
ദുബായ്: യുഎഇയിൽ സ്വർണവില വെള്ളിയാഴ്ച വീണ്ടും ഉയർന്നു. ഇതോടെ തുടർച്ചയായ വിലവർധന രേഖപ്പെടുത്തിയ സ്വർണം മെയ് അവസാനത്തോടെ കണ്ടിരുന്ന ഉയർന്ന നിരക്കുകളിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ 8.45ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 547.50 ദിർഹമായിരുന്നു വില. ഇന്നലെ ഇത് 544 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 503.75 ദിർഹത്തിൽ നിന്ന് 507 ദിർഹമായി ഉയർന്നു.
APPLY NOW FOR THE LATEST VACANCIES
മാസത്തിന്റെ തുടക്കത്തേക്കാൾ സ്വർണവിലയിൽ വലിയ വർധനയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 3ന് 485.50 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇതുവരെ 62 ദിർഹത്തിന്റെ വർധനയുണ്ടായി. ഏകദേശം 12.8 ശതമാനമാണ് വർധന. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില 449.50 ദിർഹത്തിൽ നിന്ന് 507 ദിർഹമായും ഉയർന്നു. ഇതോടെ ഗ്രാമിന് 57.50 ദിർഹത്തിന്റെ വർധനയാണ് ഉണ്ടായത്.
വെള്ളിയാഴ്ചത്തെ വർധനയോടെ 24 കാരറ്റ് സ്വർണത്തിന്റെ വില മെയ് 30, 31 തീയതികളിൽ രേഖപ്പെടുത്തിയ 547.50 ദിർഹം എന്ന നിരക്കിലെത്തിയിരിക്കുകയാണ്. മെയ് 29ന് രേഖപ്പെടുത്തിയ 550 ദിർഹം എന്ന മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ വെറും 2.50 ദിർഹം മാത്രമാണ് ഇപ്പോഴത്തെ വില കുറവ്.
ഈ ആഴ്ച സ്വർണവില അതിവേഗത്തിലാണ് ഉയർന്നത്. ഓഗസ്റ്റ് 18ന് 24 കാരറ്റ് സ്വർണത്തിന് 526 ദിർഹമായിരുന്നു വില. ബുധനാഴ്ച ഇത് 540.75 ദിർഹമായും വ്യാഴാഴ്ച 544 ദിർഹമായും വെള്ളിയാഴ്ച 547.50 ദിർഹമായും ഉയർന്നു. മൂന്ന് ദിവസത്തിനിടെ മാത്രം 21.50 ദിർഹത്തിന്റെ വർധനയാണ് ഉണ്ടായത്. ഇതേ കാലയളവിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 487 ദിർഹത്തിൽ നിന്ന് 507 ദിർഹമായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായി മുന്നേറ്റം തുടരുകയാണ്. ഒരു ഔൺസ് സ്വർണത്തിന് ഏകദേശം 4,530 ഡോളറിലാണ് വ്യാപാരം നടന്നത്. തുടർച്ചയായ മൂന്നാം ആഴ്ചയും വിലവർധന രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്വർണം. ഈ ആഴ്ച മാത്രം അന്താരാഷ്ട്ര സ്വർണവിലയിൽ മൂന്ന് ശതമാനത്തിലധികം വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ദീർഘകാല കാലാവധിയുള്ള അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നതിനുള്ള നടപടികൾ അപ്രതീക്ഷിതമായി വർധിപ്പിച്ചതും സ്വർണവില ഉയരാൻ സഹായിച്ചു. ഇതിനെ തുടർന്ന് അമേരിക്കൻ കടപ്പത്രങ്ങളുടെ വരുമാനനിരക്കും ഡോളറിന്റെ മൂല്യവും താഴ്ന്നിരുന്നു. ഈ മാസം ഇതുവരെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഏകദേശം 11 ശതമാനം ഉയർന്നു. ഇനിയും സ്വർണവില വർധന തുടർന്നേക്കുമെന്നാണ് കരുതുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
APPLY NOW FOR THE LATEST VACANCIES
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്