Dubai attack news : ദുബായ്: ദുബായ് സൗത്ത് മേഖലയിലുണ്ടായ ഒരു തീപിടിത്തത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലും ചില അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിച്ച തെറ്റായ അവകാശവാദങ്ങളും അഭ്യൂഹങ്ങളും തള്ളി ദുബായ് അധികൃതർ. പ്രമുഖ പോർട്ടുകളിലോ ഗ്യാസ് സംഭരണശാലകളിലോ വൻ സ്ഫോടനങ്ങളോ മിസൈൽ-ഡ്രോൺ ആക്രമണങ്ങളോ ഉണ്ടായെന്ന തരത്തിലുള്ള വാർത്തകളാണ് മണിക്കൂറുകൾക്കുള്ളിൽ വ്യാപകമായി പ്രചരിച്ചത്.
എന്നാൽ ചൊവ്വാഴ്ച രാത്രി ദുബായ് സൗത്തിലെ ഒരു വർക്ക്‌ഷോപ്പിൽ തീപിടിത്തം ഉണ്ടാകുകയും ഏതാനും ട്രക്കുകൾക്കും കാരവാനുകൾക്കും തീപിടിക്കുകയുമായിരുന്നെന്ന് ദുബായ് സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ പഴയ ദൃശ്യങ്ങളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുകയായിരുന്നു.
APPLY NOW FOR THE LATEST VACANCIES
തുടർച്ചയായ സ്ഫോടനങ്ങൾ നടന്നു, തുറമുഖത്തോ ഗ്യാസ് പ്ലാന്‍റിലോ തീപിടിച്ചു, ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണമാണ് നടന്നത്, തീപിടിത്തം ചിത്രീകരിച്ചവരെ അറസ്റ്റ് ചെയ്തു എന്നിങ്ങനെയായിരുന്നു പ്രചാരണങ്ങൾ. ഉറവിടം വ്യക്തമല്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റുകളെയും പേരു വെളിപ്പെടുത്താത്ത ആളുകളുടെ വാക്കുകളെയും അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഈ തീപിടിത്തത്തിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായിൽ ഉണ്ടായ വൻ തീപിടുത്തം; തെറ്റായ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ദുബായ് മീഡിയ ഓഫീസ്
ദുബായിൽ ഭീതി പടർത്തുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. ജൂലൈ 16ന് ദുബായ് ഡൗൺടൗണിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായി ഒരു വിദേശ വാർത്താ ഏജൻസി നൽകിയ വാർത്ത തെറ്റാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരുന്നു. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മുമ്പ് 2021ൽ ജബൽ അലി പോർട്ടിലുണ്ടായ തീപിടിത്തത്തിന്‍റെ പഴയ വീഡിയോകൾ പുതിയ സംഭവങ്ങളെന്ന രീതിയിൽ പ്രചരിപ്പിക്കാറുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, വിമാനത്താവളം അടച്ചു, വൻതോതിൽ ആളുകൾ നാടുവിടുന്നു തുടങ്ങിയ വ്യാജ വാർത്തകളും മുൻപ് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നു. ഇത്തരം അക്കൗണ്ടുകളിൽ ഭൂരിഭാഗവും യുഎഇക്ക് പുറത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പ്രവാസികളേ അറിഞ്ഞോ????ശമ്പളം വൈകിയാലും ഇനി നോ ടെൻഷൻ!!! തൊഴിൽ പ്രശ്നങ്ങൾക്കെല്ലാം വേഗത്തിൽ പരിഹാരം:എങ്ങനെയെന്നല്ലേ??? അറിയാം
UAE Nazia Staff Editor — August 7, 2026 · 0 Comment

അബുദാബി/ദുബായ്∙ ശമ്പളം, തൊഴിൽ കരാർ, അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഎഇയിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേഗത്തിലുള്ള പരിഹാര സംവിധാനം ഫലപ്രദമാകുന്നു. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുപ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1,88,274 തൊഴിൽ തർക്കങ്ങളിൽ 98.6 ശതമാനവും (1,85,793 കേസുകൾ) സൗഹാർദപരമായ ഒത്തുതീർപ്പിലൂടെ പരിഹരിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
ആകെ കേസുകളിൽ 2,481 എണ്ണം (1.4%) മാത്രമാണ് കോടതിയിലേക്ക് കൈമാറിയത്. തർക്കങ്ങൾ നീണ്ട നിയമ നടപടികളിലേക്കു പോകുന്നതിനു മുൻപുതന്നെ പരിഹരിക്കാൻ കഴിയുന്ന സംവിധാനം ശക്തമാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതെ തുടരാനും സഹായിക്കുന്ന തരത്തിലാണ് മന്ത്രാലയം തൊഴിൽ തർക്ക പരിഹാര സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
വേഗത്തിൽ പരിഹാരം
തൊഴിൽ തർക്കങ്ങളിൽ പരിഹാരം വൈകുന്നതായിരുന്നു മുൻപ് നേരിട്ടിരുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഇത് പരിഹരിക്കാൻ 50,000 ദിർഹം വരെയുള്ള ക്ലെയിമുകളുള്ള തൊഴിൽ തർക്കങ്ങളിൽ നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രാലയത്തിന് നൽകി. ഇതോടെ കോടതികളുടെ ജോലിഭാരം കുറയുകയും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുകയും ചെയ്യുന്നു.
ശമ്പള വിതരണത്തിലെ കാലതാമസങ്ങളാണ് തൊഴിൽ തർക്കങ്ങളുടെ പ്രധാന കാരണങ്ങൾ. ഇത് തടയുന്നതിൽ നവീകരിച്ച വേതന സുരക്ഷാ സംവിധാനം നിർണായക പങ്കു വഹിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ശമ്പള വിതരണം സംബന്ധിച്ച വീഴ്ചകൾ നേരത്തെ കണ്ടെത്തി ഇടപെടാൻ കഴിയുന്നതിനാൽ പ്രശ്നങ്ങൾ വലിയ നിയമ തർക്കങ്ങളായി മാറുന്നതിനു മുൻപ് പരിഹരിക്കാൻ സാധിക്കുന്നു. ഇത് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്നു. തൊഴിൽ തർക്ക പരിഹാര സംവിധാനവും മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവന സംവിധാനങ്ങളും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ പരാതികൾ നിരീക്ഷിക്കാനും വേഗത്തിൽ നടപടിയെടുക്കാനും സാധിക്കുന്നതായി ലേബർ റിലേഷൻ വിഭാഗം ഡയറക്ടർ ഡോ. അഹ്മദ് അൽ ഖറ പറഞ്ഞു.
പരാതിപ്പെടാം
തൊഴിൽ പരാതികൾ നൽകാനും തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ തേടാനും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും 80084 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mohre.gov.ae വഴിയും MOHRE UAE സ്മാർട്ട് ആപ്പ് വഴിയും പരാതിപ്പെടാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വേനൽക്കാലത്ത് DEWA ബിൽ കുത്തനെ കൂടുന്നുണ്ടോ? ബില്ലിലെ വലിയ തുക കുറയ്ക്കാൻ ഇതാ 9 എളുപ്പവഴികൾ
UAE August 7, 2026

ദുബൈ: കടുത്ത വേനൽക്കാലത്ത് ദുബൈയിൽ വൈദ്യുതി, ജല ഉപഭോഗം കുത്തനെ ഉയരുന്നത് പതിവാണ്. പ്രത്യേകിച്ച് എയർ കണ്ടീഷനിംഗ്, കൂളിംഗ് സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് പ്രതിമാസ ചെലവ് വർദ്ധിപ്പിക്കും. എന്നാൽ കൃത്യമായ നിരീക്ഷണത്തിലൂടെയും ഉപഭോഗ രീതികളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) ബിൽ തുക ഗണ്യമായി കുറയ്ക്കാൻ കഴിയും. വേനൽക്കാല യൂട്ടിലിറ്റി ചെലവുകൾ ഫലപ്രദമായി നിയന്ത്രിക്കാനുള്ള 9 പ്രായോഗിക വഴികൾ താഴെ നൽകുന്നു.
APPLY NOW FOR THE LATEST VACANCIES
1. യാത്രകളിൽ DEWA ‘എവേ മോഡ്’ ഉപയോഗിക്കുക
അവധി ദിവസങ്ങളിലോ ദീർഘകാലത്തേക്കോ വീടുപൂട്ടി പുറത്തുപോകുമ്പോൾ ഉപഭോഗം നിരീക്ഷിക്കാൻ DEWA-യുടെ ‘എവേ മോഡ്’ (Away Mode) സജീവമാക്കാം. വെബ്‌സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്പ് വഴി സ്മാർട്ട് മീറ്ററുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ദിവസേനയോ ആഴ്ചയിലോ ഉപഭോഗ വിവരങ്ങൾ ഇമെയിലിൽ ലഭിക്കും.
DEWA അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ‘എവേ മോഡ്’ തിരഞ്ഞെടുക്കുക. നിരീക്ഷണ കാലയളവും അപ്‌ഡേറ്റ് ഫ്രീക്വൻസിയും നൽകി ക്രമീകരിക്കാം. വീടുകളിൽ ആളില്ലാത്ത സമയത്ത് അസാധാരണമായ ചോർച്ചയോ ഉപഭോഗമോ ഉണ്ടായാൽ ഇതുവഴി തിരിച്ചറിയാം.
2. DEWA ആപ്പിലൂടെ ഉപഭോഗം ട്രാക്ക് ചെയ്യുക
‘സ്മാർട്ട് ലിവിംഗ്’ സംരംഭം വഴി ഉപഭോക്താക്കൾക്ക് സ്വയം ഉപഭോഗം നിരീക്ഷിക്കാം.
ബിൽ വിശകലനം: ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ഉപയോഗം കുറയ്ക്കേണ്ട മേഖലകൾ കണ്ടെത്താം.
ഹൈ വാട്ടർ യൂസേജ് അലേർട്ട്: വെള്ളത്തിന്റെ അസാധാരണമായ ഒഴുക്കോ ചോർച്ചയോ ഉണ്ടായാൽ ഉടനടി സന്ദേശം ലഭിക്കും.
താരതമ്യവും വിലയിരുത്തലും: സമാനമായ മറ്റ് വീടുകളിലെ ഉപഭോഗവുമായി സ്വന്തം ഉപയോഗം താരതമ്യം ചെയ്യാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
3. തിരക്കേറിയ സമയങ്ങളിൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക
വേനലിൽ വൈദ്യുതി ആവശ്യകത ഉയരുന്ന ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാൻ DEWA നിർദ്ദേശിക്കുന്നു. വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, ഇലക്ട്രിക് ഓവൻ, വാട്ടർ ഹീറ്റർ എന്നിവ രാവിലെയോ വൈകുന്നേരമോ ഉപയോഗിക്കുക. ഇത് മൊത്തത്തിലുള്ള ഊർജ്ജ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കും
4. എസിയുടെ താപനില 24°C ആയി ക്രമീകരിക്കുക0
വേനൽക്കാല ബില്ലിൽ പ്രധാന പങ്ക് എസിക്കാണ്. തെർമോസ്റ്റാറ്റ് 24°C-ൽ നിലനിർത്താനും ‘ഓട്ടോമാറ്റിക് മോഡ്’ ഉപയോഗിക്കാനും ശ്രദ്ധിക്കുക. താപനില ഒരു ഡിഗ്രി കുറച്ചാൽ എസി ഉപഭോഗം ഏകദേശം 5% വർദ്ധിക്കും. ചൂടുള്ള മുറിയിൽ എത്തുമ്പോൾ താപനില പെട്ടെന്ന് ഘട്ടങ്ങളായി കുറയ്ക്കുന്നതിന് പകരം സാധാരണ നിലയിൽ തണുക്കാൻ സമയം നൽകുക.
5. ഊർജ്ജക്ഷമതയുള്ള എസി മോഡലുകൾ തിരഞ്ഞെടുക്കുക
10 വർഷത്തിലധികം പഴക്കമുള്ള എസികൾക്ക് പകരം പുതിയ ഊർജ്ജക്ഷമതയുള്ള മോഡലുകൾ സ്ഥാപിക്കുന്നത് തണുപ്പിക്കൽ ചെലവ് കുറയ്ക്കും. ESMA (എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി) 4 അല്ലെങ്കിൽ 5 സ്റ്റാർ റേറ്റിംഗ് നൽകിയ എസികൾ തിരഞ്ഞെടുക്കാൻ DEWA ശുപാർശ ചെയ്യുന്നു. ഇവ കൂളിംഗ് ഉപഭോഗം 25% വരെ കുറയ്ക്കും.
6. ഫാനുകൾ ഉപയോഗിക്കുക
സീലിംഗ്, പെഡസ്റ്റൽ ഫാനുകൾ മുറിയിലെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കും. എസിക്കൊപ്പം ഫാനുകൾ ഉപയോഗിക്കുന്നത് കുറഞ്ഞ വൈദ്യുതി ചെലവിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സഹായിക്കും.
7. എസി ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുക
ഫിൽട്ടറുകളിൽ പൊടി അടിഞ്ഞുകൂടുന്നത് വായുപ്രവാഹം തടസ്സപ്പെടുത്തുകയും എസി കൂടുതൽ ഊർജ്ജം ഉപയോഗിക്കാൻ ഇടയാക്കുകയും ചെയ്യും. വേനൽക്കാലത്ത് മാസത്തിലൊരിക്കലെങ്കിലും എസി ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് കാര്യക്ഷമത കൂട്ടും.
8. വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് തടയുക
ചൂട് കൂടിയ സമയങ്ങളിൽ കർട്ടനുകളും ബ്ലൈന്റുകളും അടച്ചിടുക. ജനൽ ഗ്ലാസുകളിലൂടെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് തടയുന്നത് മുറിക്കുള്ളിലെ താപനില കുറയ്ക്കാനും എസിയുടെ ജോലിഭാരം കുറയ്ക്കാനും സഹായിക്കും.
9. വാട്ടർ ലീക്കുകൾ പരിശോധിച്ച് പരിഹരിക്കുക
ചെറിയ ജലചോർച്ച പോലും വലിയ ബില്ലിന് കാരണമാകാം. വാട്ടർ ടാങ്കുകൾ, വാഷിംഗ് മെഷീൻ കണക്ഷനുകൾ, അടുക്കളയിലെ പൈപ്പുകൾ, ടാപ്പുകൾ, ബാത്ത്റൂം ഹീറ്ററുകൾ, പുറത്തെ പൈപ്പ് ലൈനുകൾ എന്നിവ ഇടയ്ക്കിടെ പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പാക്കുക. അസാധാരണമായ ജല ഉപഭോഗം കണ്ടെത്തിയാൽ DEWA-യുടെ അലേർട്ട് സംവിധാനവും പ്രയോജനപ്പെടുത്താം.