുഎഇ
UAE Nazia Staff Editor — August 23, 2026 · 0 Comment

ഡ്രെെവിങ് ലെെസൻസിലെ ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാൻ അവസരമൊരുക്കി യുഎഇ. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടനുബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ആക്സിഡന്ഡറ് ഫ്രീ ഡേ’ പ്രചാരണത്തിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സിലെ നാല് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാന്‍ അവസരം. ഓഗസ്റ്റ് 31 ന് സ്കൂളുകള്‍ തുറക്കുന്ന ദിവസം ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങളോ അപകടങ്ങളോ വരുത്താതെ ശ്രദ്ധിച്ചാല്‍ ഈ ആനുകൂല്യം ലഭിക്കും. ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെയും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
സ്കൂള്‍ തുറക്കുന്ന ദിവസങ്ങളിലെ കനത്ത ഗതാഗതത്തിരക്ക് കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. പൊലീസ് പുറപ്പെടുവിച്ച ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് സുരക്ഷിത ഡ്രൈവിങ് പ്രതിജ്ഞ ഒപ്പുവെക്കുന്നവര്ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഓഗസ്റ്റ് 31 ന് ഒരു തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ലൈസന്‍സില്‍ നിന്ന് നാല് ബ്ലാക്ക് പോയിന്റുകള്‍ കുറച്ചു നല്‍കും. സ്കൂള്‍ പരിസരങ്ങളിലും ബസ് റൂട്ടുകളിലും ഡ്രൈവര്‍മാരും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡുമാ സേലം ബിന്‍ സുവൈദാന്‍ ഓര്‍മ്മിപ്പിച്ചു.
സ്കൂളുകളിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. സ്കൂള്‍ ബസുകളിലെ സ്റ്റോപ്പ് സൈന്‍ അവഗണിച്ച് വാഹനം ഓടിച്ചാല്‍ 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റും ലഭിക്കും. കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്കാതിരുന്നാല് 500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ചുമത്തും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും ലഭിക്കും. ഗതാഗതം തടസ്സപ്പെടുത്തുന്ന രാതിയിലോ അനുമതിയില്ലാത്ത സ്ഥലങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്താല്‍ 200 ദിര്‍ഹം വരെ പിഴ ലഭിക്കുകയും ചെയ്യും. പദ്ധതി ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ലെന്നും സുരക്ഷിതമായോ ഡ്രൈവിങ് സംസ്കാരം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്
1 Comment